പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് ഒരു ബിഗ് ഹാന്റ്; വർഷങ്ങൾക്ക് ശേഷം കേരളം അറിഞ്ഞ മുഖ്യമന്ത്രി

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് ഒരു ബിഗ് ഹാന്റ്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയുണ്ടെന്ന് കേരളം അറിഞ്ഞത്. സർക്കാരിനെ വിമർശിക്കുന്നത് ഏത് കൊലകൊമ്പനാണെങ്കിലും ജോലി പോകുമെന്ന് ഇതോടെ മനസിലായി. ഉമ്മൻ ചാണ്ടിയായിരുന്നങ്കിൽ സന്മാർഗ്ഗം പറഞ്ഞ് നടപടി ഒഴിവാക്കുമായിരുന്നു.
അതേ സമയം തോമസ് ജേക്കബിന്റെ സസ്പെൻഷൻ സർക്കാരിന്റെ ഇമേജ് തകർക്കും. ജേക്കബ് തോമസിനെ ഒരു വലിയ ഐക്കണാക്കി അവതരിപ്പിച്ചത് പിണറായി തന്നെയാണ്. അധികാരത്തിലേറിയ കാലത്തായിരുന്നു പിണറായിയുടെ പിഴച്ച ചുവടുവയ്പ്പ്.
ജേക്കബ് തോമസിനെ സർക്കാരിന്റെ പുതിയ മുഖമായിട്ടാണ് പിണറായി അവതരിപ്പിച്ചത്. എന്നാൽ അദ്ദേഹം തനിക്ക് പാരയായി മാറുമെന്ന് മനസിലാക്കാനുള്ള ബുദ്ധി പിണറായി കാണിക്കണമായിരുന്നു. ജേക്കബ് തോമസ് ആഗ്രഹിക്കുന്നത് ചീപ്പ് പബ്ളിസിറ്റിയാണ്. അതായത് എന്തു ചെയ്താലും തനിക്ക് നേട്ടമുണ്ടാകാൻ മാത്രമേ ജേക്കബ് ആഗ്രഹിക്കുകയുള്ളു.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി തുടർന്നിരുന്നെങ്കിൽ അദ്ദേഹം പിണറായിക്കെതിരെയും കേസെടുക്കുമായിരുന്നു. സാധാരണ ഇത്തരം കഥാപാത്രങ്ങളെ ഒരു മുഖ്യമന്ത്രിയും വിശ്വാസത്തിലെടുക്കാറില്ല. ഭരണമാകുമ്പോൾ അഡ്ജസ്റ്റ്മെന്റുകൾ കൂടിയേ തീരൂ. അതിന് വിഘാതം നിൽക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കാതിരിക്കുന്നതാണ് ഉചിതം. അഥവാ അങ്ങനെയുള്ളവരെ സഹായിക്കുകയാണെങ്കിൽ നേരിട്ട് കേസെടുക്കാൻ കഴിയാത്ത ഏതെങ്കിലും രംഗത്ത് കൊണ്ടുവരണം. കഴിയുമെങ്കിൽ അക്കാദമിക് മേഖലയിൽ പരീക്ഷിക്കണം.
ജേക്കബ് തോമസ് രണ്ട് കത്തികൾ കൊണ്ടാണ് ലോക അഴിമതി ദിനത്തിൽ പിണറായിയെ കുത്തിയത്. ഒന്ന് റ്റി. പി. ചന്ദ്രശേഖരന്റെ 51 വെട്ടാണ്. അഴിമതി തടയുന്നവരെ 51 വെട്ട് വെട്ടി കൊല്ലുന്ന സംസ്ഥാനമാണ് കേരളം എന്ന വിശേഷണമാണ് അദ്ദേഹം കേരളത്തിനു നൽകിയത്. റ്റി.പി കേസ് പിണറായിയെ സംബന്ധിച്ചടത്തോളം സഹിക്കാൻ പറ്റാത്ത ഒന്നാണ്. ഇ.പി. ജയരാജൻ സി പി എമ്മിന്റെ മേലാവാണ്.
അദ്ദേഹത്തിനെതിരെ എടുത്ത കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത് ശരിയായില്ലെന്ന് പറഞ്ഞാൽ എങ്ങനെയാണ് സി പി എം സഹിക്കുക. പാർട്ടിയിലെ കണ്ണൂർ ലോബി ജേക്കബ് തോമസിനെ അവസാനിപ്പിക്കണമെന്ന് പിണറായിക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോടിയേരിയെ സംബന്ധിച്ചടത്തോളം പിണറായിയാണ് ജേക്കബ് തോമസ് എന്ന വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് കഴുത്തിലിട്ടത്. അത് അദ്ദേഹം തന്നെ തീർക്കട്ടെ എന്നും കോടിയേരി കരുതി. അതിന്റെ അവസാന എപ്പിസോഡാണ് ഇപ്പോൾ കണ്ടത്.
https://www.facebook.com/Malayalivartha


























