Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഞാന്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കും; അച്ഛന്റെ ഓര്‍മ്മയില്‍ 2 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചന്ദ്രബോസിന്റെ മകള്‍ രേവതി

08 JANUARY 2017 10:22 AM IST
മലയാളി വാര്‍ത്ത

അച്ഛനെപ്പോലെ ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് രേവതി. തളരരുത് പിടിച്ച് നില്‍ക്കണം അതെങ്ങനെ ആയിരിക്കണം എന്ന് മരണക്കിടക്കിയില്‍ അച്ഛന്‍ കാണിച്ചുകൊടുത്തു. അതാണ് ഇന്നും അവളെ മുന്നോട്ട് നയിക്കുന്നത്. മികച്ചൊരു ജോലി സ്വന്തമാക്കണം അതായിരുന്നു അച്ഛന്റെ ആഗ്രഹം. രേവതി ഇവിടെയുണ്ട്. ചന്ദ്രബോസിന്റെ മകള്‍. 2015 ജനുവരി 29. ആ ദിവസം ഇന്നും രേവതിയുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞിട്ടില്ല. അത് ജീവിതത്തിലെ സാധാരണ ദിനമായിരുന്നില്ല. രേവതി അടക്കമുള്ള കുടുംബത്തിന്റെ താങ്ങും തണലുമായ ചന്ദ്രബോസ് അന്നാണ് തൃശൂര്‍ ശേഭാസിറ്റിയില്‍ ആക്രമിക്കപ്പെട്ടത്. സ്വന്തം ജോലി ആത്മാര്‍ത്ഥയോടെ ചെയ്തു എന്നത് മാത്രമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ തെറ്റ്. പണത്തിന്റെ ലഹരി തലയ്ക്ക് പിടിച്ച ഒരു ക്രിമിനലിന്റെ അക്രമാസക്തിക്ക് ഇരയായ ചന്ദ്രബോസിന്റെ കുടുംബം അപ്രതീക്ഷിതമായ ആ ആഘാതത്തില്‍ തകര്‍ന്നുപോയി.
പിന്നീടുള്ള 19 ദിനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ചന്ദ്രബോസ് കഴിഞ്ഞപ്പോള്‍ പിതാവ് തിരിച്ചുവരണമെന്നുള്ള പ്രാര്‍ത്ഥനയിലായിരുന്നു രേവതി. എന്നാല്‍ രേവതിയുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഫെബ്രുവരി 16ാം തീയതി ഒരു മണിക്ക് ചന്ദ്രബോസ് മരിച്ചു. മരണശയ്യയില്‍ കിടക്കുമ്പോഴും ചന്ദ്രബോസ് രേവതിയോട് പലതവണ സംസാരിച്ചിരുന്നു. ഭയപ്പെടേണ്ടെന്നും അച്ഛന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ആ നിമിഷത്തിലും ചന്ദ്രബോസ് പറയുന്നുണ്ടായിരുന്നു. നട്ടെല്ല് ആന്തരികാവയവങ്ങളിലേക്ക് തുളച്ചു കയറിയതിനാല്‍ ചന്ദ്രബോസ് 24 മണിക്കൂറെങ്കിലും ജീവിച്ചിരിക്കുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കുപോലുമുണ്ടായിരുന്നില്ല. മരണത്തിന് മുന്നില്‍ 19 ദിവസം പൊരുതി നില്‍ക്കുവാന്‍ ചന്ദ്രബോസ് കാണിച്ച കരുത്ത്. ആ കരുത്താണ് രേവതിക്ക് ആത്മവിശ്വാസം പകര്‍ന്ന നല്‍കുന്നത്.
കോഴിക്കോട് യു.ഐ.ഇ.റ്റി എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന രേവതി ചന്ദ്രബോസിന്റെ സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള തിരക്കിലാണിപ്പോള്‍. ആക്രമണവും തുടര്‍ന്ന് 19 ദിവസത്തിലുണ്ടായ സംഭവങ്ങളും രേവതി ഒരിക്കലും പ്രതീക്ഷിച്ചതല്ല. നിയമത്തിന്റെ പഴുതുകളുപയോഗിച്ച് നിസാം രക്ഷപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. കൊടും കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കണം എന്ന നിര്‍ബ്ബന്ധമുണ്ടായിരുന്നു ചന്ദ്രബോസിന്റെ കുടുംബത്തിന്. വിചാരണത്തടവില്‍ കഴിയവേ നിസാം ഫോണ്‍ ഉപയോഗിച്ചതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ നിയമവ്യവസ്ഥയെപ്പോലും അവിശ്വസിക്കേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് രേവതി പറയുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച് നിസാം ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. എങ്കിലും പണവും സ്വാധീനവും അഴിക്കുള്ളില്‍ നിന്ന് അയാളെ പുറത്തു കൊണ്ടുവരുമെന്ന് രേവതി ഭയക്കുന്നു.
നിസാം രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ചന്ദ്രബോസിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കണമെന്ന ആഗ്രഹമാണ് രേവതിക്ക്. ആത്മാഭിമാനം പണയപ്പെടുത്താതെ അന്തസ്സോടെ തൊഴിലെടുത്ത് ജീവിച്ച അച്ഛന്റെ മകളെന്ന അഭിമാനം രേവതിയുടെ വാക്കുകളിലുണ്ട്. സമൂഹത്തിന്റെ സഹതാപമല്ല ഈ കുട്ടിക്ക് ആവശ്യം.എന്നാല്‍ മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണ രേവതിക്കും കുടുംബത്തിനുമുണ്ടാകണം.
രേവതിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് അമ്മ ജമന്തിക്കുള്ളത്. ഭര്‍ത്താവ് കണ്ട സ്വപ്നങ്ങളിലേക്ക് രേവതി എത്തുമെന്ന് ജമന്തി പറയുന്നു. നിസാമിന്റെ പണം പറ്റുന്ന ആരെങ്കിലും മകളെ ഉപദ്രവിക്കുമോ എന്ന ഭയവും ഈ അമ്മയ്ക്കുണ്ട്. രേവതിയും മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായ അമലും പഠിക്കാനും മറ്റും വീട് വിട്ട് പോകുന്നു. അവര്‍ തിരിച്ചെത്തുന്നതുവരെ ഈ അമ്മയുടെ നെഞ്ചില്‍ തീയാണ്. പക്ഷേ അവര്‍ നല്ലൊരു ജീവിതം സ്വപ്‌നം കാണുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (3 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 minutes ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (25 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (30 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (51 minutes ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (1 hour ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

Malayali Vartha Recommends