Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ ചികിത്സാപ്പിഴവില്ല

15 JULY 2016 05:01 PM IST
മലയാളി വാര്‍ത്ത.

എസ്.എ.ടി. ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബു-രമ്യ ദമ്പതികളുടെ നാലുമാസം പ്രായമായ മകള്‍ രുദ്ര മരണമടഞ്ഞത് ചികിത്സാ പിഴവുമൂലമല്ലെന്ന് മെഡിക്കല്‍ കോളേജ്എസ്.എ.ടി. ആശുപത്രി സൂപ്രണ്ടുമാര്‍. ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് രുദ്ര മരണമടഞ്ഞത്. എത്രനല്ല പരിചരണം നല്‍കിയാലും ഈ അസുഖത്തിന്റെ സങ്കീര്‍ണതകള്‍ ബാധിച്ചു കഴിഞ്ഞാല്‍ മറ്റുകുട്ടികളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലാണ്. 30 മുതല്‍ 50 ശതമാനം വരെയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്ന മരണ നിരക്ക്.

ഈ അസുഖത്തിന് സാധ്യമായ എല്ലാ ചികിത്സകളും ഈ കുട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി രേഖകളിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. എസ്.എ.ടി. ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ പ്രൊഫസറുടെ നേതൃത്വത്തില്‍, സീനിയര്‍ ഡോക്ടര്‍മാര്‍, തീവ്രപരിചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ രണ്ട് ശിശുരോഗ വിദഗ്ധര്‍, പി.ജി. ഡോക്ടര്‍മാര്‍ എന്നിവടങ്ങിയ വിദഗ്ധ സംഘമാണ് രുദ്രയ്ക്ക് ചികിത്സ നല്‍കിയത്. 

ജൂണ്‍ ഇരുപത്തിയെട്ടാം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം രുദ്രയെ എസ്.എ.ടി. ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനകളിലൂടെയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖമാണെന്ന് സ്ഥിരീകരിച്ചത്. അമിതമായി നേര്‍പ്പിച്ച പാല്‍പ്പൊടി, കുറുക്കുകള്‍ എന്നിവയാണ് വെറും നാലുമാസം പ്രായമായ കുഞ്ഞിന് നല്‍കിയിരുന്നത്. ഏകദേശം അഞ്ചര കിലോഗ്രാം തൂക്കം ആവശ്യമുള്ള കുഞ്ഞിന് കേവലം മൂന്നു കിലോഗ്രാം തൂക്കം മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ അവസ്ഥയില്‍ വരുന്ന കുട്ടികള്‍ക്ക് ഉണ്ടാകുന്ന സങ്കീര്‍ണതകളും അവസ്ഥാവിശേഷങ്ങളുമാണ് പിന്നീട് ഈ കുട്ടിക്കുണ്ടായത്. ഇക്കാരണം കൊണ്ടാണ് കുട്ടിയുടെ തൊലി ഇളകിപ്പോയത്. നാപ്കിന്‍ വച്ചോ, ക്രീം പുരട്ടിയോ തൊലിയിളകിയെന്നു പറയുന്നത് ഒരു കാരണമേയല്ല. 

സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന രോഗം വന്നാല്‍ അത് ശരീരത്തിലെ മറ്റ് എല്ലാ അവയവങ്ങളേയും ഗുരുതരമായി ബാധിക്കും. പെട്ടെന്ന് ബി.പി. കുറയുകയും ഷോക്കെന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. ശരീരത്തില്‍ നീര്, പൃഷ്ടഭാഗം, കാലിടുക്കുകള്‍, കക്ഷം, കഴുത്ത്, മുഖം തുടങ്ങിയ എല്ലാ ഭാഗങ്ങളിലും തൊലി പൊട്ടിപ്പൊളിയുക എന്നതാണ് ഈ രോഗത്തിന്റെ തുടക്കം. തീവ്രമായ പ്രതിരോധക്കുറവ് കാരണം ന്യൂമോണിയ, വയറിളക്കം, സെപ്റ്റിസീമിയ തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകള്‍ക്കും ഇത് കാരണമാകാം. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ ഹൃദയം, വൃക്കകള്‍, തലച്ചോറ്, കരള്‍ എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലാകും. അതിനോടൊപ്പം രക്താണുക്കളുടെ എണ്ണം കുറയുകയും തത്ഫലമായി രക്തം കട്ടപിടിക്കാതിരുന്ന് ഗുരുതര രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. രുദ്ര എന്ന കുഞ്ഞിനേയും ഈ അവസ്ഥയിലാണ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.  

നാപ്കിന്‍ വച്ച് തുടയിടുക്കുകളിലെ തൊലിയിളകി എന്ന കാരണവുമായാണ് രുദ്രയെ ആദ്യമായി എസ്.എ.ടി. ആശുപത്രി ഒ.പി.യിലെത്തിയത്. കുട്ടിക്ക് മറ്റ് ബാഹ്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ത്വക്കുരോഗ വിദഗ്ധനെ കാണിക്കാന്‍ റഫര്‍ ചെയ്തു. അങ്ങനെയാണ് മെഡിക്കല്‍ കോളേജിലെ ത്വക്കുരോഗ വിദഗ്ധനെ കാണിച്ചത്. ചെറിയ കുഞ്ഞായതിനാല്‍ കുട്ടിയ്ക്ക് മറ്റ് പാര്‍ശ്വ ഫലങ്ങളൊന്നുമില്ലാത്ത മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയ്ക്ക് വേറെ പല രോഗ ലക്ഷണവും കണ്ടതിനാലാണ് എസ്.എ.ടി. ആശുപത്രിയില്‍ വീണ്ടും റഫര്‍ ചെയതത്. അന്നുമുതല്‍ ഈ രോഗാവസ്ഥയ്ക്കാവശ്യമായ എല്ലാ ചികിത്സകളും നല്‍കി വന്നു. അതോടെ കുട്ടിയുടെ തൂക്കം മെല്ലെ കൂടുകയും കാര്യമായ പുരോഗതി ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ പ്രതിരോധ ശേഷി മോശമായ അവസ്ഥയായതിനാല്‍ പെട്ടെന്ന് കുട്ടിക്ക് വയറിളക്കം ബാധിക്കുകയും നിര്‍ജലീകരണം മൂലം ഗുരുതരമായ അവസ്ഥയിലാകുകയും ചെയ്തു.

ഉടന്‍തന്നെ കുട്ടിയെ (ആറാം തീയതി ഉച്ചയോടെ) കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് ഇത്തരം അവസ്ഥകളില്‍ കൊടുക്കേണ്ട എല്ലാ ചികിത്സകളും കുട്ടിക്ക് നല്‍കി. കരളിന്റെ പ്രവര്‍ത്തനം മോശമാവുകയും ക്രമേണ രക്തം കട്ടപിടിക്കാതിരിക്കുക, വൃക്കകളുടേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം തകരാറിലാകുക തുടങ്ങിയ ഈ അസുഖത്തിന്റെ സങ്കീര്‍ണതകളും കുട്ടിയെ ബാധിച്ചു. തുടര്‍ന്ന് ഈ ഘട്ടത്തില്‍ കുട്ടിയ്ക്ക് നല്‍കാവുന്ന മികച്ച മരുന്നുകള്‍ നല്‍കുകയും ഡയാലിസിസ് നടത്തുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു. ശ്വാസോഛ്വാസത്തിന് തടസം നേരിട്ടപ്പോള്‍ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചേ കുട്ടി മരണമടയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends