Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്

റഫാല്‍ യുദ്ധവിമാനകരാര്‍: യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്ന് വ്യോമസേന ആവശ്യപ്പെട്ടത് 2000-ല്‍, 2007-ല്‍ കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച റഫാല്‍ തിരഞ്ഞെടുക്കാന്‍ 2012-ല്‍ തീരുമാനം, ആജീവനാന്ത പരിപാലന ചെലവ് കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പ്രതിരോധ മന്ത്രാലയം തള്ളി, ഇതിനുള്ള ചര്‍ച്ചകള്‍ നടക്കവേ യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞു

25 SEPTEMBER 2018 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഈറോഡ് എംപി എ.ഗണേശമൂര്‍ത്തി അന്തരിച്ചു... കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം...

പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്നു വ്യോമസേന ആദ്യം ആവശ്യപ്പെടുന്നത് 2000-ല്‍ ആണ്. മധ്യവിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് എംഎംആര്‍സിഎ) സേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയ്ക്കും വിശകലനത്തിനുമൊടുവില്‍ 126 വിമാനങ്ങള്‍ ആവശ്യമാണെന്നു പ്രതിരോധ മന്ത്രാലയം കണ്ടെത്തി.

യുദ്ധവിമാനങ്ങള്‍ക്കായി 2007ല്‍ യുപിഎ സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. റഫാല്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, സൂപ്പര്‍ ഹോര്‍നെറ്റ് (ബോയിങ്), എഫ് 16, മിഗ് 35, ഗ്രിപെന്‍ എന്നിവ ടെന്‍ഡര്‍ സമര്‍പ്പിച്ചു. കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച റഫാല്‍ തിരഞ്ഞെടുക്കാന്‍ 2012ല്‍ തീരുമാനിച്ചു. ഇതിനിടയില്‍ വിവിധ യുദ്ധവിമാനങ്ങളുടെ സവിശേഷതകള്‍ വ്യോമസേന നേരിട്ടു പരിശോധിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു യോജിച്ചതാണെന്നു സേന വ്യക്തമാക്കിയതോടെ, റഫാലുമായി മുന്നോട്ടു നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനിയാണ് റാഫല്‍ ഇടപാട് സ്വന്തമാക്കിയത്. 59000 കോടി രൂപക്കാണ് കമ്പനി ഇത് നേടിയത്. റാഫാല്‍ ഇടപാട് സ്വന്തമാക്കാനാണ് ഈ കമ്പനി രൂപവല്‍കരിച്ചത് എന്നതാണ് പ്രധാന ആക്ഷേപം. പൊതു മേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്നാണ് റിലയന്‍സിന് കരാര്‍ ലഭിച്ചത്. 2016 ഒക്ടോബര്‍ 3-നാണ് റിലയന്‍സ് ദാസോള്‍ട്ടുമായി ഒരുമിക്കുന്നതായി പ്രഖ്യാപിച്ചത്. ദാസോള്‍ട്ട് റിലയന്‍സ് എയ്‌റോ സ്‌പേസില്‍ 51 ശതമാനം ഓഹരി പങ്ക് റിലയന്‍സിനാണ്. ബാക്കി 49 ശതമാനം ദാസോള്‍ട്ട് ഏവിയേഷനും. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം 2017 ഒക്ടോബര്‍ 27-ന് എറിക് ട്രാപിയറും അനില്‍ അംബാനിയും ചേര്‍ന്ന് നാഗ്പൂരില്‍ കമ്പനിക്ക് തറക്കല്ലിട്ടു.

അന്തിമ കരാര്‍ ഒപ്പിടാന്‍ കഴിയാത്ത യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ അതേക്കുറിച്ച് വാചാലമാവുന്നത് എന്തിനെന്നാണു ബിജെപിയുടെ ചോദ്യം. അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഇടപെടലാണ് ഇടപാട് മുടക്കിയതെന്നു നിലവിലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിക്കുന്നു.

ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സംഭവിച്ചത് ഇങ്ങനെ: 126 റഫാല്‍ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവ് (ലൈഫ് സൈക്കിള്‍ കോസ്റ്റ്) കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിനു മുന്‍പാകെ എത്തി. അതിനെ എതിര്‍ത്ത ധനമന്ത്രാലയം ഫയല്‍ തിരിച്ചയച്ചു. ആജീവനാന്ത പരിപാലനം പുതിയ നിര്‍ദേശമാണെന്നും അക്കാര്യം അംഗീകരിക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ആജീവനാന്ത പരിപാലന ചെലവ് ക്രമക്കേടുകള്‍ക്കു വഴിയൊരുക്കുമെന്നു കാട്ടി അന്നത്തെ ബിജെപി എംപി യശ്വന്ത് സിന്‍ഹ രണ്ടു തവണ ആന്റണിക്കു കത്തയച്ചു.

യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന വ്യോമസേന കരാര്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. റഫാലിനായി ചര്‍ച്ചകള്‍ തുടരാന്‍ അനുവദിച്ചെങ്കിലും ആജീവനാന്ത പരിപാലന ചെലവില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം കരാര്‍ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടാല്‍ മതിയെന്ന് ആന്റണി കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കവേയാണു യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുന്നത്.

പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതോടെ, കരാറില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. തങ്ങള്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണു വിമാനങ്ങള്‍ വാങ്ങുന്നതെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നിരത്തുന്ന കണക്കുകള്‍ ഇങ്ങനെ:

ഒരു വിമാനത്തിന് യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച തുക 570 കോടി. ഇന്ത്യക്ക് ആവശ്യമായ യുദ്ധ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളുമില്ലാത്ത അടിസ്ഥാന വിലയാണിത്. ലഡാക്, ലേ എന്നിവ ഉള്‍പ്പെടെ സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് പറന്നുയരാനുള്ള എന്‍ജിന്‍ കരുത്ത്, ശത്രുവിന്റെ സ്ഥാനങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ സഹായിയ്ക്കുന്ന അത്യാധുനിക സെന്‍സറുകള്‍( ഇസ്രായേല്‍ നിര്‍മ്മിത സെന്‍ ്‌സറുകളാണ് ഉപയോഗിയ്ക്കുക), രണ്ടര ടണ്‍ ഭാരമുള്ള ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള ഭാരമേറിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി എന്നീ സംവിധാനങ്ങള്‍ വിമാനത്തില്‍ സജ്ജമാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇപ്രകാരം പൂര്‍ണ യുദ്ധസജ്ജമായ നിലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ വാങ്ങുന്ന ഒരു വിമാനത്തിന്റെ വില 1670 കോടി രൂപ. യുപിഎ കാലത്ത് നിശ്ചയിച്ച വില അടിസ്ഥാനമാക്കി ആയുധങ്ങളും മറ്റു സംവിധാനങ്ങളും ചേര്‍ത്തിരുന്നെങ്കില്‍ ഓരോ വിമാനത്തിനും 1705 കോടി രൂപ ആകുമായിരുന്നു.

ആവശ്യം 126 വിമാനങ്ങള്‍ ആണെന്നിരിക്കെ 36 എണ്ണം മാത്രം വാങ്ങാനുള്ള നീക്കം രാജ്യസുരക്ഷയെ ബാധിക്കുമെന്ന കോണ്‍ഗ്രസ് ആരോപണത്തിനുള്ള മന്ത്രാലയത്തിന്റെ മറുപടി ഇങ്ങനെ: യുപിഎ കാലത്ത് 18 വിമാനങ്ങള്‍ മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചത്. ബാക്കി 108 എണ്ണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനായിരുന്നു പദ്ധതി.

പ്രതിവര്‍ഷം എട്ടു വിമാനങ്ങള്‍ മാത്രം നിര്‍മിക്കാനുള്ള ശേഷിയാണു നിലവില്‍ എച്ച്എഎല്ലിനുള്ളത്. ഈ സാഹചര്യത്തില്‍ 108 എണ്ണം നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. നിലവില്‍ പൂര്‍ണ യുദ്ധസജ്ജമായ 36 എണ്ണം വാങ്ങുന്നതിലൂടെ വ്യോമസേനയുടെ അടിയന്തര ആവശ്യം നേരിടാം.

റഫാല്‍ കരാര്‍ സംബന്ധിച്ച രാഷ്ട്രീയ യുദ്ധം മുറുകുന്നതിനിടെ, യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മറ്റൊരു വന്‍ കരാറിനു കൂടി കേന്ദ്രം നീക്കം ആരംഭിച്ചു. 110 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയില്‍ താല്‍പര്യമറിയിച്ചു രംഗത്തുള്ള കമ്പനികളില്‍ റഫാലുമുണ്ട്. 1.4 ലക്ഷം കോടി രൂപയുടെ പദ്ധതി ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവും. പദ്ധതിയില്‍ താല്‍പര്യമറിയിച്ച മറ്റു വിദേശ കമ്പനികളുടെ യുദ്ധവിമാനങ്ങള്‍ ഇവയാണ്: എഫ് 16, എഫ്/എ 18 (യുഎസ്), ഗ്രിപെന്‍ ഇ (സ്വീഡന്‍), മിഗ് 35 (റഷ്യ), സുഖോയ് 35 (റഷ്യ), യൂറോഫൈറ്റര്‍ ടൈഫൂണ്‍ (ഇംഗ്ലണ്ട്).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (11 minutes ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (29 minutes ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (47 minutes ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (57 minutes ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (1 hour ago)

നെട്ടോട്ടമോടി സി പി എം  (1 hour ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (1 hour ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (1 hour ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (2 hours ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (2 hours ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (3 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (3 hours ago)

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു... മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം  (3 hours ago)

Malayali Vartha Recommends