Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ പോലീസ് കണ്ടെത്തിയോ....ജിഷയുടെ ഘാതകന്‍ എന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ബംഗളുരുവില്‍ പിടിയില്‍

08 MAY 2016 12:48 AM IST
മലയാളി വാര്‍ത്ത.

ഒടുവില്‍ പോലീസിന് പ്രതിയെ കിട്ടിയോ...ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായോ. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ദീപയുടെ അന്യസംസ്ഥാനക്കാരനായ സുഹൃത്തിനെ പൊലീസ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് പിടിയിലായ ഇയാളെ ഉച്ചയോടെ പെരുമ്പാവൂരില്‍ എത്തിക്കും. ഇയാളെ കസ്റ്റഡിയില്‍ എടുത്തതോടെ കേസ് അന്വേഷണം ശരിയായ ദിശയിലെത്തുമെന്നാണ് സൂചന. ജിഷയുടെ മരണത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതാണ് സംശയത്തിന് കാരണം. ദീപ നല്‍കിയ മൊഴിയിലും ഇയാള്‍ക്കെതിരെ കുറ്റപ്പെടുത്തലുണ്ട്. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം ഇയാളിലേക്ക് എത്തിക്കാനാകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ദീപ, പിതാവിനൊപ്പം താമസിക്കാന്‍ എത്തുമ്പോള്‍ നിത്യസന്ദര്‍ശകനായിരുന്ന ഇയാള്‍ ജിഷയെയും പരിചയപ്പെട്ടിരുന്നു. ജിഷയും ദീപയും തമ്മില്‍ ശത്രുതയിലായിരുന്നുവെന്ന സമീപവാസികളുടെ നിര്‍ണായക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിത്.
ഇതിനിടെ ചെറുകുന്നത്തെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരോട് ജിഷയുടെ സഹോദരിയുടെ സുഹൃത്ത് മൃഗമാണെന്നു നാട്ടുകാര്‍ പറഞ്ഞു. നേരത്തേ, രാത്രികാലങ്ങളില്‍ പലപ്പോഴും ചെറുകുന്നത്തുവച്ച് ഇയാളെ കണ്ടിട്ടുണ്ട്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്കു സാമ്യമുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. ജിഷയുടെ പിതാവിന്റെ ചെറുകുന്നത്തെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദീപയുടെ മൊബൈലില്‍ സേവ് ചെയ്തിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടിക്കാന്‍ സഹായിച്ചത്. അന്യസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലെ താമസയിടങ്ങളില്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് ഇയാള്‍ ബംഗളൂരിവിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
നിലവില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഇയാള്‍ക്കെതിരെയുള്ളത്. എന്നാല്‍ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായയക വിവരങ്ങള്‍ ഇയാള്‍ക്ക് അറിയാമെന്ന നിഗമനത്തിലാണ് പൊലീസ്. ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇത്. ജിഷ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് മനസ്സിലാക്കിയിരുന്നു. നോക്കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ച ലെനോവയുടെ ചാര്‍ജറാണ് പൊലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. നോക്കിയയുടെ സാധാരണ മൊബൈല്‍ ഫോണാണ് ജിഷയുടെ വീട്ടില്‍ നിന്നു പൊലീസിനു ലഭിച്ചത്. ഇതില്‍ പന്ത്രണ്ടു നമ്പറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട ദിവസം ഒരു ഇന്‍കമിങ് കോള്‍ മാത്രമാണ് ഈ ഫോണിലേക്കു വന്നത്.
നേരത്തേ ഇയാള്‍ ജിഷയെ ശല്യപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. വൈരാഗ്യത്തേ തുടര്‍ന്നു മനഃപൂര്‍വം ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നും കൃത്യം ചെയ്തത് ഒരാള്‍ മാത്രമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ചു ഡിവൈ.എസ്പിമാരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (43 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (49 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (56 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (58 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (1 hour ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (1 hour ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (1 hour ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (3 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (6 hours ago)

Malayali Vartha Recommends