നീറ്റ് പരീക്ഷക്കിടയിലെ തുറിച്ചുനോട്ടം ; പരീക്ഷാഹാളില്‍ നിരീക്ഷകന്റെ തുറിച്ച് നോട്ടം അസഹനീയമായതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ വെച്ച് ശരീരം മറച്ച് പിടിക്കേണ്ടിവന്നതായി പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

നീറ്റ് പരീക്ഷയിലെ തുറിച്ച് നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ അശ്ലീലകരമായ രീതിയില്‍ തുറിച്ചുനോക്കിയെന്നു നിരീക്ഷകനെതിരേ വിദ്യാര്‍ഥിനി നൽകിയ പരാതിയിലാണ് അന്വേഷണം. പരിശോധനയ്ക്കിടെ മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ഥിനിക്കാണ് ഇത്തരത്തിൽ ഒരു അനുഭവം ഏറ്റുവാങ്ങേണ്ടി വന്നത്.
സിബിഎസ്ഇ യില്‍ നിന്ന് വിവരശേഖരണം നടത്തുന്നതിനുള്ള നടപടികള്‍ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ശനിയും ഞായറും അവധി ദിനങ്ങളായത് പോലീസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സിബിഎസ്ഇ യുടെ ഡെല്‍ഹി കേന്ദ്ര ഓഫീസില്‍ നിന്നുള്ള വിവരശേഖരണത്തെ ഇത് ബാധിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പാലക്കാട് ടൗണ്‍ ലയണ്‍സ് സ്‌കൂളില്‍ കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ നീറ്റ് പരീക്ഷയുടെ നിരീക്ഷകരായുണ്ടായിരുന്നു. സിബിഎസ്ഇ യില്‍ നിന്ന് ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്ന മുറയ്ക്ക് പ്രതിയുടെ അറസ്റ്റിലേക്ക് നീങ്ങുന്നതിനാണ് പോലീസ് നീക്കം. പരീക്ഷാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന സ്വദേശിയായ നിരീക്ഷകനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. എന്നാല്‍ സിബിഎസ്ഇ യില്‍ നിന്ന് കൃത്യമായ വിവരം ലഭിച്ച ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കൂ.
നീറ്റ് പരീക്ഷയുടെ ഡ്രസ്സ് കോഡ് പാലിക്കുന്നതിന്റെ ഭാഗമായാണ് മെറ്റല്‍ ഹൂക്കുള്ള അടിവസ്ത്രം ഒഴിവാക്കി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രവേശിച്ചത്. പരീക്ഷാഹാളില്‍ നിരീക്ഷകന്റെ തുറിച്ച് നോട്ടം അസഹനീയ മായതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ വെച്ച് ശരീരം മറച്ച് പിടിച്ചതായും പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























