ചെങ്ങന്നൂരിൽ കടുത്ത പോരാട്ടത്തിൽ മുന്നണികൾ; മാണിയുടെ മുന്നണി പ്രവേശനം അനിശ്ചിതത്ത്വത്തിൽ; വിശ്വാസ വോട്ടിന് ആഹ്വാനം ചെയ്തേക്കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം കനത്തതോടെ കേരളാ കോൺഗ്രസ് എമ്മിന്റെ പിന്തുണക്കായി മുന്നണികൾ ശ്രമം ഊർജിതമാക്കി. ഈ മാസം 11 ന് ചേരുന്ന ഉന്നതാധികാര സമതിക്ക് ശേഷം മനസാക്ഷി വോട്ടിനുള്ള ആഹ്വാനമാകും കെ.എം.മാണി നൽകുക. മാണിയുടെ മനസാക്ഷി എൽ.ഡി.എഫിനൊപ്പമാക്കുമെന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്.ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. ചെറിയ ശതമാനം വോട്ടുകൾ പോലും നിർണായകമാകുന്ന സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് പിൻതുണ തേടി മുന്നണികൾ പരക്കം പായുന്നത്.
പതിനൊന്നിലെ ഉന്നതാധികാര സമിതിക്ക് ശേഷം നയം വ്യക്തമാക്കാമെന്ന് കെ.എം.മാണി ആവർത്തിക്കുമ്പോഴും , മനസാക്ഷി വോട്ടിൽ കവിഞ്ഞൊരു തീരുമാനവും ഉണ്ടാകില്ലന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. ചെങ്ങന്നൂരിൽ മാണിയുടെ മനസാക്ഷി തങ്ങൾ കൊപ്പമാകുമെന്ന് സി.പി.എം ഉറച്ച് വിശ്വസിക്കുന്നുണ്ട്. സി.പി.ഐ.കടുത്ത എതിർപ്പ് ഉയർത്തുമ്പോഴും ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ ക്ക് മാണിയുമായി സഹകരിക്കുന്നതിൽ എതിർപ്പില്ല . കഴിഞ്ഞ ദിവസം മന്ത്രി എം.എം.മണി ബാർ കോഴ കേസിൽ കെ.എം.മാണിയെ പിൻതുണച്ച് സംസാരിച്ചത് ഈ വിഷയത്തിൽ സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാടായാണ് കണക്കാക്കുന്നതെന്ന് കേരള കോൺഗ്രസ് പാർട്ടി നേതൃത്വം പറയുന്നു.
എന്നാൽകെ.എം.മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം യു.ഡി.എഫും തുടരുന്നുണ്ട്. ഒരു സാഹചര്യത്തിലും മാണിയെ പ്രകോപിപ്പിക്കരുതെന്ന നിലപാടിലാണ് യു.ഡി.എഫ്. നേതാക്കൾ. രമേശ് ചെന്നിത്തലക്കെതിരെ കെ.എം.മാണി നടത്തിയ കടുത്ത പരിഹാസം പോലും കണക്കിലെടുക്കേണ്ടന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം.എന്നാൽ യു.ഡി.എഫിലേക്ക് മടങ്ങില്ലന്ന് ഉറപ്പിച്ച മട്ടിലാണ് കെ.എം.മാണിയെന്നും ബാർ കോഴ കേസിൽ കോൺഗ്രസിലെ ഐ.വിഭാഗം കാട്ടിയ സമീപനം മറക്കാൻ കഴിയില്ലന്നും കെ.എം.മാണിയുടെ അടുത്ത അനുയായികൾ പറയുന്നു.
മാണിയുടെ എൽ.ഡി.എഫ്. ചായ് വിൽ അസംതൃപ്തരുടെ നിര തന്നെ കേരള കോൺഗ്രസിലുണ്ടെങ്കിലും കെ.എം.മാണി ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കാൻ ഇവർക്ക് ധൈര്യമില്ല. പി.ജെ.ജോസഫിന്റെ മനം മാറ്റവും ഇവർക്ക് തിരിച്ചടിയായി. രാഷ്ട്രിയ പ്രവേശനം ആഗ്രഹിക്കുന്ന മകന്റെ നിലപാടാണ് പി.ജെ.ജോസഫിന്റെ മനംമാറ്റത്തിനു പിന്നിലെന്ന് ജോസഫ് ഗ്രൂപ്പുകാർ തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ് സഹകരണത്തിന്റെ പേരിൽ പാർട്ടിയിൽ പരസ്യ എതിർപ്പുകൾ ഉണ്ടാവില്ലന്ന കണക്കുകൂട്ടലിലാണ് മാണിവിഭാഗം. അതിനിടെ ചില മുതിർന്ന ബി.ജെ.പി നേതാക്കളും കേരള കോൺഗ്രസിന്റെ പിൻതുണ പരസ്യമായി തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























