Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ചെങ്ങന്നൂരില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമാകും; ഇന്ന് എല്‍.ഡി.എഫ്, വ്യാഴാഴ്ച യു.ഡി.എഫ്, ബി.ജെ.പി തീരുമാനമായില്ല

20 MARCH 2018 11:30 AM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ സജ്ജീവ പ്രചരണത്തിലായതോടെ മണ്ഡലം വേനല്‍ച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലുമായി. രണ്ടാഴ്ചയായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. പക്ഷെ, കണ്‍വന്‍ഷനുകളോ പൊതുയോഗങ്ങളോ ഒരു മുന്നണികളും ഇതുവരെ വിളിച്ച് ചേര്‍ത്തിട്ടില്ല. ഇന്ന് എല്‍.ഡി.എഫ് കണ്‍വെന്‍ഷന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സമ്മേളനം ഉള്‍പ്പെടെ നടക്കുന്നതിനാലാണ് സമ്മേളനം നീണ്ട് പോയത്. നേതാക്കള്‍ എ.ഐ.സി.സി സമ്മേളത്തിന് പോയതിനാലാണ് യു.ഡി.എഫിന്റെ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുമ്പ് പ്രചരണം തുടങ്ങിയ ബി.ജെ.പിയോ മുന്നണിയായ എന്‍.ഡി.എയോ ഇതുവരെ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിട്ടില്ല.

ബി.ഡി.ജെ.എസിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ബി.ജെ.പിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അവര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബി.ജെ.പി ഒഴികെയുള്ള, മുന്നണിയിലെ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന് എന്‍.ഡി.എ കേരള ഘടകം ചെയര്‍മാന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതേസമയം ബി.ജെ.പിക്ക് ഉള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കെ.എം മാണിയെ പോലുള്ളവരുമായി സഹകരിക്കേണ്ടെന്നും അഴിമതി മുക്ത മുദ്രാവാക്യമാണ് എന്‍.ഡി.എ ഉയര്‍ത്തുന്നതെന്നും കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാല്‍ കെ.എം മാണിയെ കുറിച്ച് തനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് സ്ഥാനാര്‍ത്ഥിയായ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

പി.സി വിഷ്ണുനാഥ് പിന്‍മാറിയത് ചെങ്ങന്നൂരിലെ കോണ്‍ഗ്രസുകാരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തില്‍ സജ്ജീവമായി പ്രവര്‍ത്തിച്ച വിഷ്ണുനാഥിനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കണമെന്നായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവശ്യം. അത് നടക്കാകാതെ വന്നതോടെ പലരും പരിഗണനയിലായി. അവസാനമാണ് ഡി. വിജയകുമാറിനെ രംഗത്തിറക്കിയത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. അയ്യപ്പസേവാസംഘം നേതാവുമാണ്. നായര്‍- ഈഴവ വോട്ടുകള്‍ നിര്‍ണായകമായ ചെങ്ങന്നൂരില്‍ വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. സര്‍ക്കാരിനെതിരായ ജനവികാരവും കൊലപാതക രാഷ്ട്രീയത്തിനെതിരായ പൊതുവികാരവും അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറെ കണക്ക്കൂട്ടലുകള്‍ക്ക് ശേഷമാണ് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. കൊഴുവല്ലൂര്‍ സ്വദേശിയായ സജി ചെറിയാന്‍ ദീര്‍ഘകാലം സി.പി.എമ്മിന്റെ ചെങ്ങന്നൂര്‍ ഏര്യാ സെക്രട്ടറിയായിരുന്നു. ക്രിസ്ത്യന്‍- ഈഴവ- പട്ടികജാതി വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സജി ചെറിയാനെ രംഗത്തിറക്കിയത്. എന്‍.എസ്.എസിന് നിര്‍ണായസ്വാധീനമുള്ള മുണ്ടന്‍കാവ് യൂണിയന്‍ മണ്ഡലത്തിലാണ്. എന്‍.എസ്.എസിന്റെ പിന്തുണ ഇവിടെ സി.പി.എമ്മിനാണെന്നും കേള്‍ക്കുന്നു. ദേവസ്വംബോര്‍ഡില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്‍.എസ്.എസ് പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്.

മൂന്ന് മുന്നണികളില്‍ നിന്നും മാറി നില്‍ക്കുന്ന കേരളാകോണ്‍ഗ്രസിനും ചെങ്ങന്നൂരില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. മുമ്പ് കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്ന് ജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് കെ.എം മാണിയെ എങ്ങനെയും തങ്ങളുടെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മല്‍സരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends