പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ എത്തിയത് കോഴിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍... പിഞ്ചുകുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറി... ഒടുക്കം ശസ്ത്രക്രിയ

വടകര മടപ്പള്ളിയിലെ ദേവിപ്രസാദ് അനഘ ദമ്പതികളുടെ 45 ദിവസം പ്രായമായ കുഞ്ഞാണ് വേദനയാൽ പിടയുന്നത്. പ്രതിരോധ കുത്തിവെയ്പായ പെന്റാവാലന്റ് നല്‍കിയത് ശേഷമാണ് കുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറിയത്. രാത്രിയും പകലും ഉറക്കമില്ല. വേദനയാൽ നിർത്താതെ കരച്ചിലാണ് കുഞ്ഞ്. ഇതോടെ ഇവര്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കാനാണ് ഡോക്ടറുടെ നിര്‍ദേശം. കുത്തിവെയ്പ് നല്‍കിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ നേരത്തയും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നിരുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത പിഞ്ചുകുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറിയ സംഭവത്തിൽ ശുചിയല്ലാത്ത സിറിഞ്ച് ഉപയോഗിച്ചത് കൊണ്ടോ അല്ലെങ്കിൽ ഇഞ്ചക്ഷൻ എടുക്കുന്നതിന് മുമ്പ് എടുക്കുന്ന ശരീരഭാഗം വൃത്തിയാക്കാത്തതുകൊണ്ടോ ആണ് ഇങ്ങനെ സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി പിഎച്ച്‌സിയിലെ നഴ്‌സിനെതിരെ മാതാപിതാക്കളുടെ പരാതി നല്‍കി. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.

https://www.facebook.com/Malayalivartha
























