ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ സൈനികന് വീര മൃത്യു; അപ്രതീക്ഷിത വിടവാങ്ങലിൽ ആദരമർപ്പിച്ച് രാജ്യം
ജമ്മു കാശ്മീരിൽ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ പങ്കെടുത്ത സെെനികരില്‍ ഒരാളായ ലാന്‍സ് നായിക് സന്ദീപ് സിംഗിന് സൈന്യം വീരോചിത വിട നൽകി. തിങ്കളാഴ്ച ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം താംഗ്ദര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് സന്ദീപ് സിംഗ് വീര്യമൃത്യു വരിച്ചത്.
2016 സെപ്റ്റംബറില്‍ പാക് അതിര്‍ത്തിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ സംഘത്തിലെ അംഗവുമായിരുന്നു സന്ദീപ് സിംഗ്. ലഫ്റ്റനന്റ് ജനറൽ എ.കെ ഭട്ട് അന്തിമോപചാരം അർപ്പിച്ചു. കാഷ്മീർ ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം താംഗ്ധര്‍ സെക്ടറില്‍ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു.
ഏറ്റുമുട്ടലിനിടെ വെടിയേറ്റ സന്ദീപ് സിംഗിന് പ്രാഥമിക ചികിത്സ ഉടന്‍ നല്‍കിയ ശേഷം സെെനിക ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, മുറിവ് ആഴത്തിലുള്ളതായതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും സെെനിക അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha