Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

പെണ്ണുങ്ങളുണ്ടെങ്കില്‍ ഏതുവമ്പനെയും വീഴ്ത്താം; തുനിഞ്ഞിറങ്ങിയ ക്വട്ടേഷന്‍ സംഘം ഹോംനഴ്‌സിങ് സംഘത്തിന്റെ പേരില്‍ നടത്തിയത് വ്യാപകമായ ചതി

29 SEPTEMBER 2016 08:30 AM IST
മലയാളി വാര്‍ത്ത

ഹോംനഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ചു പെണ്‍വാണിഭ സംഘം നടത്തി യുവാക്കളെയും വന്‍ വ്യവസായികളെയും അടക്കം കുടുക്കിയ കേസിലെ പ്രധാന കണ്ണികള്‍ പിടിയില്‍. ജോലിയ്ക്കും ബിസിനസിനും എന്ന പേരില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് സംഘം വന്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വഴുതയ്ക്കാട് വിഘ്‌നേഷ് നഗര്‍ എ.എം ഹൗസില്‍ ജോമോനാണ് (23) സ്ത്രീകളെ ഉപയോഗിച്ച് യുവാക്കളെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്തത്. പത്താം കല്‍സില്‍ പഠിപ്പൊക്കെ നിറുത്തി ചില്ലറ ചുറ്റിക്കളികളുമായി കറങ്ങി നടന്ന ജോമോന്‍ തട്ടിപ്പിന്റെ ഉസ്താദാണ്. ഇതിനായി വലിയതുറ , പൂന്തുറ സ്വദേശികളുമായ രഞ്ജിത്ത്, അന്‍വര്‍, ജെയ്‌സണ്‍ എന്നിവരുടെ സഹായവും കിട്ടി. നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു ഇവര്‍. പൂന്തുറ, വലിയതുറ, ബീമാപ്പള്ളി ഭാഗങ്ങളില്‍ കുഴല്‍പ്പണം വിതരണവുമായി ബന്ധപ്പെട്ട് സ്ഥിരമായി വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ചിലരെ വിരട്ടി പണം തട്ടി.
അനധികൃത പണം ഇടപാടായതിനാല്‍ പണം നഷ്ടപ്പെട്ടാലും പരാതിക്കാരായി ആരും രംഗത്തുവരില്ലെന്ന് ഉറപ്പിച്ചായിരുന്നു നീക്കം. പണം കൈപ്പറ്റേണ്ടവരുടെ ഫോണ്‍നമ്പരുകള്‍ ചെറിയ തുണ്ടുപേപ്പറുകളില്‍ നോക്കി വിളിക്കുകയും വഴി അന്വേഷിക്കുകയും ചെയ്ത യുവാവിനെ ആഴ്ചകളോളം നിരീക്ഷിച്ചശേഷം ഇവര്‍ വളഞ്ഞു. ആ ഓപ്പറേഷനില്‍ ആറര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവിനെ മര്‍ദ്ദിച്ച് ഓടിക്കുകയും ചെയ്തു. ജോ മോനും കൂട്ടാളികളും കവര്‍ച്ചാ മുതല്‍ തുല്യമായി പങ്കിട്ടെടുത്ത് അടിച്ചുപൊളിച്ചു. പണം നഷ്ടപ്പെട്ട യുവാവ് പൂന്തുറ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരും പിടിക്കപ്പെട്ടില്ല. ഇതിന് ശേഷം പുതുവഴികളിലൂടെ നീങ്ങി.
നഗരത്തില്‍ മുമ്പ് അനാശാസ്യമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുമായി ജോമോനും സുഹൃത്തുക്കളും അടുത്തു. അവരേയും സംഘത്തില്‍ അംഗങ്ങളാക്കി. കുഴല്‍പ്പണ കവര്‍ച്ച കേസില്‍ കൂട്ടാളികളായിരുന്ന രഞ്ജിത്ത്, അന്‍വര്‍, ജെയ്‌സണ്‍ എന്നിവരുടെ സ്ത്രീ സുഹൃത്തുക്കളായിരുന്നു ഉഷ , ലത , മഞ്ജു എന്നിവര്‍. നഗരത്തിന്റെ പലസ്ഥലങ്ങളിലുള്ള ഇവരെ കവടിയാര്‍ നന്തന്‍കോട് നളന്ദ ജംഗ്ഷനു സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചാണ് തട്ടിപ്പ് വിപുലമാക്കി. റോഡരികില്‍ ഹോം നഴ്‌സിങ് സര്‍വീസെന്ന ബോര്‍ഡ് കണ്ട് വരുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പരുമെഴുതി രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കും. വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കും.
