റാഫാല്‍ ഇടപാടില്‍ അടച്ചിട്ട മുറിക്കുള്ളില്‍ പ്രധാനമന്ത്രി വ്യക്തിപരമായി വിലപേശല്‍ നടത്തി കരാറില്‍ മാറ്റംവരുത്തി ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി
റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിക്കു നേട്ടമുണ്ടാക്കുന്നതിനായി പ്രധാനമന്ത്രി പ്രവർത്തിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. റാഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായുള്ള ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ പരാമര്‍ശത്തിനു പിന്നിലാണ് രാഹുലിന്റെ ആരോപണം.
റാഫാല്‍ ഇടപാടില്‍ അടച്ചിട്ട മുറിക്കുള്ളില്‍ പ്രധാനമന്ത്രി വ്യക്തിപരമായി വിലപേശല്‍ നടത്തി കരാറില്‍ മാറ്റംവരുത്തി. കടക്കെണിയിലായ അനില്‍ അംബാനിക്കുവേണ്ടി മോദി നേരിട്ടുതന്നെ ശതകോടി ഡോളര്‍ വിലമതിക്കുന്ന കരാര്‍ നല്കി. ഫ്രാന്‍സ്വ ഒളാന്ദിനു നന്ദി. പ്രധാനമന്ത്രി ഇന്ത്യയെ ഒറ്റുകൊടുത്തു. നമ്മുടെ ജവാന്മാരുടെ രക്തത്തെ അദ്ദേഹം അപമാനിച്ചു എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് വെബ്സൈറ്റായ മീഡിയപാര്‍ട്ടില്‍ എഴുതിയ ലേഖലത്തിൽ റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായി ഒളാന്ദ് ആരോപിച്ചിരുന്നു. റാഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കന്പനി ഡസോ ഏവിയേഷന്റെ പങ്കാളിയായി റിലയന്‍സിനെ നിർദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നുംആ സമയം ഫ്രാന്‍സിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും ഒളാന്ദ് ലേഖനത്തില്‍ പറഞ്ഞു.
അതേസമയം, ഒളാന്ദിന്റെ വെളിപ്പെടുത്തല്‍ പ്രതിരോധമന്ത്രാലയം നിഷേധിച്ചു. ഫ്രഞ്ച് സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഇക്കാര്യത്തില്‍ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയോടു പ്രതികരണം ആരാഞ്ഞെങ്കിലും മറുപടിക്കു തയാറായില്ല.
https://www.facebook.com/Malayalivartha