നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; തെളിവ് നശിപ്പിക്കുന്നതിനായി യുവതിയുടെ വസ്ത്രങ്ങൾ അഗ്നിക്കിരയാക്കി; ക്രൂരപീഡനം പുറംലോകം അറിഞ്ഞത് യുവതിയുടെ പിതാവിന്റെ പരാതിയിൽ
ഹരിയാനയിലെ യമുനനഗറില്‍ നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പിതാവാണ് പരാതി നല്‍കിയത്. തെളിവുനശിപ്പിക്കുന്നതിനായി യുവതിയുടെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കത്തിച്ചുകളഞ്ഞു. കുരുക്ഷേത്ര സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്.
യമുനനഗര്‍ സ്വദേശിയുമായി ഇക്കഴിഞ്ഞ 12നാണ് യുവതിയുടെ വിവാഹം നടന്നത്. എന്നാല്‍ യുവതി മാനസികമായി സുഖമില്ലാത്ത അവസ്ഥയിലാണെന്ന് ഭര്‍തൃപിതാവ് പിന്നീട് തന്നെ വിളിച്ചറിയിക്കുകയായിരുന്നു. മകളെ കാണാന്‍ അവരുടെ വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായാണ് കണ്ടെത്തിയത്. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് നടന്ന സംഭവം മുഴുവന്‍ മകള്‍ പറഞ്ഞതെന്നും പിതാവ് പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിവാഹത്തിന്റെ ആദ്യദിനത്തില്‍ തന്നെ ഭര്‍തൃവീട്ടുകാര്‍ ഒരു മന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും അയാളുടെ നിര്‍ബന്ധപ്രകാരം ഭര്‍ത്താവിന്റെ സഹോദരനുമായും സഹോദരിയുടെ ഭര്‍ത്താവുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്നുവെന്നും മകള്‍ പറഞ്ഞു. അടുത്ത മൂന്നു ദിവസം മന്ത്രവാദി അവരുടെ വീട്ടില്‍ താമസിച്ചുവെന്നും പൂജയുടെ പേരില്‍ പല തവണ മകളെ അവര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പിതാവ് പറയുന്നു. മകളുടെ ഭര്‍തൃമാതാവിനും രണ്ട് പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ട്.
ബലാത്സംഗത്തിനു ശേഷം മകളുടെ വസ്ത്രങ്ങള്‍ മുഴുവന്‍ അവര്‍ കത്തിച്ചുകളഞ്ഞു. തെളിവു നശിപ്പിക്കുന്നതിനായിരുന്നു ഇത്. പരാതിയില്‍ കേസെടുത്തശേഷം കൂടുതല്‍ അന്വേഷണത്തിനായി യമുനനഗര്‍ പോലീസിന് കൈമാറിയതായി സ്‌റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha