മീങ്കര ഡാമിൽ പെൺ സുഹൃത്തിനൊപ്പം രാത്രിയിൽ എത്തിയ മെഡിക്കൽ വിദ്യാർത്ഥികളോട് സദാചാര പോലീസിന്റെ ഗുണ്ടാവിളയാട്ടം; അര്‍ദ്ധരാത്രി വിദ്യാര്‍ഥികള്‍ വിജനമായ ഡാം പരിസരത്ത് എന്തിന് വന്നു എന്ന് സോഷ്യല്‍ മീഡിയ...

ദയവുചെയ്ത് എന്നെ അടിക്കരുത്, പണമാണ് വേണ്ടതെങ്കിൽ തരാം നിന്റെ പണം വേണ്ടാ, നീ ഒരു മണിക്കൂർ ഇവിടുന്ന് മാറിയാൽ മതീ. പണം വേണമെങ്കിൽ തരാം, അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോാകാം. എന്നാൽ അങ്ങനാകട്ടേ, ഞങ്ങളുടെ കൂടെ വാ. പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടാവാം. ശരി എൻ പിന്നാടി വാങ്കോ...
പാലക്കാട് മീങ്കര ഡാമിൽ സദാചാര പൊലീസ് മെഡിക്കൽ വിദ്യാർത്ഥികളെ നേരിട്ടത് ഇങ്ങനെയാണ്. ഒടുവിൽ അവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സദാചാര ഗുണ്ടകൾക്കെതിരെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം സംസാരിക്കുന്നു. പക്ഷേ ഇതൊന്നും സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഇതിന് തെളിവാണ് മീങ്കരയിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന സംഭവം.
പാലക്കാട് കൊല്ലങ്കോട് മീങ്കര ഡാമിൽ സഹപാഠിയായ പെൺസുഹൃത്തിനൊപ്പം രാത്രിയിലെത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിക്കുനേരെ സദാചാരപൊലീസ് ചമഞ്ഞ സംഘത്തിന്റെ ആക്രമണം നടത്തിയത്. ഈ സംഭവമാണ് ഫെയ്‌സ് ബുക്കിലൂടെ ചർച്ചയായത്. സദാചര ഗുണ്ടകൾ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ മർദിക്കാനും ശ്രമം നടന്നു. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളായ യുവാവും യുവതിയും ആക്രമിക്കപ്പെട്ടത്.
ബൈക്കിലെത്തിയ ഇരുവരും വിജനമായ ഡാമിനകത്തുകൂടെ നടക്കുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ബൈക്കില്‍ പാഞ്ഞ ഇവരെ സംഘം ഏറെ നേരം പിന്തുടരുകയും ചെയ്തു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ ബൈക്കില്‍ നിന്നും വീണു. രക്ഷ നേടാന്‍ ഒടുവില്‍ സമീപത്തെ വീട്ടിലേക്കു ഇവര്‍ ഓടി കയറുകയായിരുന്നു.
ഇരുവരുടെയും കൈവശമുണ്ടായിരുന്ന രണ്ട് സ്മാർട്ട് ഫോണുകളും പണവും അക്രമികൾ പിടിച്ചെടുത്തു. ബ്രിജിത്തുകൊല്ലങ്കോട് സ്വകാര്യ ആശുത്രിയിൽ ചികിത്സയിലാണ്. സിഐ കെ.പി. ബെന്നി, എസ്.ഐ. പി.ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവർ പിടിയിലായെന്നും സൂചനയുണ്ട്. അതേസമയം അര്‍ദ്ധരാത്രി ഈ വിദ്യാര്‍ഥികള്‍ എന്തിനു ഒറ്റപെട്ട ഡാം പരിസരത്ത് തനിച്ചെത്തി എന്നതും ചോദ്യമാണ്. സ്വയം അപകടത്തില്‍ ചെന്ന് ചാടാന്‍ ഇതില്‍ പരം എന്ത് വേണമെന്നാണ് സോഷ്യല്‍ മീഡിയ ഇതെകുറിച്ചു ചോദിക്കുന്നത്
https://www.facebook.com/Malayalivartha

























