മൊയ്തീന്‍കുട്ടി പെൺകുട്ടിയെ പീഡിപ്പിക്കുന്നത് ആദ്യമായിട്ടല്ല... പെൺകുട്ടിയെ നേരത്തെ സിനിമ തിയറ്ററിൽ എത്തിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയത് അമ്മതന്നെ... തൃത്താല സ്വദേശിയുടെ ഭർത്താവിനെ വിദേശത്ത് എത്തിച്ചത് മൊയ്തീന്‍കുട്ടി ആണോ എന്ന് സംശയം?

മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്തത് കൂടെയുണ്ടായിരുന്ന അമ്മയെന്ന് പോലീസ്. രണ്ടര മണിക്കൂര്‍ നേരം കുട്ടിയെ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ രണ്ട് സഹോദരിമാരുടെ മൊഴിയും എടുക്കാനൊരുങ്ങുകയാണ് പോലീസ്. വിദേശത്താണ് കുട്ടിയുടെ അച്ഛനെന്നാണ് റിപ്പോര്‍ട്ടുകൾ.
ചാനല്‍ സംഭവം പുറത്തുവിട്ടതോടെയാണ് നിര്‍വാഹമില്ലാതെ കേസെടുത്തത്. ഏപ്രില്‍ എട്ടിനാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. സ്ത്രീയും കുട്ടിയും തിയറ്ററിലെത്തിയ ശേഷമാണ് പ്രതി ബെന്‍സില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയുടെയും അമ്മയുടേയും നടുവിലിരുന്ന പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സിനിമ കാണുന്നതിനിടെ ഇയാള്‍ ഇരുവരെയും പീഡിപ്പിച്ചു.
ഇയാള്‍ക്കു വഴങ്ങിക്കൊടുത്ത സ്‌ത്രീ കുഞ്ഞിനെ പീഡിപ്പിക്കുമ്ബോഴും ഒന്നും പ്രതികരിച്ചില്ല.സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട തീയറ്റര്‍ ജീവനക്കാര്‍ അന്നുതന്നെ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന്, ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26-നു പോലീസിനെ സമീപിച്ചു. എന്നാല്‍, പരാതി ചങ്ങരംകുളം പോലീസ് പൂഴ്‌ത്തി. തിയേറ്ററില്‍ പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു.
ചങ്ങരം കുളം എസ് ഐ കെ ജി ബേബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചാനലില്‍ ദൃശ്യങ്ങള്‍ വന്നതോടെ ഇന്നലെ വൈകിട്ടു ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയും പൊന്നാനി സി.ഐയും ചേര്‍ന്ന് ഷൊര്‍ണൂരില്‍നിന്നാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ഇന്നു പൊന്നാനി കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























