കൗണ്ടിംഗ് ഫീസിന്റെ പേരിൽ കൊള്ള നടത്തുന്ന ബാങ്കുകാർക്ക് പണികൊടുത്ത് ട്രാൻസ് ജൻഡർ

എറണാകുളം കല്ലൂർ പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ കൗണ്ടിംഗ് ഫീസിന്റെ പേരിൽ കൊള്ള. സജ്ന ഷാജിഎന്ന ട്രാൻസ്ജെൻഡറാണ് ദുരനുഭവത്തിന് ഇരയായത്. ഒടുവിൽ തെറ്റ് മനസിലാക്കിയ ബാങ്ക് അധികൃതർ അത് തിരുത്തി.
സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച സജ്ന ഷാജിക്ക് 10 ന്റെ തുട്ടുകൾ ആയാണ് ബാങ്കിൽ നിന്ന് രൂപ നൽകിയത്. എന്നാൽ ഇതേ പണം മറ്റൊരു ശാഖയിൽ തിരിച്ചടയ്ക്കാൻ എത്തിയപ്പോൾ 20 തുട്ടുകൾക്കു 25 രൂപ കൗണ്ടിംഗ് ഫീ നല്കാൻ ആവശ്യപ്പെട്ടു. ബാങ്ക് നിയമപ്രകാരം 50 തുട്ടുകൾ എണ്ണുന്നതിനാണ് 25 രൂപ കൗണ്ടിംഗ് ഫീ നൽകേണ്ടത്. എന്നാൽ ബാങ്ക് അധികൃതർ അത് കണക്കിലാക്കാതെ കൗണ്ടിങ് ഫീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിയമ വശങ്ങൾ അറിയാമായിരുന്ന സജ്ന ബാങ്ക്അധികാരികളോട് തർക്കിച്ചു. ഒടുവിൽ മറ്റു വഴികൾ ഒന്നും ഇല്ലാതായപ്പോൾ ബാങ്ക് അധികൃതർ ഇത് സമ്മതിക്കുകയായിരുന്നു.
സാധാരണക്കാർക്ക് നേരെയുള്ള നിരുത്തരവാദിത്ത പരമായ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. ബാങ്കിലെ നിയമങ്ങൾ അറിയാതെ ചെല്ലുന്ന നിരവധി ആളുകളാണ് ഇത്തരത്തിൽ ദിവസവും പറ്റിക്കപെടുന്നത്. കൃത്യമായി നിയമം ജനങ്ങൾ പറഞ്ഞു കൊടുത്ത തർക്കിച്ചാലും അധികാരികൾ ഇത് അംഗീകരിക്കാൻ തയ്യാറാകാറില്ല. ഇത്തരം പ്രശ്നങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴഞ്ചേരി എസ് ബി ഐ ബ്രാഞ്ചിൽ രോഗിയായ വൃദ്ധന് ബാങ്ക് അധികൃതരിൽ നിന്ന് ദുരനുഭവം ഏൽക്കേണ്ടിവന്നത് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. അന്ന് കുറ്റക്കാരനായ ബാങ്ക് മാനേജർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നതാണ് എന്നിട്ടും ഇത്തരത്തിൽ ഉള്ള പ്രേശ്നങ്ങൾ തുടർകഥ ആവുകയാണ്.
https://www.facebook.com/Malayalivartha

























