മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ കോട്ടയം വിജിലൻസ് എസ്.പിയ്ക്ക് മുട്ടൻപണി

മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ കോട്ടയം വിജിലൻസ് എസ്.പിയെ മാറ്റും. ടി.വി.ചാനൽ കണ്ട് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയെന്ന നിഗമനത്തിലാണ് വിജിലൻസ് ഡയറക്ടർ ബഹ്റ.
പ്രാഥമിക അന്യേഷണ റിപ്പോർട്ടാണ് ബഹ്റ മടക്കിയത്. അന്വേഷണം പരമാവധി നീട്ടികൊണ്ടു പോകാനാണ് സർക്കാർ ആലോചിക്കുന്നത്. പൊതുജനങ്ങളുടെ മനസിൽ നിന്നും ചാണ്ടി വിഷയം മാറിയ ശേഷം മാത്രമേ റിപ്പോർട്ട് പുറത്തു വരികയുള്ളു.
കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് തന്റെ അനുമതി വാങ്ങിയിരിക്കണമെന്നാണ് ബഹ്റ നിർദ്ദേശിച്ചത്. ജേക്കബ് തോമസ് തുടങ്ങി വച്ച എല്ലാ നടപടികളും ബഹ്റ മാറ്റിമറിച്ചു. താനുമായി കൂടിയാലോചിച്ച ശേഷം മാത്രം കേസുകൾ തയ്യാറാക്കണമെന്നാണ് പുതിയ നിയമം. എന്നാൽ ചാണ്ടിയെ കുരുക്കുന്ന പ്രാഥമിക റിപ്പോർട്ട് എഴുതാനുണ്ടായ സാഹചര്യം അറിയിക്കാൻ ബഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ മൊഴിയെടുക്കണമെന്ന് ബഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ ചാണ്ടി ഫയൽ ചെയ്ത കേസിലുള്ള തീരുമാനം വരെ വിജിലൻസ് കേസ് വൈകിപ്പിക്കാനും ബഹ്റ നിർദ്ദേശിച്ചിട്ടുണ്ട്.
കളക്ടർ അനുപമ നൽകിയ റിപ്പോർട്ടിന് പുറമേ മുൻ കളക്ടർ പത്മകുമാർ ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ടുകൾ കൂടി പരിശോധിക്കണമെന്നും ബഹ്റ നിർദ്ദേശിച്ചു. അതോടെ അനുപമയുടെ റിപ്പോർട്ട് ദുർബലമാകും. ചാനൽ ഫോബിയ അന്വേഷണത്തിൽ ബാധിക്കരുതെന്ന് കർശനമായ താക്കീതും ബഹ്റ നൽകിയിട്ടുണ്ട്. ഫലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മനോവീര്യം കെടുത്തിയെന്നു തന്നെ പറയാം.
എന്നാൽ ഇതിനൊരു മറുവശമുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രി കെ എം മാണിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ ഏൽപ്പിച്ച സുകേശൻ മാണിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സുകേശന്റെ നീക്കങ്ങൾക്ക് ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ പിന്തുണയുണ്ടായിരുന്നു. ഭരിക്കുന്ന പാർട്ടിയിലെ മന്ത്രിമാർക്കെതിരെ എന്തും എഴുതി കൂട്ടാമെന്ന ചിന്ത അങ്ങനെയാണ് കേരളത്തിൽ ഉണ്ടായത്. പിണറായി രമേശ് ചെന്നിത്തലയല്ല. സ്വന്തം കാബിനറ്റിലെ സഹപ്രവർത്തകനെ ഒറ്റുകൊടുക്കാൻ അദ്ദേഹം യൂദാസല്ല. തോമസ് ചാണ്ടിയുടെ കൈയേറ്റം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അദ്ദേഹത്തിന് പാർട്ടി ഭേദമന്യേ ഇക്കാര്യത്തിൽ പിന്തുണ ലഭിച്ചിട്ടുണ്ട്.
ഏതായാലും ചാണ്ടിയെ പ്രതികൂട്ടിലാക്കുന്ന ഒരു റിപ്പോർട്ട് ഒരിക്കലും പുറത്തു വരില്ല. ചാണ്ടിയുടെ പേരിലല്ല റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ പാണ്ടിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനാവില്ല. അങ്ങനെ സ്വീകരിച്ചാലും കേസ് നിലനിൽക്കില്ല. വിഷയങ്ങൾ അവസാനിപ്പിക്കുന്ന റിപ്പോർട്ടായിരിക്കും പുറത്തു വരിക.
https://www.facebook.com/Malayalivartha


























