മദ്യലഹരിയിൽ കടയിലെത്തി ബഹളമുണ്ടാക്കി പോലീസ് പൊക്കിയപ്പോൾ സ്റ്റേറ്റിനിലെത്തി പാന്റ്‌സ് ഊരിയെറിയലും ചുരിദാറിന്റെ ടോപ്പ് ഉയര്‍ത്തിക്കാട്ടലും... ഒടുക്കം വിഡീയോ പ്രചരിച്ചപ്പോൾ എല്ലാം പോലീസിന്റെ തലയിൽ

മദ്യലഹരിയില്‍ നഗരത്തിലെ കടയിലെത്തി ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റിനിലെത്തിയതോടെ ട്രാന്‍സ്‌ജെന്‍ഡറിന്റെ വിധം മാറി.. പിന്നെ ചുരിദാറിന്റെ പാന്റ്‌സ് ഊരിയെറിഞ്ഞ ശേഷം സ്‌റ്റേഷനില്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സംഭവം വിവാദമായതോടെ ആലപ്പുഴ വനിതാ ഹെല്‍പ്‌ലൈന്‍ എ.എസ്.ഐ: ആര്‍. ശ്രീലതയെ ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ 22-നു വൈകിട്ട് ഏഴിനായിരുന്നു സംഭവം. ബംഗളുരുവില്‍നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ റോജ ഇരുമ്ബുപാലത്തിനു സമീപമുള്ള കടയിലെത്തി ബഹളമുണ്ടാക്കി. മദ്യലഹരിയിലാണെന്നു വ്യക്തമായതോടെ കടക്കാരന്‍ വിവരമറിയിച്ചതനുസരിച്ച് വനിതാ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് സൗത്ത് സ്‌റ്റേഷനിലെത്തിച്ചു. അവിടെവച്ച് പാന്റ്‌സ് ഊരിക്കളഞ്ഞശേഷം ബഹളമുണ്ടാക്കുന്നതും ചുരിദാറിന്റെ ടോപ്പ് ഉയര്‍ത്തിക്കാട്ടുന്നതുമായ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണു വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.
റോജ കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗമല്ലെന്നും എന്തിനാണ് ആലപ്പുഴയില്‍ എത്തിയതെന്ന് അറിയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഒരു യുവതിയാണ് റോജയെ ജാമ്യത്തിലിറക്കിയത.
പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് 800 രൂപ പിഴയടപ്പിച്ചു. റോജ പിന്നീടെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണിക്കാമെന്നു കരുതിയാണു സ്‌റ്റേഷനില്‍വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണു പോലീസുകാര്‍ പറയുന്നത്. എന്നാല്‍, അതു വാട്ട്‌സ്‌ആപ്പില്‍ പ്രചരിച്ചതാണു പോലീസിനെ വെട്ടിലാക്കിയത്.
https://www.facebook.com/Malayalivartha

























