കൊണ്ടോട്ടിയില്‍നിന്നും പിടികൂടിയ വന്‍ സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ പോലീസ്: ഇത് ജില്ലയില്‍തന്നെ സൂക്ഷിക്കാൻ കരിങ്കല്‍ മടയുടമകളെ സമീപിക്കണം: അവരിൽനിന്നും നഷ്ടപ്പെട്ടാലും പോലീസിനു തന്നെയാണ് പണി

കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടിയ പോലീസിന് ആകെ തലവേദനയായിരിക്കുകയാണ്. ഈ സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കാന്‍ ഇടമില്ലാതെ കുഴയുകയാണ് പോലീസ്. ഇത് ജില്ലയില്‍തന്നെ സൂക്ഷിക്കാൻ കരിങ്കല്‍ മടയുടമകളെ സമീപിക്കണം. അവരിൽനിന്നും ഇവ നഷ്ടപ്പെട്ടാലും പോലീസിനുതന്നെയാണ് തലവേദന.
ഇപ്പോൾ കൊണ്ടോട്ടി പോലീസ്സ്‌റ്റേഷന് സമീപത്തെ ട്രാഫിക് സ്റ്റേഷനിലാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കരിങ്കല്‍ മടകളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനമുണ്ട്. മാഗസീന്‍ എന്നറിയപ്പെടുന്ന അറകളിലാണ് സൂക്ഷിക്കുന്നത്. ജില്ലയിലെ ഏറ്റവുംവലിയ കരിങ്കല്‍ മടയില്‍ ഒരുടണ്‍ വരെ സ്‌ഫോടകവസ്തുക്കള്‍വരെ സൂക്ഷിക്കുവാൻ സൗകര്യമുണ്ട്. ഇത്രയും സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ ജില്ലയില്‍ ഒരിടത്തും സംവിധാനമില്ല.
രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടിയില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്. മോങ്ങത്തെ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോവുകയായിരുന്നു ഈ സ്ഫോടകവസ്തുക്കള്‍. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗോഡൗണില്‍നിന്ന് വലിയ തോതിലുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























