തൊടുപുഴയിൽ വിദ്യാർത്ഥിയെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് ഇരുപതോളംപേരുടെ പിറന്നാളാഘോഷം; ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ...

തൊടുപുഴക്കടുത്തുള്ള ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികള്‍ സഹപാഠിയെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് പിറന്നാളാഘോഷിച്ചു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ തൊടുപുഴ പോലീസ് സ്വമേധയാ കേസെടുത്തു. ആരും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ അറിവോടെയാണ് പിറന്നാള്‍ ആഘോഷിച്ചതെന്നുമാണ് വിദ്യാര്‍ഥിയുടെ പ്രതികരണം. 3.19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാണകവെള്ളവും മുട്ടയും വര്‍ണപ്പൊടികളുമുള്‍െപ്പടെ സഹപാഠിയുടെ മുഖത്തടക്കം ബലമായി തളിക്കുന്ന രംഗങ്ങളാണുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍തന്നെയുള്ള ഒരാളെടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ റാഗിങ് എന്ന പേരില്‍ പ്രചരിച്ചു. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തികള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മുഖ്യമന്ത്രിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഓഫീസും വിവിധ സംഘടനകളും ഇടപെട്ടു.
തൊടുപുഴ എസ്.ഐ. വി.സി.വിഷ്ണുകുമാര്‍ കോളേജിലെത്തി അന്വേഷണം നടത്തി. കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് കോളജധികൃതര്‍ പറഞ്ഞത്. പോലീസ് വിദ്യാര്‍ഥിയെ വിളിച്ചപ്പോള്‍ ഫോണെടുത്തെങ്കിലും പോലീസാണെന്നറിഞ്ഞപ്പോള്‍ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോഴേക്കും വിദ്യാര്‍ഥി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























