Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

രാജേഷിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി തക്കശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രാജേഷിന്റെ അമ്മ  ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി

07 JANUARY 2017 02:36 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മണ്ണന്തലയില്‍ തൂങ്ങി മരിച്ച രാജേഷിന്റെയും കുടുംബത്തിന്റെയും ദുരന്തം കണ്ണീര്‍കഥയാണ്. ഒന്നര വര്‍ഷം മുന്‍പ് മക്കള്‍ക്കു വിഷം കൊടുത്തു കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ചു പരായപെട്ടയാളാണ് രാജേഷ്. നാലാഞ്ചിറയില്‍ 2014 മെയ് 26ന് നടന്ന കൂട്ട ആത്മഹത്യ അന്ന് കേരളത്തെ നടുക്കിയിരുന്നു. നാലാഞ്ചിറ കുരിശടി ലൈനില്‍ സോപാനത്തില്‍ രാജേഷിന്റെ മക്കളായ വിഘ്‌നേശ്വരന്‍ (6 ) ശിവാനി (4 ) എന്നിവരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിരുന്നു. രാജേഷ് (35 ) 'അമ്മ ശ്രീകുമാരി (55 ) മൂത്ത മകന്‍ മഹേശ്വരന്‍ (10 ) എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. വീട് അകത്തുനിന്നു പൂട്ടിട്ടിരുന്നതിനാല്‍ കതകു തള്ളിത്തുറന്നാണ് ബന്ധുക്കള്‍ അകത്തേക്കു കടന്നത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചിരുന്നെങ്കിലും രണ്ടു കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ഭാര്യ ദേവിക്കു ബന്ധമുണ്ടെന്ന് പറയുന്ന വ്യക്തിയായ പേരൂര്‍ക്കട ഇന്ദിരാനഗര്‍ സ്വദേശിയായ സഞ്ജു ദാസിനെ കുറിച്ചും ഈ ബന്ധത്തിന് സഹായം ചെയ്ത വ്യക്തികളെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. കുഞ്ഞുങ്ങളുടേയും ഭര്‍ത്താവിന്റേയും ജീവിതം പെരുവഴിയിലാക്കി ഇന്നലെ കണ്ട കാമുകന്റെ കൂടെ ഇറങ്ങിത്തിരിച്ച രാജേഷിന്റെ ഭാര്യ ദേവിയാണ് ഈ സംഭവത്തിലെ പ്രധാന വില്ലത്തി. ഇവരിപ്പോള്‍ തൃശ്ശൂരിലാണുള്ളത്.
രാജേഷിന്റെ ഭാര്യ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിലെ ജീവനക്കാരിയായിരുന്നു. മെയ് 21 പുലര്‍ച്ചെ ഇവരെ കാണാതാവുകയും കാറില്‍ കയറിപ്പോകുന്നത് കണ്ടെന്നും രാജേഷ് പോലീസില്‍ പരാതി നല്കിരുന്നു .അന്വേഷണത്തില്‍ ഇവരെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തുകയും കോടതില്‍ ഹാജരാക്കിയ ദേവി രാജേഷിനൊപ്പം പോകാന്‍ തയ്യാറാവുകയും ചെയ്തില്ല. കോടതില്‍ ഭര്‍ത്താവില്‍ നിന്ന് വലിയ മാനസിക പീഡനം നേരിടേണ്ടി വരുന്നെനും അതിനാല്‍ കാമുകനൊപ്പം ജീവിക്കാനാണ് തനിക്കിഷ്ടമെന്നു ദേവി അറിച്ചത്. തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ ദേവിക്കു കോടതി അനുമതി നല്‍കുകയും ചെയ്തു. കാമുകനൊപ്പം പോയ ഭാര്യയുടെ ചെയ്തിയില്‍ വേദനിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു ഒരുമിച്ചു ജീവിക്കാന്‍ രാജേഷ് തയ്യാറായിരുന്നതായി പോലീസ് പറഞ്ഞു . എന്നാല്‍ ഭാര്യയുടെ കോടതിലുള്ള വെളിപ്പെടുത്തലില്‍ രാജേഷ് തകര്‍ന്നു . സ്വകാര്യ ഹൗസിങ് ഫിനാന്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രാജേഷ് ഇതിനുശേഷം കുറച്ചു ദിവസങ്ങളായി ജോലിക്കു പോകാറില്ലായിരുന്നു .രാജേഷ് മുഴുവന്‍ സമയം മക്കളോടൊപ്പമായിരുന്നു സമയം ചെലവഴിച്ചിരുന്നത് .
മക്കളെ കൊലപ്പെടുത്തിയ കേസില്‍പ്പെട്ട് ജയിലിലായ രാജേഷിന്റെ അഭാവത്തില്‍ ദേവി വിവാഹമോചനം നേടിയെടുക്കുകയും തൃശൂരില്‍ കാമുകനോടൊപ്പം ജീവിതമാരംഭിക്കുകയും ചെയ്തു. സഞ്ചുദാസ് ആരംഭിച്ച തൃശ്ശൂരിലെ പുതിയ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ദേവി ഇപ്പോള്‍ ജോലിചെയ്ത് വരുന്നു. 
തകര്‍ന്നുപോയി രാജേഷ്. കുറ്റബോധം ഏറെ അലട്ടിയിരുന്നു. ആകെയുണ്ടായിരുന്ന മകനേയും ആവശ്യപ്പെട്ട് ദേവി കോടതിയെ സമീപിച്ചപ്പോള്‍ ജീവിതത്തില്‍ നിന്ന് ആത്മഹത്യയിലൂടെ ഒളിച്ചോടുകയായിരുന്നു രാജേഷിന് മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം. പിന്നീട് പേരൂര്‍ക്കട സി.ഐ. സുരേഷ് കേസന്വേഷിക്കുകയും, രാജേഷ്, സഞ്ചുദാസ്, ദേവി, ദേവിയുടെ സഹപ്രവര്‍ത്തകരായ ചിലരെയും കണ്‍സ്ട്രക്ഷന്‍ കമ്പനി എം.ഡിയെയും ചേര്‍ത്ത് എഫ്.ഐ.ആര്‍ എടുക്കുകയും ചെയ്തു. ഉന്നതതല ഇടപെടലുകളെത്തുടര്‍ന്ന് കമ്പനി എം.ഡി.യെ തുടരന്വേഷണത്തില്‍ കേസില്‍ നിന്നൊഴിവാക്കിയത് മറ്റൊരു വിവാദമായിരുന്നു.
ഇതെല്ലാം കാണിച്ചാണ് രാജേഷിന്റെ വിധവയായ അമ്മ സങ്കടഹര്‍ജിയുമായി അധികൃതരെ കാണാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ ഉത്തത ഇടപെടലും ഒത്താശകളും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പരാതിയില്‍ ആരോപിക്കുന്നു. എഫ് ഐ ആറിലെ തിരിമറിയും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതുവരെ കേസില്‍ നിന്നും പിന്നോട്ടില്ലെന്ന് രാജേഷിന്റെ അമ്മയുടെ സഹോദരന്‍ ശ്രീധരന്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു. അടുത്ത ഘട്ടമായി പ്രസ്‌ക്ലബില്‍ മീറ്റിംഗ് നടത്താനും പ്രക്ഷോഭപരിപാടികള്‍ ആലോചിക്കാനുമാണ് കുടുംബം ആലോചിക്കുന്നത്. രാജേഷിന്റെ മൂത്തമകന്‍ മഹേശ്വര്‍ മാത്രമാണ് ഇന്ന് ഈ കുടുംബത്തില്‍ അവശേഷിക്കുന്നത്. മകന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താന്‍ അധികൃതര്‍ കനിയുമെന്നാണ് വിധവയായ ഈ അമ്മയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (1 minute ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 minutes ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (23 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (28 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (49 minutes ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (1 hour ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

Malayali Vartha Recommends