വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പള്ളി വികാരിയുടെയും കന്യാസ്ത്രീയുടയും ഒളിച്ചോട്ടം; വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.. ആന്റി ക്ലൈമാക്‌സ് ഒരുക്കാൻ ഇടവകക്കാർ

പള്ളി പണിയാന്‍ വിശ്വാസികള്‍ പിരിച്ച മുക്കാല്‍ കോടിയോളം രൂപയുമായി മുങ്ങിയ വികാരിയും ഒപ്പം കൂടിയ കന്യാസ്ത്രീയും വിദേശത്ത് അടിച്ചുപൊളിക്കുമ്പോള്‍ നഷ്ടപ്പെട്ട പണം എങ്ങിനെ തിരികെ ലഭിക്കുമെന്നറിയാതെ വിശ്വാസികള്‍ നെട്ടോട്ടമോടുന്നു. പുതിയ പള്ളി നിര്‍മ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാല്‍പ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് പള്ളി വികാരി മുങ്ങിയത്.
പുതിയ പള്ളി പണിയാൻ വൻ പിരിവായിരുന്നു പള്ളി വികാരി നടത്തിയത്. ഇടവക്കാരെ കുത്തി പിരിച്ചപ്പോൾ ഇടവകയിലേ പ്രവാസികളെയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവൻ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകൻ ശ്രദ്ധിച്ചിരുന്നു.
പള്ളി പണിക്കായുള്ള ആത്മാര്‍ത്ഥതയിലാണ് പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കിടപ്പാടം പണയം വച്ച് ഒരു വിശ്വാസി പള്ളിയ്ക്ക് കടമായി പണം നല്‍കിയത്. വികാരിയച്ചന്‍ മുക്കാല്‍ കോടിയുമായി മുങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് ഈ ഇടവകാംഗം. കോട്ടപ്പുറം രൂപതയിലെ മണലിക്കാട് വികാരി തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമാണ് കടന്നു കളഞ്ഞത്. 75ലക്ഷം നേർച്ച പണവും ആയി ജോഡികൾ സ്പെയിനിലേയ്ക്കാണ് കടന്നുകളഞ്ഞത്.
സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. വര്‍ഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദീക പ്രണയത്തിന്റെ ക്ലൈമാക്‌സില്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാൽ കോടി രൂപയുടെ നേർച്ചപ്പണമായിരുന്നു.
പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ പണം ആയിരുന്നു ഇത്. പള്ളി നിര്‍മ്മാണത്തിനായി നാട്ടുകാര്‍ പിരിച്ചെടുത്ത 75 ലക്ഷത്തോളം രൂപയുമായാണ് ഈ വൈദീകന്‍ കന്യാസ്ത്രിയുമായി വിദേശത്തേയ്ക്ക് മുങ്ങിയത്. ഈ വൈദികനെ പുറത്താക്കിയതായി എല്ലാ ഇടവകകളിലും രൂപത അറിയിപ്പും നടത്തിയിരുന്നു.
വൈദീകൻ മഠത്തിലേ സ്ഥിരം സന്ദർശകനായിരുന്നുവത്രേ. കന്യാസ്ത്രീയുമായി അടുപ്പത്തിലായിരുന്നത് ആരും ശ്രദ്ധിച്ചുമില്ല. സാധാരണ സൗഹൃദ ബന്ധം എന്നായിരുന്നു കണക്കാക്കിയത്. മണലിക്കാട് ഇടവകയില്‍ പുതിയ പള്ളി പണിയാനുള്ള നിക്കാത്തോടൊപ്പം അച്ചന്‍ ഒളിച്ചോട്ടവും പ്ലാന്‍ ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
വാര്‍ത്ത വൈറലായതോടെ പ്രതികരണവുമായി വൈദീകന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും താന്‍ പണം മോഷ്ട്ടിച്ചിട്ടില്ലെന്നുമായിരുന്നു നിലപാട്. എന്നാല്‍ കന്യാസ്ത്രീയുമായി നാടുവിട്ട വിവരത്തെ കുറിച്ച് അച്ചന്‍ നിശ്ബദത പാലിച്ചു.
വിദേശത്ത് എത്തിപെടാനും അവിടെ സെറ്റിലാകാനുമുള്ള ലക്ഷങ്ങള്‍ ആരു തന്നുവെന്ന കാര്യത്തിലും അച്ചന് മിണ്ടാട്ടമില്ല. വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ട് പണത്തെ കുറിച്ച് രൂപതയും വിശ്വാസികളോട് കൃത്യമായി മറുപടി പറയുന്നില്ല. എന്തായാലും വികാരിയച്ചന്‍ അടിച്ചുമാറ്റിയ പണത്തിനായി നിയമ നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് വിശ്വാസികളുടെ തീരുമാനം.
https://www.facebook.com/Malayalivartha


