അസുഖക്കാരായ മാതാപിതാക്കളെ പരിചരിക്കാനും മറ്റും ഹോംനഴ്‌സുമാരെ തേടിവന്നവര്‍ പണവും പ്രതാപവുമുള്ളവരാണെന്ന് കണ്ടാല്‍ ജീവനക്കാരെന്ന വ്യാജേനയിരിക്കുന്ന തട്ടിപ്പുകാരികള്‍ ഉടന്‍ അവരെ കൈയിലെടുക്കും. അവിവാഹിതരോ സ്ത്രീ വിഷയത്തില്‍ തല്‍പ്പരരോ ആണെങ്കില്‍ അവരെ ചതിക്കുഴിയില്‍ വീഴ്ത്തും. മദ്യം നല്‍കി വശീകരിച്ച ശേഷം മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തും. അവരുടെ പക്കലുള്ള പണവും സ്വര്‍ണവും തട്ടിയെടുക്കും. അപ്പോള്‍ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ മട്ട് മാറും. നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. അതില്‍ വഴങ്ങില്ലെന്ന് കണ്ടാല്‍ സംഘത്തിലുള്ളവര്‍ക്ക് സൂചന നല്‍കും. ഉടന്‍ ജോമോനും ടീമും പ്രത്യക്ഷപ്പെട്ട് വിരട്ടും.വേണ്ടി വന്നാല്‍ ക്രൂരമായി മര്‍ദ്ദിക്കും. മര്‍ദ്ദനത്തിനും കവര്‍ച്ചയ്ക്കും ഇരകളാകുന്ന പലരും മാനക്കേട് ഭയന്ന് ചോദിക്കുന്നതെല്ലാം കൊടുത്ത് സ്ഥലം വിടും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നഗരത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധിപേരുടെ പണവും സ്വര്‍ണവും മൊബൈല്‍ഫോണുകളും കവര്‍ന്ന സംഘത്തെ കുടുക്കിയത് ഇരകളിലൊരാളുടെ പരാതിയിലാണ്. തന്റെ പേരും വിലാസവും പുറത്തുവിടില്ലെന്ന് പൊലീസ് നല്‍കിയ ഉറപ്പ് വിശ്വസിച്ച് തലസ്ഥാനവാസിയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് വാടക വീട് റെയ്ഡ് ചെയ്ത് പൊലീസ് ആഴ്ചകള്‍ക്ക് മുമ്പ് ജോമോന്‍ ഒഴികെയുള്ളവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒളിത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ജോമോനെ പൊലീസ് പൊക്കിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (6 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (8 hours ago)

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം  (8 hours ago)

പോലീസില്‍ അരാജകത്വം, ആഭ്യന്തര വകുപ്പിനെതിരെ രമേശ് ചെന്നിത്തല  (8 hours ago)

സസ്‌പെന്‍ഡ് ചെയ്യുകയല്ല വേണ്ടത് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം  (8 hours ago)

ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍  (8 hours ago)

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി  (9 hours ago)

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍  (9 hours ago)

പീച്ചിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി  (10 hours ago)

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം  (10 hours ago)

പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം കേന്ദ്രസഹായം അനുവദിച്ച് സുരേഷ് ഗോപി  (10 hours ago)

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (10 hours ago)

Malayali Vartha Recommends