യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ കാര്യമായി സഹകരിച്ചില്ലെന്ന് ആരോപിച്ച് കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചു വിട്ടു

യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വധക്കേസില്‍ കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചു വിട്ടു. വധക്കേസില്‍ കാര്യമായി സഹകരിച്ചില്ലെന്ന് സ്‌ക്വാഡിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് സ്‌ക്വാഡ് പിരിച്ചുവിട്ടത്.
ആറംഗ സംഘത്തിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയും ഉത്തരവായി. റെയ്ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതായി നേരത്തേ കണ്ണൂര്‍ എസ്പി: ജി.ശിവവിക്രം സംസ്ഥാന പൊലീസ് മേധാവി, ഉത്തരമേഖലാ ഡിജിപി, കണ്ണൂര്‍ റേഞ്ച് ഐജി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ റെയ്ഡ് ഉള്‍പ്പെടെ നിര്‍ണായക നീക്കം പൊലീസ് നടത്തിയിരുന്നു.
എന്നാല്‍ എസ്പി റെയ്ഡിനെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്നാണു വിവരങ്ങള്‍ ചോര്‍ന്നതായി ഉന്നത പൊലീസ് നേതൃത്വത്തെ ധരിപ്പിച്ചത്. ഇതു സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ആരോപണം ശരിയാണെന്നു ബെഹ്‌റ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























