Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ഞാന്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കും; അച്ഛന്റെ ഓര്‍മ്മയില്‍ 2 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചന്ദ്രബോസിന്റെ മകള്‍ രേവതി

08 JANUARY 2017 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടു... സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....

  ഇന്നുമുതൽ വേനൽ മഴ പെയ്യാൻ സാധ്യത... കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

  പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

അച്ഛനെപ്പോലെ ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് രേവതി. തളരരുത് പിടിച്ച് നില്‍ക്കണം അതെങ്ങനെ ആയിരിക്കണം എന്ന് മരണക്കിടക്കിയില്‍ അച്ഛന്‍ കാണിച്ചുകൊടുത്തു. അതാണ് ഇന്നും അവളെ മുന്നോട്ട് നയിക്കുന്നത്. മികച്ചൊരു ജോലി സ്വന്തമാക്കണം അതായിരുന്നു അച്ഛന്റെ ആഗ്രഹം. രേവതി ഇവിടെയുണ്ട്. ചന്ദ്രബോസിന്റെ മകള്‍. 2015 ജനുവരി 29. ആ ദിവസം ഇന്നും രേവതിയുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞിട്ടില്ല. അത് ജീവിതത്തിലെ സാധാരണ ദിനമായിരുന്നില്ല. രേവതി അടക്കമുള്ള കുടുംബത്തിന്റെ താങ്ങും തണലുമായ ചന്ദ്രബോസ് അന്നാണ് തൃശൂര്‍ ശേഭാസിറ്റിയില്‍ ആക്രമിക്കപ്പെട്ടത്. സ്വന്തം ജോലി ആത്മാര്‍ത്ഥയോടെ ചെയ്തു എന്നത് മാത്രമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ തെറ്റ്. പണത്തിന്റെ ലഹരി തലയ്ക്ക് പിടിച്ച ഒരു ക്രിമിനലിന്റെ അക്രമാസക്തിക്ക് ഇരയായ ചന്ദ്രബോസിന്റെ കുടുംബം അപ്രതീക്ഷിതമായ ആ ആഘാതത്തില്‍ തകര്‍ന്നുപോയി.
പിന്നീടുള്ള 19 ദിനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ചന്ദ്രബോസ് കഴിഞ്ഞപ്പോള്‍ പിതാവ് തിരിച്ചുവരണമെന്നുള്ള പ്രാര്‍ത്ഥനയിലായിരുന്നു രേവതി. എന്നാല്‍ രേവതിയുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഫെബ്രുവരി 16ാം തീയതി ഒരു മണിക്ക് ചന്ദ്രബോസ് മരിച്ചു. മരണശയ്യയില്‍ കിടക്കുമ്പോഴും ചന്ദ്രബോസ് രേവതിയോട് പലതവണ സംസാരിച്ചിരുന്നു. ഭയപ്പെടേണ്ടെന്നും അച്ഛന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ആ നിമിഷത്തിലും ചന്ദ്രബോസ് പറയുന്നുണ്ടായിരുന്നു. നട്ടെല്ല് ആന്തരികാവയവങ്ങളിലേക്ക് തുളച്ചു കയറിയതിനാല്‍ ചന്ദ്രബോസ് 24 മണിക്കൂറെങ്കിലും ജീവിച്ചിരിക്കുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കുപോലുമുണ്ടായിരുന്നില്ല. മരണത്തിന് മുന്നില്‍ 19 ദിവസം പൊരുതി നില്‍ക്കുവാന്‍ ചന്ദ്രബോസ് കാണിച്ച കരുത്ത്. ആ കരുത്താണ് രേവതിക്ക് ആത്മവിശ്വാസം പകര്‍ന്ന നല്‍കുന്നത്.
കോഴിക്കോട് യു.ഐ.ഇ.റ്റി എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന രേവതി ചന്ദ്രബോസിന്റെ സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള തിരക്കിലാണിപ്പോള്‍. ആക്രമണവും തുടര്‍ന്ന് 19 ദിവസത്തിലുണ്ടായ സംഭവങ്ങളും രേവതി ഒരിക്കലും പ്രതീക്ഷിച്ചതല്ല. നിയമത്തിന്റെ പഴുതുകളുപയോഗിച്ച് നിസാം രക്ഷപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. കൊടും കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കണം എന്ന നിര്‍ബ്ബന്ധമുണ്ടായിരുന്നു ചന്ദ്രബോസിന്റെ കുടുംബത്തിന്. വിചാരണത്തടവില്‍ കഴിയവേ നിസാം ഫോണ്‍ ഉപയോഗിച്ചതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ നിയമവ്യവസ്ഥയെപ്പോലും അവിശ്വസിക്കേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് രേവതി പറയുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച് നിസാം ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. എങ്കിലും പണവും സ്വാധീനവും അഴിക്കുള്ളില്‍ നിന്ന് അയാളെ പുറത്തു കൊണ്ടുവരുമെന്ന് രേവതി ഭയക്കുന്നു.
നിസാം രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ചന്ദ്രബോസിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കണമെന്ന ആഗ്രഹമാണ് രേവതിക്ക്. ആത്മാഭിമാനം പണയപ്പെടുത്താതെ അന്തസ്സോടെ തൊഴിലെടുത്ത് ജീവിച്ച അച്ഛന്റെ മകളെന്ന അഭിമാനം രേവതിയുടെ വാക്കുകളിലുണ്ട്. സമൂഹത്തിന്റെ സഹതാപമല്ല ഈ കുട്ടിക്ക് ആവശ്യം.എന്നാല്‍ മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണ രേവതിക്കും കുടുംബത്തിനുമുണ്ടാകണം.
രേവതിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് അമ്മ ജമന്തിക്കുള്ളത്. ഭര്‍ത്താവ് കണ്ട സ്വപ്നങ്ങളിലേക്ക് രേവതി എത്തുമെന്ന് ജമന്തി പറയുന്നു. നിസാമിന്റെ പണം പറ്റുന്ന ആരെങ്കിലും മകളെ ഉപദ്രവിക്കുമോ എന്ന ഭയവും ഈ അമ്മയ്ക്കുണ്ട്. രേവതിയും മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായ അമലും പഠിക്കാനും മറ്റും വീട് വിട്ട് പോകുന്നു. അവര്‍ തിരിച്ചെത്തുന്നതുവരെ ഈ അമ്മയുടെ നെഞ്ചില്‍ തീയാണ്. പക്ഷേ അവര്‍ നല്ലൊരു ജീവിതം സ്വപ്‌നം കാണുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (3 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (3 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (3 hours ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (4 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (8 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (8 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (9 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (9 hours ago)

Malayali Vartha Recommends