രാജ്യത്ത് വീണ്ടും കോടികളുടെ ബാങ്ക് തട്ടിപ്പ്; സെറ്റർലിങ് ബയോടെക് കമ്പനി ഡയറക്ടർ നിതിൻ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നത് 5000 കോടിയുമായി
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെർലിംഗ് ബയോടെക്ക് ഉടമയായ നിതിൻ ശന്ദേശാര ഇന്ത്യയിൽ നിന്ന് 5000 കോടി രൂപ കടമെടുത്ത് വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുകൾ. നിതിൻ നൈജീരിയയിലേക്ക് കടന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ഗുജറാത്തിലെ വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിംഗ് ബയോടെകിന്റെ ഡയറക്ടര്‍ന്മാരിൽ ഒരാളാണ് ശന്ദേശാര. ആന്ധ്രാബാങ്കില്‍ നിന്ന് 5000 കോടി രൂപ കമ്പനി വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം.
നിതിൻ കഴിഞ്ഞ മാസം ദുബായിയിൽ വെച്ച് അറസ്റ്റിലായെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇയാൾ നൈജീരിയയിലേക്ക് കടന്നു കളഞ്ഞുവെന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും വ്യക്തമാക്കി. നിതിൻ യുഎഇയിൽ അറസ്റ്റിലായതായി ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇയാളും കുടുംബവും നൈജീരിയിയിലേക്ക് കടന്ന് കളഞ്ഞതായാണ് തങ്ങൾക്ക് ലഭ്യമായ വിവരമെന്നും അന്വേഷണ ഉദ്യേഗസ്ഥർ വ്യക്തമാക്കി. ഇതേ തുടർന്ന് നിതിന്റെ സഹോദരനും കുടുംബവും ഒളിവിലാണെന്നും അവർ കൂട്ടിചേർത്തു.
നൈജീരിയയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ നിലവിലില്ലാത്തതിനാൽ സന്ദേശരയെ ഇന്ത്യയിലെത്തിക്കുന്നത് പ്രയാസമാകും. സന്ദേശരയുടെ ഉടമസ്ഥതയിലുള്ള സ്റ്റർലിങ് ബയോടെക് എന്ന സ്ഥാപനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും കേസെടുത്തിട്ടുണ്ട്.
തിരിച്ചടവ് മുടങ്ങിയതടക്കം 5383 കോടി രൂപയുടെ നഷ്ട്ടമാണ് ബാങ്കിന് വന്നിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതിനെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha