ഓമനിച്ച് വളർത്തിയ കൈകൾ കൊണ്ട് അവളെ വെട്ടിയരിയാൻ പ്രേരിപ്പിച്ചത് എന്റെ വാക്കുകൾ അവഗണിച്ച് താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതുകൊണ്ട്...
ജാതി മാറി വിവാഹം കഴിച്ച സന്ദീപ് മാധവി ദമ്പതികളെ ആക്രമിച്ചതിന് അറസ്റ്റിലായ മനോഹരാചാരിയുടെ വെളിപ്പെടുത്തൽ പുറത്ത്. മകളെ കൊല്ലാനാണ് ഞാന്‍ എത്തിയത്. മരുമകനെ ആക്രമിക്കണമെന്ന് ആഗ്രഹമേ ഇല്ലായിരുന്നു.ലക്ഷ്യം നടന്നില്ല...
ഏറെ പ്രതീക്ഷയോടെ ഓമനിച്ചുവളര്‍ത്തിയ മകള്‍ മാധവി തന്നെ അവഗണിച്ച് താഴ്ന്ന ജാതിക്കാരനായ ഒരാളെ വിവാഹം കഴിച്ചതാണ് മനോഹരാചാരിയെ പ്രകോപിപ്പിച്ചത്. അഞ്ചുവര്‍ഷം മുമ്ബാണ് മാധവിയും സന്ദീപുമായുള്ള പ്രണയം തുടങ്ങിയത്. പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ബന്ധുവായ യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനും നോക്കി.
ഒന്നും വിജയിച്ചില്ല. കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരുനിന്ന മകളെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പ്രണയ്കുമാറിനെ ഭാര്യയുടെ അച്ഛന്‍ ഏര്‍പ്പാടാക്കിയ വാടക ഗുണ്ട വെട്ടിക്കൊന്ന വാര്‍ത്തയറിഞ്ഞതോടെയാണ് മനോഹറും മകളെ വെട്ടിക്കൊല്ലാന്‍ തീരുമാനിച്ചത്. ഇതിനായി തേങ്ങവെട്ടുകാരനില്‍ നിന്ന് അരിവാള്‍ വാങ്ങി.
ഇത് മൂര്‍ച്ചകൂട്ടി അവസരത്തിനായി കാത്തിരുന്നു. വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ഇരുവരെയും വിളിച്ചുവരുത്തിയശേഷം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് മാധവിയുടെ ഇടതുകൈ മുറിഞ്ഞുപോയി. ചെവിക്കും മാകരമായി പരിക്കേറ്റിട്ടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha