Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

28 JANUARY 2026 11:06 PM IST
മലയാളി വാര്‍ത്ത

മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവതിയെ പതിനാറാം വയസ്സ് മുതൽ പ്രതിയായ വൈശാഖൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ യുവതിയുടെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നതായും, താൻ മരണപ്പെടുമെന്ന് മാസങ്ങൾക്ക് മുൻപേ ഡയറിയിൽ എഴുതിവെച്ചിരുന്നതായും പോലീസ് പറയുന്നു. മറ്റു സ്ത്രീകളുമായും വൈശാഖന് ബന്ധമുണ്ടായിരുന്നെന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിന് വ്യക്തമായി.

കക്കോടി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ കെ. വൈശാഖൻ (35) ആണ് കേസിലെ പ്രതി. സിസിടിവി ദൃശ്യങ്ങളിൽ, യുവതിയുടെ കഴുത്തിൽ കയർ കുരുക്കിയ ശേഷം വൈശാഖൻ യുവതി നിന്നിരുന്ന സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കണ്ടെത്തി. ഇത് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന സുപ്രധാന തെളിവായി മാറി. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് മാളിക്കടവ് മോരിക്കരയ്ക്ക് സമീപമുള്ള വർക്‌ഷോപ്പിൽ 26 വയസ്സുകാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ അറിയുന്നത്.


വൈശാഖനും ഭാര്യയുമാണ് യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാനാണ് വൈശാഖൻ ആദ്യം ശ്രമിച്ചത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാനായി ജ്യൂസിൽ ഉറക്കഗുളിക കലർത്തി കഴിച്ചെന്നും, താൻ മയങ്ങിപ്പോയെന്നും പിന്നീട് ഉണർന്നപ്പോൾ യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമായിരുന്നു ഇയാളുടെ മൊഴി.

എന്നാൽ, ഉറക്കഗുളിക കഴിച്ച് മയങ്ങിയെന്ന് പറഞ്ഞയാൾ നഗരത്തിലെ ആശുപത്രിയിലേക്ക് വാഹനം ഓടിച്ച് എത്തിയത് പോലീസിൽ സംശയം ജനിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന് തോന്നിച്ചെങ്കിലും, വർക്‌ഷോപ്പിൽ യുവതിയെ തൂക്കാനുപയോഗിച്ച കുരുക്കിന് പുറമെ കയർ കൊണ്ടുള്ള മറ്റൊരു കുരുക്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത് കേസിൽ വഴിത്തിരിവായി. തുടർന്ന് വർക്‌ഷോപ്പിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് എലത്തൂർ പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.

 

പ്രതിയുടെ ലൈംഗിക വൈകൃതം വ്യക്തമാക്കുന്നതാണ് പൊലീസ് വർക്‌ഷോപ്പിൽ നിന്നു കണ്ടെടുത്ത നിരീക്ഷണ ദൃശ്യങ്ങൾ നിന്നും വ്യക്തമായി. തൂങ്ങിനിൽക്കുന്ന സമയത്തും പിന്നീട് കെട്ടറുത്ത് താഴെയിറക്കിയ ശേഷവും ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. മരണം ഉറപ്പാക്കിയശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ സ്വന്തം ഭാര്യയെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെയാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വിവാഹിതനായ വൈശാഖനും 26 വയസ്സുകാരിയായ യുവതിയും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. അകന്ന ബന്ധു കൂടിയായ ഈ യുവതിയെ പതിനാറാം വയസ്സുമുതൽ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് മൊഴിയെടുപ്പിൽ കണ്ടെത്തി. യുവതി വിവാഹാഭ്യർഥന നടത്തിയതും, വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വൈശാഖൻ പൊലീസിനോട് സമ്മതിച്ചത്. ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പറഞ്ഞു.

വിവാഹിതനായതിനാൽ മറ്റൊരു വിവാഹം സാധ്യമല്ലെന്നും എന്നാൽ യുവതിയെ പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്നും പ്രതി യുവതിയോട് പറഞ്ഞു. ആത്മഹത്യ ചെയ്യാമെന്ന് യുവതി പറഞ്ഞപ്പോൾ, തനിക്കും ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ഒരുമിച്ച് ജീവൻ അവസാനിപ്പിക്കാമെന്നും പറഞ്ഞ് വൈശാഖൻ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. ജനുവരി 24-ന് ഉച്ചയോടെ മാളിക്കടവിലെ തന്റെ വർക്ക്ഷോപ്പിലേക്ക് വൈശാഖൻ യുവതിയെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും രണ്ട് സ്റ്റൂളുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടപ്പോൾ, വൈശാഖൻ പെട്ടെന്ന് താഴെയിറങ്ങി യുവതി നിന്നിരുന്ന സ്റ്റൂൾ തന്ത്രപരമായി തട്ടിമാറ്റുകയായിരുന്നു.


പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി. പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണ സംഘം വൈശാഖനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിക്കുന്നതോടെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുമാണ് പൊലീസ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends