ജിദ്ദയിൽ ഇന്തോനേഷ്യൻ യുവതിയെ ഗർഭിണിയാക്കി മലപ്പുറം സ്വദേശി നാട്ടിലേയ്ക്ക് മുങ്ങി; ഫേസ്ബുക്കിൽ സഹായമഭ്യർത്ഥിച്ച് യുവതി...

സൗദി ജിദ്ദയില്‍ ഇന്തോനേഷ്യന്‍ യുവതിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കി മലപ്പുറം സ്വദേശിയായ യുവാവ് നാട്ടിലേക്ക് മുങ്ങിയതായി പരാതി . മലപ്പുറം സ്വദേശിയായ അയൂബ് മൂച്ചിക്കല്‍ എന്ന യുവാവാണ് നാട്ടിലേക്ക് മുങ്ങിയത്, അയ്യൂബ് നാട്ടിലേക്ക് പോകുമ്പോള്‍ യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു, പ്രസവമാകുമ്പോൾ തിരിച്ചു വരാമന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ട് തിരിച്ചു വന്നില്ലന്ന് യുവതി പറയുന്നു, പാസ്പോര്‍ട്ട് പിതാവ് നശിപ്പിച്ചെന്ന് കാരണം പറഞ്ഞായിരുന്നു തിരിച്ച് വരവ് യുവാവ് ഒഴിവാക്കിയത്.
തുടര്‍ന്ന് യുവതിയെ യുവാവ് ബന്ധപ്പെട്ടിരുന്നു, ആരോടെങ്കിലും കടം വാങ്ങി പ്രസവം നടത്താനും തിരിച്ച് വന്നിട്ട് കൊടുക്കാമെന്ന് യുവാവ് പറഞ്ഞതായി യുവതി പറയുന്നു, പ്രസവ ശേഷം കുഞ്ഞിന്‍റെ ഫോട്ടോ അയ്യൂബിന് അയച്ചു കൊടുത്തതായും യുവതി പറയുന്നുണ്ട്, മൂന്ന് മാസമായി യുവതി പ്രസവിച്ചിട്ട് കഴിഞ്ഞ രണ്ട് മാസമായി അയ്യൂബിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും അയ്യൂബ് നാട്ടില്‍ പുതിയ വിവാഹം ചെയ്ത് ഖത്തറില്‍ ജോലിക്ക് പോയതായും യുവതി പറയുന്നു..
യുവതി തയ്യാറാക്കിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഞാന്‍ ജുബൈദ indonesia.
എനിക്ക് മലയാളികളായ നിങ്ങള്‍ നിന്നൊരും ഹെല്‍പ്പ് ചെയ്തു തരണം. മലയാളിയായ മലപ്പുറം ജില്ലകാരനായ അയ്യൂബുമായി സൗദിയില്‍ വെച്ച് കല്ല്യണം കഴിഞ്ഞു. അതില്‍ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. എനിക്ക് വയറ്റില്‍ ഉള്ളപ്പോള്‍ അയ്യൂബ് നാട്ടിലേക്ക് ലീവിന് പോയി നീ പ്രസവിക്കുന്നതിന് മുമ്പ് ഞാന്‍ തിരിച്ചുവരാം എന്ന് പറഞ്ഞു അവിടെ ചെന്ന് നിരന്തരം എനിക്ക് വിളിക്കുമായിരുന്നു.
അതിനിടയില്‍ കുറച്ച് ദിവസം വിവരം ഒന്നുമില്ലതായി. പിന്നെ വിളിച്ചപ്പോള്‍ പറഞ്ഞു എന്റെ പാസ്‌പ്പോര്‍ട്ട് വാപ്പ കത്തിച്ച് കളഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു നീ പുതിയ പാസ്‌പോര്‍ട്ട് എടുത്ത് തിരിച്ചു വാ എന്ന്. അപ്പോഴേക്കും എനിക്ക് 8 മാസം വയറ്റിലായിരുന്നു. ഞാന്‍ എന്ത് ചെയ്യും? നീ എപ്പോള്‍ വരും? എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു നീ ആരില്‍ നിന്നെങ്കിലും പൈസ കടമായി വാങ്ങി പ്രസവം നടത്ത് എന്ന്. ഞാന്‍ തിരിച്ചു വന്നിട്ട് തിരികെ കൊടുക്കാം. എന്ന് പറഞ്ഞു ഞാന്‍ പലരില്‍ നിന്നായി ആറായിരം റിയാലോളം കടമായി വാങ്ങി അങ്ങനെ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു.
കുട്ടിയുടെ ഫോട്ടോ ഞാന്‍ അയച്ചു കൊടുത്തു. ഇപ്പോള്‍ അവന്‍ കേരളത്തില്‍ പുതിയ കല്യാണം കഴിച്ചു. അവന്‍ ഖത്തറിലേക്ക് പോയി എന്ന് അറിയാന്‍ കഴിഞ്ഞു. രണ്ട് മാസത്തോളമായി അവന്റ ഒരു വിവരവുമില്ല, മൂന്ന് മാസം മാത്രം പ്രായമുള്ള എന്റെ മോനെ വിട്ട് എനിക്ക് ജോലിക്ക് പോവാനും പറ്റുന്നില്ല. മുമ്ബ് ഞാന്‍ താമസിച്ച റൂമില്‍ നിന്നും വാടക കൊടുക്കാത്തതു കൊണ്ട് എന്നെയും മോനേയും ഇറക്കിവിട്ടു. മുമ്ബ് ഞാന്‍ കടമായി വാങ്ങിയ ആറായിരം റിയാല്‍ തിരികെ ചോദിക്കുന്നു.
എന്നെയും കുട്ടിയേയും ജിദ്ദയുടെ തെരുവില്‍ തനിച്ചാക്കി ഒന്ന് വിളിക്കുക പോലും നീ ചെയ്യാതെ ഖത്തറില്‍ സുഖമായി കഴിയുന്നു. നിങ്ങള്‍ മലയാളികള്‍ അവന്റെ കുടുബത്തിലേക്ക് എത്തും വരെ ഇത് ഷെയര്‍ ചെയ്ത് സഹായിക്കണം.
എന്ന് ജുബൈദ
അയ്യൂബ് ഫേസ്‌ബുക്കിലൂടെ നല്‍കിയ മറുപടി:
പ്രിയ സുഹൃത്തുക്കളെ ഞാന്‍ ഒരു ഇന്തേനേഷ്യന്‍ പെണ്ണിനെ നിയമപരമായി കല്ലിയാണം കഴിച്ചു എന്നാരോപിച്ചു എന്റെ പേരില്‍ അവള്‍ ഉണ്ടാക്കിയ marriage certificate ആണ് ഇത്. ഇതില്‍ എന്റെ കയ്യൊപ്പോ ഇന്ത്യന്‍ എംബസിയുടെ സീലോ ഇല്ലാ. ഇത് തികച്ചും കളവാണ്. ദയവു ചെയ്ത് ഇത് മാക്‌സിമം ഷെയര്‍ ചെയ്ത് എന്റെ പേരിലുള്ള തെറ്റുദ്ധാരണ മാറ്റണം പ്ലീസ്.
https://www.facebook.com/Malayalivartha

























