Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ അന്വേഷണ സംഘം മറച്ചുപിടിച്ചത് എന്തിന്...കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്നു..മരണം കൊലപാതകമോ?

17 JANUARY 2017 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കേരളത്തെ പിടിച്ചുലച്ച കൊലപാതകേസായിരുന്നു ജിഷയുടേത്. അത് കൊലപാതകം എന്നതില്‍ തര്‍ക്കമില്ലായിരുന്നു. എന്നാല്‍ നിലവില്‍ ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമോ ആത്മഹത്യയോയെന്ന രണ്ടുവാദം ഉയര്‍ന്നുവരികയാണ്. ഈ മരണം കേരളത്തില്‍ ആകെമാനം കത്തിപ്പടരുകയാണ്. അനുദിനം പുതിയ വെളിപ്പെടുത്തലുകളും ന്യൂസുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത. ജിഷ്ണുവിന്റെ ശരീരത്തിലെ മാരകമായ മുറിവുകള്‍ അത്തരമൊരു വിവാദത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. മൃതദേഹത്തില്‍ പുറത്ത് കാണാവുന്ന തരത്തില്‍ മുറിവുകളുണ്ടായിട്ടും തുടര്‍ന്നുള്ള പരിശോധനകളില്‍ ഇത് രേഖപ്പെടുത്താത്തതാണ് സംശയത്തിന് ഇട നല്‍കുന്നത്. ജിഷക്കേസിലെപോലെ ഈക്കേസും ഒതുക്കാന്‍ നന്നായി കളികള്‍ നടന്നതായി പോലീസ് സംശയിക്കുന്നു. 
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രേരണക്കുറ്റമോ മാനസിക പീഡനമോ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ പരിധിയില്‍ കേസ് വരുമോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ജിഷ്ണുവിന്റെ അമ്മ നല്‍കിയ പരാതി ഗൗരവത്തോടെ കണ്ടാണ് അന്വേഷണം നടക്കുന്നത്.
എന്തുകൊണ്ട് എഫ് ഐ ആറില്‍ മുറിവുകള്‍ രേഖപ്പെടുത്തിയില്ലെന്നത് അന്വേഷണ സംഘത്തേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ജിഷ്ണുവിന്റേത് വെറുമൊരു ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമം നടന്നതിന് തെളിവാണിതെന്ന വിലയിരുത്തലും സജീവമാണ്. ജീഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചതായുള്ള പ്രചരണം വ്യാജമാമെന്നും കണ്ടെത്തിയതോടെ മരണത്തില്‍ മറ്റുപല കാരങ്ങളുമുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്
ഈ സാഹചര്യത്തില്‍ തെളിവ് ശേഖരിക്കാന്‍ വീണ്ടും മൃതദേഹപരിശോധന നടത്തുക മാത്രമാണ് വഴിയെന്നാണ് പൊലീസും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണസംഘം ഇതുസംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചതായും സൂചനയുണ്ട്. ജിഷ്ണുവിന്റെ മൂക്കിനും കണ്ണിനുമിടയിലുള്ള മുറിവാണ് വേണ്ടത്ര പരിഗണിക്കാതെ പോയവയില്‍ പ്രധാനം. മരണത്തിനു മുമ്പാണ് മുറിവ് പറ്റിയതെന്നത് ഇതിലെ ചോര വ്യക്തമാക്കുന്നതായി ഫോറന്‍സിക് വിദഗ്ദ്ധര്‍ പറയുന്നു. തൂങ്ങിയതിനുശേഷമാണ് മുറിവ് പറ്റുന്നതെങ്കില്‍പ്പോലും ശരീരത്തിന് ഈ രീതിയില്‍ കാണില്ലെന്നാണ് വിലയിരുത്തല്‍.
മൂക്കിനും കണ്ണിനും ഇടയിലെ മുറിവ് വളരെ വ്യക്തവുമായിരുന്നു. എന്നിട്ടും ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പല രേഖകളിലുമില്ല. എഫ്.ഐ.ആറിനു പുറമെ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഈ മുറിവുകള്‍ പറയുന്നില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും മുറിവുകളില്ല. ഇതോടെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത ഏറെയാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
കാല്‍വെള്ളയിലും വയറിലും അടിച്ച പാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ജിഷ്ണുവിന്റെ ബനിയന്‍ കീറിയ നിലയിലായിരുന്നെന്നും പറയുന്നു. അസ്വാഭാവിക മരണം എന്ന നിലയിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും മുറിവുകളിലെ അസ്വാഭാവികത ചര്‍ച്ചചെയ്തുവെന്നാണ് അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഇതുവരെയുള്ള മൊഴികളും തെളിവുകളും വിലയിരുത്തി. അതിന് ശേഷമാണ് മൃതദേഹ പരിശോധനയുടെ സാധ്യത തേടാന്‍ തീരുമാനിച്ചത്. ജിഷ്ണുവും മാനേജ്‌മെന്റും തമ്മില്‍ പ്രശ്‌നത്തിലായിരുന്നെന്ന വാര്‍ത്തകളും സജീവമാണ് ഇതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. കോപ്പിയടി വിവാദം മനപൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (3 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (6 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (6 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (7 hours ago)

Malayali Vartha Recommends