എന്റെ കൈയും കാലും വായും പൊത്തിപ്പിടിച്ച് ഓസാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളി; ആ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല...എനിക്ക് മുറിച്ചു മാറ്റിയ സാധനം തിരിച്ചു കിട്ടണം- അലി അക്ബർ

മതിയാക്കു ആചാരങ്ങളിലെ ബാല പീഡനത്തിൽ കുത്തിയോട്ടവും ചേലാകര്‍മ്മവും അടക്കമുള്ള കാര്യങ്ങൾക്ക് രൂക്ഷ വിമർശനം. എഴുത്തുകാരന്‍ ആനന്ദ് ഉത്ഘാടനം ചെയ്ത പരിപാടിയില്‍ സംവിധായകന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ ഇത്തരം പ്രവര്‍ത്തികളെ വിമര്‍ശിച്ചു. അലി അക്ബറിന്റെ വാക്കുകള്‍ ഇങ്ങനെ.
'ഒരു ദിവസം കൂട്ടുകാര്‍ പറഞ്ഞാണ് എന്റെ ചേലാകര്‍മ്മമാണെന്ന് അറിഞ്ഞത്.ഞാന്‍ പേടിച്ച് ഓടി ഒരു റബ്ബര്‍ കാട്ടില്‍ ഒളിച്ചു.എന്നാല്‍ അയല്‍വാസികളായ ഏതാനും ദ്രോഹികള്‍ എന്നെ കണ്ടത്തെി തൂക്കിയെടുത്തുകൊണ്ടുപോയി.എന്റെ കരച്ചില്‍കണ്ട് ഉമ്മാക്ക് അലിവ് തോന്നി അവന്‍ കൊച്ചുകുട്ടിയല്ലേ എന്ന് പറഞ്ഞെങ്കിലും ജേഷ്ഠന്‍ വെറുതെ വിട്ടില്ല.ചെലവ് കുറക്കാന്‍ വേണ്ടി മറ്റ് രണ്ട് സഹോദരന്മാര്‍ക്കൊപ്പം എന്നെയും കെട്ടിവലിച്ച് കൊണ്ടുപോയി.
എന്റെ കൈയും കാലും വായയും പൊത്തിപ്പിടിച്ച് ഓസാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളുകയായിരുന്നു.അതിന്റെ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല.' ഇപ്പോള്‍ ഞാന്‍ പറയുന്നത് എനിക്ക് എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണമെന്നാണ്.കാരണം എന്റെ സമ്മതമില്ലാതെയാണ് ഇത് ചെയ്തത്.എന്റെ ജേഷ്ഠനും നാട്ടുകാര്‍ക്കുമെതിരെ കേസ് എടുക്കാന്‍വേണ്ടി ഏത് കോടതിയിലും ഞാന്‍ പോകും. പരാതിക്കാരന്‍ ഇല്ല എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് തടിതപ്പാന്‍ കഴിയില്ല.പക്ഷേ കേസ് ഏറ്റെടുക്കാന്‍ വക്കീലില്ല.
മുസ്ലിം സമുദായത്തിലെ ചില പുരുഷന്മാര്‍ ഇങ്ങനെ മാറിമാറി പെണ്ണുകെട്ടുന്നതിന് പിന്നിലും ചേലാകര്‍മ്മം വഴിയുള്ള ലൈംഗിക സുഖ നിഷേധമാണെന്നും അലിഅക്‌ബര്‍ കൂട്ടിച്ചേര്‍ത്തു.ഏറ്റവും സെന്‍സറ്റീവായ അഗ്രചര്‍മ്മം ഛേദിക്കപ്പെടുന്നതോടെ വികാരപരമായ നിര്‍ജ്ജീവാവസ്ഥ ലൈംഗിക സുഖം വല്ലാതെ കുറക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ഇത് സ്ത്രീകളുടെ കുഴപ്പമാണെന്ന് കരുതി ഇവര്‍ മാറിമാറി പെണ്ണ് കെട്ടുകയാണെന്നും അലി അക്‌ബര്‍ പറയുന്നു.
മതത്തിന്റെ പേരില്‍ മാത്രമല്ല ശാസ്ത്രം തെറ്റായി വ്യാഖ്യാനിച്ചും ചേലാകര്‍മ്മം നടക്കുന്നുണ്ടെന്ന് എഴുത്തുകാരന്‍1 ആനന്ദ് പറയുന്നു. 1971ല്‍ അമേരിക്കയിലൊക്കെ 90 ശതാമാനം പുരുഷന്മാരും ചേലാകര്‍മ്മത്തിന് വിധേയരായത് ഡോക്ടര്‍മാരുടെ മൗനവും ശാസ്ത്രത്തിന്റെ പേരിലുള്ള തെറ്റായ പ്രചാരണവും മൂലമാണ്.ഇതുകൊണ്ട് യാതൊരു ഫലവുമില്ല എന്ന തുടര്‍ച്ചയായ പഠനങ്ങളുടെയും ബോധവത്ക്കരണത്തെയും തുടര്‍ന്ന് ഇപ്പോള്‍ അമേരിക്കയില്‍ പത്തുശതമാനത്തില്‍ താഴെയായി ചേലാകര്‍മ്മത്തിന്റെ നിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ചേലാകര്‍മ്മം എന്തു ഗുണമാണ് ഉണ്ടാക്കുന്നത് എന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ഡോ: കെ പി മോഹനനന്‍ ചൂണ്ടിക്കാട്ടി. ലൈംഗിക സംവേദന കുറയ്ക്കുന്ന തരത്തിലുള്ള ദേഷവശങ്ങളാണ് ഇതിന് ഉള്ളത്. ഖൂറാനില്‍ എവിടെയും ചേലാകര്‍മ്മത്തെക്കുറിച്ചു പറയുന്നില്ല എന്നും ഇബ്രാഹിം നബി 89-ാം വയസില്‍ കോടലി കൊണ്ടു ചേലാകര്‍മ്മം ചെയ്തു എന്നത് പിന്‍കാലത്ത് ഉണ്ടായ കെട്ടുകഥ മാത്രമാണ് എന്നും ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി നേതാവ് ഡോ:ജലീല്‍ പുറ്റെക്കാട്ട് സെമിനറില്‍ പറഞ്ഞു. അതു കൊണ്ടു തന്നെ ചേലാകര്‍മ്മം അനിസ്ലാമികമാണ്. ചേകന്നൂര്‍ മൗലവിയാണ് ഈ ആശയം മുന്നോട്ട് വച്ചത് എന്നും ഇദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha
























