വികാരിയച്ചൻ വികാരം തീർത്തത് ഫേസ്ബുക്കിലൂടെ വിദേശ യുവതിയെ പ്രണയിച്ച് നാട്ടിലേയ്ക്ക് വരുത്തി പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം; അച്ചൻ പട്ടം ഉപേക്ഷിച്ച് കെട്ടിക്കോളാമെന്ന് മോഹനവാഗ്ദാനങ്ങൾ നൽകി സ്വർണവും പണവും അടിച്ചു മാറ്റി യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു...പിന്നീട് സംഭവിച്ചത് ഒന്നൊന്നര ട്വിസ്റ്റ്

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിദേശ യുവതിയെ കേരളത്തിലേയ്ക്ക് വിളിച്ച് വരുത്തി പീഡനത്തിനിരയാക്കി ഗർഭിണിയാക്കി മുങ്ങിയ വൈദികനെതിരെ പൊലീസ് നടപടികള്‍ തുടങ്ങി. കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളിവികാരിയായ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വൈദികവൃത്തിയില്‍ നിന്ന് ഫാദര്‍തോമസിനെ ഇന്നലെ പാലാ രൂപത പുറത്താക്കി.
വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചുവരുത്തിയെന്നും സിംബാബ് സ്വദേശിയായ യുവാവിനൊപ്പമാണ് വന്നതെന്നും യുവതി പറയുന്നു. തുടര്‍ന്ന് വൈദികന്‍ പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി. വിദേശത്തേക്ക് തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലില്‍ വച്ച് വീണ്ടും കണ്ടതായും സ്വര്‍ണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടല്‍ മുറി പൂട്ടി ഫാ. തോമസ് മുങ്ങിയെന്നും യുവതി മൊഴി നൽകി.
നാളുകള്‍ക്ക് മുമ്പ് ഇവിടെയത്തിയ യുവതിയെ മണിയാതുരുത്തില്‍തന്നെയാണ് വൈദികന്‍ പാര്‍പ്പിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവതിയെ കോട്ടയത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കല്ലറയിലെ മഹിളാ മന്ദിരത്തിന്റെ സംരക്ഷണത്തിലേയ്ക്ക് മാറ്റി. ബംഗ്ലാദേശാണ് സ്വദേശമെങ്കിലും ഇംഗ്ലണ്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് പൗരത്വവുമുണ്ട്. . എല്ലാ നിയമനടപടിയിലും പൂര്‍ണമായി സഹകരിക്കുമെന്നും രൂപത വ്യക്തമാക്കിയിരുന്നു. അതേ സമയം യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് കേസെടുത്തതോടെ ഫാ. തോമസ് ഒളിവില്‍ പോയി. വൈദികനായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha