Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

സർവകലാശാലകളെ കാവി അണിയിക്കുന്നു ; രാജ്യത്തെ ഉന്നത വിദ്യാഭ്യാസ-ഗവേഷണ -സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ്​പരിവാറി​ന്റെ ആജ്ഞാനുവര്‍ത്തികളും സ്വയംസേവകരും അധികാരം കയ്യേറുന്നു

24 SEPTEMBER 2018 03:46 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ, സാംസ്​കാരിക സ്ഥാപനങ്ങളില്‍ തങ്ങളുടെ പിടിമുറുക്കുക എന്നതാണ് സംഘ്​പരിവാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും ലക്ഷ്യം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തങ്ങളുടെ അജണ്ടകള്‍ക്ക് അനുസരിച്ച് പൊളിച്ചെഴുതാനുള്ള ആസൂത്രിതനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ജനാധിപത്യ ശീലങ്ങളും പൂർവ മാതൃകകളും അനുവർത്തിക്കാതെ സംഘ്​പരിവാറി​​െൻറ ആജ്ഞാനുവര്‍ത്തികളും സ്വയംസേവകരും ആയ വ്യക്തികളെയാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ-ഗവേഷണ -സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് നിയോഗിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയും പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടും ചരിത്ര ഗവേഷണ കൗണ്‍സിലും തൊട്ട് കാസർകോടുള്ള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള (സി.യു.കെ) വരെ ഇതുതന്നെയാണ് രീതി.

കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന കക്ഷികളുടെ രാഷ്​​ട്രീയത്തോട് നൂറ് ശതമാനം വിയോജിക്കുന്നതും സർക്കാറി​​െൻറ പല നയങ്ങളെയും എതിര്‍ക്കുന്ന പ്രമുഖ വ്യക്തികള്‍ വരെ ഇത്തരം സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുകയും അവരുടെ ഉത്തരവാദിത്തം വിമര്‍ശനങ്ങള്‍ക്കിട നല്‍കാതെ നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രധാനപ്പെട്ട ഉദാഹരണമാണ് ഡോ. കകോത്കറെ പോലുള്ള സാങ്കേതിക ശാസ്ത്രജ്ഞന്‍ ഐ.ഐ.ടിയോട് വിടപറഞ്ഞതും ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അമര്‍ത്യസെന്നിനെ നളന്ദ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന്​ ഒഴിവാക്കിയതും.


യൂണിവേഴ്സിറ്റികളിൽ ബി.ജെ.പി നടത്തുന്ന വഴിവിട്ട ഇടപെടലില്‍ പ്രതിഷേധിച്ച് വിശ്വഭാരതി യൂനിവേഴ്‌സിറ്റി വി.സി ഡോ. സുശാന്ത് ദത്ത ഗുപ്ത രാജിക്കത്ത് നല്‍കിയപ്പോൾ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത് അദ്ദേഹത്തെ പിരിച്ച് വിധേയനായിരുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വ്കലാശാലയിലെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട ഡോ. അപ്പാറാവും ബനാറസ് യൂനിവേഴ്‌സിറ്റിയിലെ ജി.സി. ത്രിപാഠിയും കാസർകോടുള്ള കേന്ദ്ര സര്‍വ്കലാശാലയിലെ വി.സി ഡോ. ജി. ഗോപകുമാർ എന്നിവർ സ്വയം സേവകർ തന്നെയാണ്.

കാമ്പസുകള്‍ക്കകത്തെ ദലിത്-ന്യൂനപക്ഷ-പുരോഗമന ചിന്താഗതിക്കാരായ വിദ്യാര്‍ഥികളെയും അധ്യാപകരെയും തിരഞ്ഞുപിടിച്ച് കൈകാര്യംചെയ്യുകയും പീഡിപ്പിക്കുകയും അവരുടെ ജനാധിപത്യപരമായ പ്രതികരണാവകാശത്തെ നിഷേധിക്കുകയും ചെയ്യുന്നു.

മദ്രാസ് ഐ.ടി.ഐയിലെ അംബേദ്കർ സ്​റ്റുഡൻറ്​സ് യൂനിയന്‍ പ്രവര്‍ത്തനത്തെ നിരോധിച്ചു. അടുത്ത ലക്‌ഷ്യം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ആയിരുന്നു. ജെ.എന്‍.യുവിനെ ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് പ്രചരിപ്പിച്ച്. എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു വിദ്യാർഥി യൂനിയന്‍ പ്രസിഡൻറുമായ കനയ്യകുമാറിനെയും സഹപാഠികളെയും ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തി തിഹാര്‍ ജയിലിലടച്ചതും ആർഎസ്എസ് നേതാക്കൾ.

കേന്ദ്ര സര്‍വ്കലാശാലകളില്‍ സംസ്‌കൃതം നിര്‍ബന്ധമാക്കണമെന്ന നിർദേശം ആർഎസ്എസിന്റേതാണ്. ഡല്‍ഹിയില്‍ ആര്‍.എസ്.എസ് തലവന്‍ മോഹൻ ഭാഗവതി​​െൻറ സാന്നിധ്യത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ‘സംഘ’പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ദേശീയ സെമിനാര്‍ ഉന്നത വിദ്യാഭ്യാസമേഖലയെ തങ്ങളുടെ അജണ്ടകള്‍ക്ക് അനുസരിച്ച് പൊളിച്ചെഴുതാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ആസൂത്രിതനീക്കമാണ്.

മറ്റൊരുകാര്യം ഹൈദരാബാദ് സര്‍വ്കലാശാല കാമ്പസിനകത്ത് ബ്രാഹ്മണര്‍ക്ക് മാത്രമായി ഒരു കിണറുണ്ട് എന്ന വാർത്ത നമുക്ക് ഞെട്ടിക്കുന്നതായിരുന്നുവെങ്കില്‍ ഇന്ന് അത്തരം ജാതിവിവേചനവും ദലിത് പീഡനവും വ്യാപകമായി അരങ്ങുതകര്‍ക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ജാട്ട് രാജാവായിരുന്ന രാജ മഹേന്ദ്ര പ്രതാപ് സിങ്ങി​​െൻറ ജന്മദിനം ആഘോഷിക്കാന്‍ അലീഗഢ്​ സര്‍വ്കലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയത് അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി യായിരുന്ന സ്മൃതി ഇറാനിയായിരുന്നെങ്കില്‍, ഇക്കഴിഞ്ഞ സെപ്​റ്റംബര്‍ 13ന് കാസർകോട്​ കേന്ദ്ര സര്‍വ്കലാശാലക്കകത്ത് ഗണേശപൂജ ആഘോഷിക്കാന്‍ ആഹ്വാനംനല്‍കിയത് വൈസ് ചാന്‍സലറായിരുന്നു.

അതേസമയം ഇത്തരം രീതികൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും വേട്ടയാടുകയാണ് സർവകലാശാല അധികാരികള്‍. ജനാധിപത്യപരമായി വിയോജിക്കുവാനുള്ള വിദ്യാർഥികളുടെ അവകാശത്തിന് നേരെയാണ് സംഘ്​ശക്തികള്‍ വാളോങ്ങുന്നത്. കേന്ദ്രസര്‍ക്കാറി​​െൻറ നയത്തിനെതിരെ പ്രതിഷേധിക്കരുതെന്ന് തമിഴ്‌നാട് സെൻട്രല്‍ യൂനിവേഴ്‌സിറ്റിയിക്ക് നിർദ്ദേശവും നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (2 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (2 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (2 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (2 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (2 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (2 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (2 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (2 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (3 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (3 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (3 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (4 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (4 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (4 hours ago)

Malayali Vartha Recommends