അന്വേഷണം ചേച്ചിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച്... അയാള്‍ അന്യ സംസ്ഥാനക്കാരന്‍; രേഖാ ചിത്രവുമായി സാമ്യം; പെണ്‍വാണിഭ സംഘവുമായി ബന്ധം

ജിഷ കൊലക്കേസിലെ പൊലീസ് അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ അന്യ സംസ്ഥാനക്കാരനിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. ഇയാള്‍ക്ക് വേണ്ടി അഞ്ച് ടീമായി തിരിഞ്ഞ് പൊലീസ്് അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ട്. ഇക്കാര്യ നാട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനു ശേഷം ഒളിവിലാണ്. അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്കു സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിഷയ്ക്കും വീട്ടുകാര്‍ക്കും പരിചിതനായതിനാല്‍ വീട്ടില്‍ കയറ്റിയിരുത്തിയതാകാമെന്ന് പൊലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പമാണ് ദീപ ഇപ്പോഴുള്ളത്. ഇന്നലെ ഇവരുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും ദീപ പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ദീപ ആരെയോ ഭയക്കുന്നതായി സംശയമുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടിയും സൂചിപ്പിച്ചിട്ടുണ്ട്.
ദീപയുടെ മൊഴി ഉച്ചയ്ക്ക് ശേഷം വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ടി.പി സെന്‍കുമാര്‍ ഫോറന്‍സിക് വിഭാഗം മുന്‍ തലവന്‍ ഡോ.ബി ഉമാദത്തനുമായി കൂടിക്കാഴ്ച നടത്തി. ഉമാദത്തന്റെ കൊച്ചിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ജിഷയുടെ ദേഹത്തു കണ്ട പരുക്കുകള്‍ പൊലീസ് വീണ്ടും വിലയിരുത്തുകയാണ്. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കേസുകളിലേതിനു സമാനമാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകള്‍. അതിനിടെ, ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പാളിച്ചകളില്ലെന്ന് ഫൊറന്‍സിക് വിദഗ്ധനും വകുപ്പ് മുന്‍ മേധാവിയുമായിരുന്ന ഡോ.ബി.ഉമാദത്തന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യമാണ്. എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ട്. മൃതദേഹം നേരത്തെ ദഹിപ്പിച്ചതില്‍ തെറ്റില്ല. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഡിജിപിയും സംഘവും എത്തിയത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാനാണെന്നും ഉമാദത്തന്‍ പറഞ്ഞു.
വീട്ടില്‍നിന്നു ലഭിച്ച വിരലടയാളവും കസ്റ്റഡിയില്‍ ഉള്ളവരുടേതുമായി സാമ്യമില്ലെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീണ്ടത്. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍നിന്നും പരിസരങ്ങളില്‍നിന്നും കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറയില്ല. കൊല നടത്തിയത് ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇതര സംസ്ഥാനക്കാരനായ ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















