“നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ”? പീഡനത്തിന് ഇരയായ 12 കാരിയോട് എരുമപ്പെട്ടി എഎസ്‌ഐയുടെ ചോദ്യം. പ്രതികളും ബിജെപി ക്കാരും ചേർന്ന് പച്ചത്തെറി.

തൃശൂര്‍: ഇവിടെ ആർക്കു സുരക്ഷ.കേരളം ബീഹാറിനെയും തോൽപിക്കും. എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെയും മാതാവിനെയും പൊലീസ് വളരെ ക്രൂരമായി അപമാനിച്ചു. മൊഴി നല്‍കിയതിന്റെ പേരില്‍ പ്രതിയും സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് തടഞ്ഞു വെച്ചതിന് പിന്നാലെയാണ് പൊലീസ് പരാതിക്കാരെ അപമാനിച്ചത്. സംഭവത്തില്‍ എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടിഡി ജോസിനെതിരെ വീട്ടമ്മ പരാതി നല്‍കി.
പരാതി പറയാനെത്തിയ തനിക്കും മകള്‍ക്കും പൊലീസില്‍ നിന്നും മോശമായ അനുഭവമാണ് നേരിടേണ്ടിവന്നതെന്ന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ എന്നാണ് തകര്‍ന്നിരിക്കുന്ന എന്റെ മകളോട് എഎസ്‌ഐ ചോദിച്ചത്. നിന്നെ ആരൊക്കെയാ പീഡിപ്പിച്ചത് പറയ്, അത് ഞാനുംകൂടി കേള്‍ക്കട്ടെ എന്ന് പറഞ്ഞു. എന്റെ ഗതികേടുകൊണ്ടാണ് ഈ സാഹചര്യത്തില്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഓരോ അമ്മമാരും ജനലില്‍ കെട്ടിത്തൂക്കണത്. പെണ്‍കുട്ടിയുടെ അമ്മ നിസ്സഹായതയോടെ നിറകണ്ണുകളുമായി പറയുന്നു. സഹിക്കാൻ പറ്റുന്നില്ല.പ്രതിയുടെ ചേട്ടനും അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് വണ്ടി തടഞ്ഞു നിര്‍ത്തിയത്. കുറേ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് എന്നെയും മകളെയും അപമാനിച്ചു. തങ്ങള്‍ ഇവര്‍ക്കെതിരെ വ്യാജപരാതിയാണ് നല്‍കിയിരിക്കുന്നതെന്നും നിങ്ങളാരും ഇവിടുന്ന് ജീവനോടെ പോകില്ലെന്നും ഭീഷണിപ്പെടുത്തി. വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കാറിന് ചുറ്റും കിടന്ന് ബഹളം വെച്ചു. തടിച്ച ഒരാള്‍ വടിവാള്‍ പോലത്തെ ഒരു ആയുധവുമായി വന്ന് കാറിലടിച്ച് കതക് വലിച്ച് തുറന്ന് മകളെ പിടിച്ചിറക്കി. അവൾ പേടികൊണ്ടു വിറക്കുകയാണ് ഞങ്ങൾക്കിനി ജീവിക്കണ്ട.
അയല്‍വാസികളായ മധ്യവയസ്‌കനും മകനും ചേര്‍ന്ന് മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പൊലീസ് അപമാനിച്ചത്. കുട്ടിയും മാതാവും ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സിഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ നെല്ലുവായിയിലെ വീട്ടിലെത്തിയ കുട്ടിയെയും അമ്മയെയും പ്രതികളും അയല്‍വാസികളായ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂപ്പതിലധികം പേര്‍ അസഭ്യവര്‍ഷം നടത്തി.
https://www.facebook.com/Malayalivartha
























