Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

എ.ടി.എം മെഷീനുകള്‍ അറുത്തുമാറ്റി ലക്ഷങ്ങള്‍ കൊള്ളയടിച്ച സംഭത്തിന് പിന്നില്‍ ചമ്പല്‍കൊള്ളക്കാര്‍

05 JUNE 2017 12:49 PM IST
മലയാളി വാര്‍ത്ത

കഴക്കൂട്ടത്ത് ഉള്‍പ്പെടെ എ.ടി.എം മെഷീനുകള്‍ അറുത്തുമാറ്റി ലക്ഷങ്ങള്‍ കൊള്ളയടിച്ച സംഭത്തിന് പിന്നില്‍ ചമ്പല്‍കൊള്ളക്കാര്‍. കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് (34) പൊലീസ് പിടിയിലായി. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കവര്‍ച്ചാ സംഘത്തില്‍പ്പെട്ട ചമ്പല്‍ സംഘത്തിനായി പൊലീസ് ഉത്തരേന്ത്യയിലാകമാനം തെരച്ചില്‍ ഊര്‍ജിതമാക്കി. ചെങ്ങന്നൂര്‍ സ്വദേശിയാണെങ്കിലും കാലങ്ങളായി കേരളത്തിന് പുറത്ത് താമസിച്ചുവന്ന സുരേഷിന് കൊള്ളസംഘവുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നാണ് സൂചന. ഉത്തരേന്ത്യയില്‍ ബാങ്കുകളും എ.ടി.എമ്മുകളും കവര്‍ച്ച ചെയ്ത നിരവധികേസുകളിലുള്‍പ്പെട്ട സംഘത്തെ കവര്‍ച്ചയ്ക്കായി കേരളത്തിലേക്ക് കൂട്ടികൊണ്ടുവന്നത് സുരേഷാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറിയനാട്ടെ എസ്.ബി.ടി എ.ടി.എം മെഷീന്റെ ലോക്കര്‍ ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ച് മാറ്റി നാല് ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്യുകയും മാരാരിക്കുളം, കായംകുളം എന്നിവിടങ്ങളില്‍ സമാന രീതിയില്‍ കവര്‍ച്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസില്‍ ആലപ്പുഴ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുരേഷിനെ പിടികൂടിയത്. കഴക്കൂട്ടത്ത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം പൊളിച്ച് പത്തുലക്ഷം രൂപ കവര്‍ന്ന സംഘത്തിലും സുരേഷ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. 

രണ്ട് ദിവസം മുമ്പ് പൊലീസ് പിടിയിലായ ഇയാളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചതോടെ ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായി പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ സംഘത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കവര്‍ച്ചയ്ക്കായി സെക്യൂരിറ്റി ജീവനക്കാരില്ലാത്തതും വിജനമായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ളതുമായ എ.ടി.എമ്മുകള്‍ തിരഞ്ഞെടുത്തതും കവര്‍ച്ചയ്ക്കും അതിനുശേഷം സുരക്ഷിതമായി രക്ഷപ്പെട്ടു പോകുന്നതിനുമുള്ള വഴികള്‍ കവര്‍ച്ചാസംഘത്തിന് നിര്‍ദേശിച്ചതും സുരേഷാണെന്നാണ് വിവരം. കവര്‍ച്ചയ്ക്കായി ഗ്യാസ് കട്ടര്‍ തരപ്പെടുത്തിയതിന് പിന്നിലും കവര്‍ച്ചാ സംഘത്തിന് കേരളത്തില്‍ തമ്പടിക്കാനുള്ള സൗകര്യങ്ങള്‍ തരപ്പെടുത്തിയതിനും പിന്നില്‍ സുരേഷുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കവര്‍ച്ചാ സംഘത്തിലെ കണ്ണികളുമായി സുരേഷ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കവര്‍ച്ചാ സമയങ്ങളില്‍ സുരേഷും ഇവര്‍ക്കൊപ്പം ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുള്ളതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയനാട്ടെ എ.ടി.എം കവര്‍ച്ച കഴിഞ്ഞ് പൊലീസിന് തങ്ങളെപ്പറ്റി സൂചനയൊന്നുമില്ലെന്ന് മനസിലാക്കിയാണ് ദിവസങ്ങള്‍ക്കകം തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇവര്‍ അടുത്ത ഓപ്പറേഷന് പദ്ധതിയിട്ടത്. ഇതനുസരിച്ചാണ് കഴക്കൂട്ടത്തിന് സമീപത്തെ ഒറ്റപ്പെട്ട എസ്.ബി.ഐ എ.ടി.എം കവര്‍ച്ച ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഇതനുസരിച്ച് തലസ്ഥാനത്ത് രണ്ട് ദിവസം തമ്പടിച്ച് എ.ടി.എം കൗണ്ടറും പരിസരവും രാത്രികാലങ്ങളില്‍ നിരീക്ഷിച്ചശേഷമായിരുന്നു കഴക്കൂട്ടത്ത് കൊള്ള നടത്തിയത്.

തലേദിവസം രാത്രി നടന്ന കവര്‍ച്ചയ്ക്ക് ശേഷം അടുത്തദിവസം ഉച്ചയ്ക്ക് പണവുമായി ഇവര്‍ കേരള അതിര്‍ത്തി കടന്ന ശേഷമാണ് പൊലീസ് പോലും അറിഞ്ഞത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുമ്പ് ഉപയോഗിച്ചിരുന്ന പഴയ ആംബുലന്‍സിന്റെ നമ്പരാണ് കവര്‍ച്ചാ സമയത്ത് കാറില്‍ പതിച്ചിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം ഇതേ കാര്‍ ഹരിയാന രജിസ്‌ട്രേഷന്‍ നമ്പരിലാണ് അതിര്‍ത്തി കടന്നത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ അതിന് മുമ്പും ഇതേ എ.ടി.എമ്മുകളുടെ പരിസരത്തുണ്ടായിരുന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കിയ പൊലീസ് സൈബര്‍ പൊലീസ് സഹായത്തോടെ ആ ദിവസങ്ങളില്‍ കഴക്കൂട്ടം വഴി കടന്നുപോയ മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങളും ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചു. ഇതില്‍ നിന്ന് കവര്‍ച്ചാ സംഘം ഉപയോഗിച്ച ചിലഫോണ്‍കോളുകള്‍ തിരിച്ചറിഞ്ഞതോടെ പ്രതികളെ പൊലീസിന് വ്യക്തമായി. ഇവരെ സൈബര്‍ സഹായത്തോടെ പൊലീസ് പിന്തുടരുന്നതിനിടെ പന്തികേട് മണത്ത കവര്‍ച്ചാ സംഘം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതാണ് അന്വേഷണസംഘത്തിന് വിനയായത്.

ആലപ്പുഴയിലെ കവര്‍ച്ചകളുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘവും കഴക്കൂട്ടം കവര്‍ച്ചയുമായി ബന്ധപ്പെട്ട് സിറ്റി പൊലീസും പ്രതികള്‍ക്ക് പിന്നാലെ കൂടിയതോടെ ഇവര്‍ സുരക്ഷിത താവളങ്ങളില്‍ ഒളിച്ചതായി സൂചനയുണ്ട്. കവര്‍ച്ചാ മുതല്‍ വീതം വച്ചശേഷം വഴിപിരിഞ്ഞ ഇവരെ കണ്ടെത്താന്‍ ഇനിയും ദിവസങ്ങളെടുത്തേക്കുമെന്നാണ് സൂചന. പിടിയിലായ സുരേഷിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. എ.ടി.എം മെഷീനുകളെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ള വര്‍ കവര്‍ച്ചാ സംഘത്തിലുണ്ട്. എ.ടി.എം മെഷീനില്‍ നോട്ടുകള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുന്ന അറകള്‍ തുറക്കാന്‍ പാകത്തിലാണ് മെഷീന്റെ പുറത്തെ ലോഹച്ചട്ട മുറിച്ച് നീക്കിയത്. 

പരിചയസമ്പന്നരായവര്‍ക്ക് മാത്രമേ ഗ്യാസ് കട്ടറുപയോഗിച്ച് കൃത്യമായി ലോഹഭാഗങ്ങള്‍ ഇത്തരത്തില്‍ മുറിച്ച് മാറ്റാനാകൂ. ഗ്യാസ് കട്ടര്‍ പ്രവര്‍ത്തിക്കുമ്പോഴുളള തീയില്‍ കറന്‍സികളൊന്നും കത്തിചാമ്പലാകാത്ത വിധത്തില്‍ സൂക്ഷ്മതയോടെയാണ് കവര്‍ച്ചാ സംഘം ഓപ്പറേഷന്‍ നടത്തിയത്. എ.ടി.എം കവര്‍ച്ചയില്‍ പൂര്‍വ്വ പരിചയമുള്ള പ്രൊഫഷണല്‍ സംഘമാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (52 minutes ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (1 hour ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (1 hour ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (2 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (2 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (2 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (2 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (3 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (4 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (4 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (4 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (4 hours ago)

Malayali Vartha Recommends