ബിജെപിയെ പൂട്ടാന്‍ പുതിയ അടവുമായി കോണ്‍ഗ്രസ് ; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആറ് പാര്‍ട്ടികള്‍ ;എതിര്‍പ്പുമായി ഇടതുപക്ഷം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത്നില്‍ക്കേ ബിജെപിയെ പൂട്ടാന്‍ പുതിയ അടവുമായി കോണ്‍ഗ്രസ്. ആറ് പാര്‍ട്ടികൾ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇതോടെ ബിജെപി വിരുദ്ധ സഖ്യം മധ്യപ്രദേശില്‍ വീണ്ടും യാഥാര്‍ത്ഥമായതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പൊതുവേ ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുന്ന സംസ്ഥാനത്ത് മായാവതിയുടെ ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം ചേർന്നാൽ അത് ബിജെപിക്ക് കനത്ത വെല്ലുവിളിയാണ്. എന്നാൽ അത്തരത്തിലുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് തന്നെ നടന്നിരുന്നെങ്കിലും ബിഎസ്പി അവസാന നിമിഷം കാലുമാറുകയായിരുന്നു.
ബിഎസ്പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സാധിക്കുമെന്ന കോൺഗ്രസിന്റെ മോഹം, കോണ്‍ഗ്രസിനൊപ്പം മത്സരിക്കാന്‍ പാര്‍ട്ടി തിരുമാനിച്ചിട്ടില്ലെന്ന് മായാവതി വ്യക്തമാക്കിയതോടെ നഷ്ടമായി.
ഇതോടെയാണ് ബിജെപി വിരുദ്ധ പാര്‍ട്ടികളെ വീണ്ടും കോണ്‍ഗ്രസ് ക്ഷണിച്ചത്. പിന്നാലെ സമാജ്വാദി പാര്‍ട്ടി അടക്കം ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ധാരണയായി. സഖ്യ സാധ്യത ചര്‍ച്ച ചെയ്യാന്‍ എട്ട് പാര്‍ട്ടികളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
15 വര്‍ഷമായി ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയായിരുന്നു ശിവരാജ് സിങ്ഗങ് ചൗഹാന്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്ക് നാല് സീറ്റുമാണ് നേടാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha

























