ഗൂഡാലോചന നടത്തി ദിലീപും പള്‍സറും കാത്തിരുന്നത് നീണ്ട നാല് വര്‍ഷം; അക്ഷമനായ ദിലീപിന്റെ ആ ചോദ്യത്തിന് പിന്നാലെ പൾസർ കൃത്യത്തിലേയ്ക്ക്... ആദ്യ രണ്ട് ശ്രമവും പാളി; നടി ആക്രമിക്കപ്പെട്ടത് പിഴയ്ക്കാത്ത മൂന്നാമത്തെ ശ്രമത്തില്‍

നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ'. ദേഷ്യംപിടിച്ചുള്ള ദിലീപിന്റെ ഈ ചോദ്യത്തിനു പിന്നാലെയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഏറെക്കാലത്തെ ഗൂഢാലോചന വെളിവാക്കുന്ന തെളിവുകളും ഇന്നലെ അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. എട്ടാം പ്രതിയാണ് ദിലീപ്.
മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്നും വ്യക്തിപരമായ പക മാത്രമാണ് ഇതിനു പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു. മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. 2013ൽ ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂർത്തിയാക്കാനായില്ല. പിന്നീടൊരിക്കൽ നേരിട്ട് കണ്ടപ്പോഴാണ് ദിലീപ് ക്വട്ടേഷന്റെ കാര്യം വീണ്ടും ഓർമ്മിപ്പിച്ച് ചൂടായത്.
ദാമ്പത്യം തകര്‍ന്നതിന് പിന്നില്‍ നടിയാണെന്ന് വിശ്വസിച്ച് വ്യക്തിപരമായ പക മൂത്ത് നടിയെ ആക്രമിക്കാനും വാഹനത്തിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്യാനും ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഡാലോചന നടത്തിയത് നാലുവര്‍ഷം മുമ്പ് . നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് കാണിച്ച് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവുകള്‍ നിരത്തിയാണ് പോലീസ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
2013 ഏപ്രിലില്‍ എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലില്‍ നിന്നും തുടങ്ങിയ ഗൂഡാലോചനയ്ക്ക് പിന്നാലെ കേരളത്തിന് പുറത്ത് നടത്തിയ ഒരു തവണ ഉള്‍പ്പെടെ രണ്ടു തവണ ആക്രമണത്തിന് പദ്ധതിയിടുകയും പരാജയപ്പെടുകയും ചെയ്തു. അമ്മയുടെ യോഗത്തിനെന്ന് പറഞ്ഞ് എത്തിയ ദിലീപും പള്‍സര്‍ സുനിയും ഒരേ ടവറിന് കീഴില്‍ വന്നതാണ് തെളിവായി ചൂണ്ടികാണിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇതൊരു ക്വട്ടേഷനാണെന്നും ദൃശ്യങ്ങള്‍ നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സുനി ആക്രമണത്തിനിടെ നടിയോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ക്വട്ടേഷന്‍ ഉറപ്പാക്കിയ 2013 ല്‍ തന്നെ നടിയെ ലക്ഷ്യമിട്ട് സുനിയും സംഘവും വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. കേരളത്തിന് പുറത്ത് നടത്തിയ ആദ്യ ആസൂത്രണം പക്ഷേ പാളിപ്പോയി. മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും പദ്ധതി ആസൂത്രണം ചെയ്തെങ്കിലും അതും പാളിയതോടെ മൂന്നാമത് പിഴയ്ക്കാത്ത അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങിനെയാണ് സിനിമയുടെ ഡബ്ബിംഗിനായി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് നടി വരുമ്പോൾ സുനിയും കൂട്ടരും തട്ടിക്കൊണ്ടു പോയതും ആക്രമണം നടത്തിയതും. പിടികൂടപ്പെട്ടതും.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ദിലീപ് ഉൾപ്പെടെ നാലു പേരെ കൂടി പ്രതിയാക്കുന്ന അനുബന്ധ കുറ്റപത്രം നൽകിയത്. ഏഴാം പ്രതി ചാർളിയെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ, ഇയാൾ പിന്മാറി. അതിനു പിന്നിൽ ദിലീപിന്റെ അഭിഭാഷകരിൽ ഒരാൾ പ്രവർത്തിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും യഥാർത്ഥ മെമ്മറി കാർഡും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























