സർക്കാരിന് വീണ്ടും തലവേദന ;കസ്റ്റഡിമരണത്തിലും രാഷ്ട്രീയ കോലപാതകങ്ങളിലും വിമര്‍ശനമേറ്റുവാങ്ങുന്ന പോലീസിന് എടപ്പാള്‍ സംഭവത്തിലുണ്ടായത് ഗുരുതരമായ വീഴ്ച്ച

എടപ്പാള്‍ ബാലപീഡനത്തില്‍ പോലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എടപ്പാള്‍ തിയറ്ററില്‍ പെണ്‍കുട്ടി പീഡനത്തിനരയായ സംഭവത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ എടപ്പാളില്‍ പോലീസിനുണ്ടായ വീഴ്ച്ച സര്‍ക്കാരിനെ കരിവാരിതേയ്ക്കുന്നതിന് സമമാണ്.
ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായെന്ന് മാത്രമല്ല രാജ്യത്തെ നിയമ വാഴ്ച്ചയെ തന്നെ നോക്കുകുത്തിയാക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പരാതികിട്ടിയിട്ടും അന്വേഷിച്ച് നടപടി സ്വീകരിക്കാത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും പോലീസിനെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്. വനിതാകമ്മീഷന്‍ പോലീസിനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നു. പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനമാണ് വനിതാകമ്മീഷന്‍ നടത്തിയത്.
അതേസമയം മന്ത്രി കെകെ ശൈലജ യാകട്ടേ പരാതി ലഭിച്ചയുടന്‍ കേസെടുക്കുന്നതിന് പോലീസ് തയ്യാറാകണമെന്ന് അഭിപ്രായപെട്ടു. പോലീസിന് വീഴ്ച്ച സംഭവിച്ചെന്ന് തുറന്നടിച്ച മന്ത്രി കുട്ടിയുടെ അമ്മയെക്കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കി. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പോലീസിന് വീഴ്ച്ചയുണ്ടായെന്ന അഭിപ്രായക്കാരനാണ്. വിമര്‍ശനം ശക്തമായതിന് പിന്നാലെ ഡിജിപി കേസില്‍ അന്വേഷണം നടക്കുകയാണെന്നും ആരെയും ഒഴിവാക്കില്ലെന്നും വ്യക്തമാക്കി. കേസില്‍ ഡിവൈഎസ്പിക്ക് വീഴ്ച്ചപറ്റിയുട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ എസ് പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. കസ്റ്റഡിമരണത്തിലും രാഷ്ട്രീയ കോലപാതകങ്ങളിലും വിമര്‍ശനമേറ്റുവാങ്ങുന്ന പോലീസിന് എടപ്പാള്‍ സംഭവത്തിലുണ്ടായ ഗുരുതരമായ വീഴ്ച്ച സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























