Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്


വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...


ഇറാനിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം.. ഇറാന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ എണ്ണ മേഖലയ്ക്ക് നേരെയുള്ള ആദ്യ ആക്രമണമാണിത്...


കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂവും വാച്ചും; മാനഞ്ചിറയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്, കടയുടമകൾക്കെതിരെ കേസ്...


ഉത്സവപ്പറമ്പിലെ ക്രൂരത കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഹരികൃഷ്ണൻ ഇനി നോവാർന്ന ഓർമ്മ: ആയിരങ്ങൾ കണ്ണീരോടെ വിട നൽകി...

കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പത്തൊമ്പുകാരന്റെ ദുരൂഹമരണം; അന്വേഷണം വേണമെന്ന് ക്യാമ്പൈൻ

03 APRIL 2017 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്

വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...

കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂവും വാച്ചും; മാനഞ്ചിറയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്, കടയുടമകൾക്കെതിരെ കേസ്...

ഉത്സവപ്പറമ്പിലെ ക്രൂരത കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഹരികൃഷ്ണൻ ഇനി നോവാർന്ന ഓർമ്മ: ആയിരങ്ങൾ കണ്ണീരോടെ വിട നൽകി...

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!

തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ട്രാവല്‍ & ടൂറിസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണി (19)യുടെ മരണത്തില്‍ ദുരൂഹതയേറുന്നു. പത്തൊമ്പതുകാരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് സുഹൃത്തുകളുടേയും സഹപാടികളുടേയും സോഷ്യല്‍ മീഡിയ ക്യാമ്പൈൻ. മാര്‍ച്ച് 31നു രാവിലെയാണ് കൃഷ്ണനുണ്ണിയുടെ മൃതദേഹം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 30നു വൈകീട്ട്, വെള്ളറടയിലെ കോളേജ് ഹോസ്റ്റലില്‍ നിന്നും വട്ടിയൂര്‍ക്കാവ് സഹപാഠിയുമായ പെണ്‍കുട്ടിയെ വീട്ടിലേക്കെത്തിക്കുവാനായി ബൈക്കുമായി വാട്ടിയൂര്‍ക്കാവിലേക്ക് തിരിച്ചതായിരുന്നു കൃഷ്ണനുണ്ണി. 

എന്നാല്‍, പേരൂര്‍ക്കട വഴയില ജങ്ഷനിൽ വെച്ച് കൃഷ്ണനണ്ണിയേയും പെണ്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനും കാണുകയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന് അവിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത് എന്നാണു ദൃക്‌സാക്ഷികളുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛൻ എത്തിച്ചേരുകയും കൃഷ്ണനുണ്ണിയേയും പെണ്‍കുട്ടിയേയും റോഡില്‍ വെച്ചു തന്നെ ശകാരിക്കുകയുമം കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍.

കൃഷ്ണനുണ്ണിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിനു മുകളിലായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇതറിയുകയും കൃഷ്ണനുണ്ണിയുടെ വീട്ടില്‍ ചെന്നു സംസാരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം കഴിയുന്നത് വരെ പ്രണയം മാറ്റിവെക്കാവുന്നതാണ് എന്നും. അതിനു ശേഷം പ്രണയത്തെക്കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം എന്നതായിരുന്നു അവരുടെ വാദം. രക്ഷിതാക്കളുടെ താക്കീത് ലംഘിച്ചും കുട്ടികള്‍ പ്രേമം തുടരുന്നു എന്നത് അവരെ അസ്വസ്ഥരാക്കിയിരുന്നു. ഇതിന്റെ പേരിലാണ് കൃഷ്ണനുണ്ണിയില്‍ നിന്നും അകറ്റിനിര്‍ത്താനായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഹോസ്റ്റലിൽ മാറ്റുന്നത്.



മാര്‍ച്ച് 31നു വ്യായാഴ്ച്ച വൈകീട്ട്, ബന്ധുവിന്റെ മരണത്തെതുടര്‍ന്ന് തന്നെ അത്യാവശ്യമായി വീട്ടിലേക്കെത്തിക്കണം എന്ന ആവശ്യമായി പെണ്‍കുട്ടി തന്നെയാണ് കൃഷ്ണനുണ്ണിയോട് വരാന്‍ ആവശ്യപ്പെട്ടത്. വഴയില ജങ്ഷനിൽ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയില്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അതുനസരിച്ച്, അടുത്ത ദിവസം രാവിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന രീതിയില്‍ ഇരുകൂട്ടരേയും പ്രശ്‌നപരിഹാരത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഉണ്ടായി. സംഭവസ്ഥലത്തുവെച്ച് തന്നെ പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചു എന്നും തുടര്‍ന്ന് അവരുടെ കാറിലേക്ക് പെണ്‍കുട്ടിയെ വലിച്ചുകയറ്റികൊണ്ടുപോവുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. ഇതിനിടയില്‍ പകച്ചുനില്‍ക്കുകയായിരുന്ന കൃഷ്ണനുണ്ണിയും അവര്‍ക്കുപിന്നാലെ തന്നെ ബൈക്കില്‍ പോവുകയായിരുന്നു എന്നാണു സുഹൃത്തുകള്‍ പറയുന്നത്.

കൃഷ്ണനുണ്ണിയെ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന കൂട്ടുകാര്‍ക്ക് ആറു മണി മുതല്‍ക്കെ കൃഷ്ണനുണ്ണിയെ ഫോണ്‍ ലഭ്യമാവാതാവുകയായിരുന്നു.അതിനെ തുടര്‍ന്നു രാത്രി 9:30 ഓടെ തന്നെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് കൃഷ്ണനണ്ണിയെ കാണാനില്ല എന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില പരാതിപ്പെടുകയും ചെയതു. അടുത്ത ദിവസം രാവിലെയാണ് കൃഷ്ണനുണ്ണിയുടെ മൃതദേഹം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ വച്ചു ലഭിച്ചത്. മൃതദേഹത്തിന്റെ തലയുടെ പിന്നിലായി ഒമ്പത് ഇഞ്ച് ആഴത്തിലൊരു മുറിവും വയറ്റിലും നെഞ്ചിലും ചെവിയുടെ പിന്നിലുമായി വേറെയും ചെറിയ മുറിവുകള്‍ കണ്ടെത്തി. ട്രെയിന്‍ തട്ടിയതാണ് മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം എങ്കിലും കൃഷ്ണനുണ്ണിയുടെ സുഹൃത്തുകള്‍ ദുരൂഹത ചൂണ്ടിക്കാട്ടി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍.

ഇരുമ്പ്‌ കൊണ്ട് ഏറ്റ മുറിവുതന്നെയാണ് കൃഷ്ണനുണ്ണിയുടെ ശരീരത്തിലുള്ളത് എന്നും ഈ മുറിവുകള്‍ തന്നെയാണ് മരണകാരണം എന്നുമാണ് പോലീസ് ഭാഷ്യം. നിലവില്‍ കൃഷ്ണനുണ്ണിയുടെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉയര്‍ത്തുന്ന സംശയങ്ങളെ നിരാകരിക്കുവാനോ കൊലപാതകം എന്ന രീതിയിലുള്ള സംശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കലയുവാനോ ഇപ്പോള്‍ സാധിക്കില്ല. ഇന്ന് പുറത്തുവരുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടുകൂടി മാത്രമേ മരണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്  (3 minutes ago)

വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...  (7 minutes ago)

കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂവും വാച്ചും; മാനഞ്ചിറയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്, കടയുടമകൾക്കെതിരെ കേസ്...  (20 minutes ago)

അഗ്‌നിക്കിരയാക്കി ഇസ്രയേല്‍ താണ്ഡവം  (26 minutes ago)

ഉത്സവപ്പറമ്പിലെ ക്രൂരത കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഹരികൃഷ്ണൻ ഇനി നോവാർന്ന ഓർമ്മ: ആയിരങ്ങൾ കണ്ണീരോടെ വിട നൽകി...  (37 minutes ago)

യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം  (1 hour ago)

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (3 hours ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (3 hours ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (3 hours ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (3 hours ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (5 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (5 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (5 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (5 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (7 hours ago)

Malayali Vartha Recommends