പ്രതിപക്ഷ പാർട്ടികൾക്ക് മോഡിക്കെതിരെ വീശി അടിക്കാൻ കിട്ടിയ ശക്തമായ ഒരു ആയുധം കൂടിയാണ് പുൽവാമ .അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ഭാവി തീരുമാനിക്കുന്നത് ഇപ്പോൾ മോദിയെടുക്കുന്ന തീരുമാനങ്ങളാകുമെന്നതിൽ സംശയമില്ല.
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണം ഞെട്ടിക്കുന്നതാണ്. പ്രതിപക്ഷ പാർട്ടികൾക്ക് മോഡിക്കെതിരെ വീശി അടിക്കാൻ കിട്ടിയ ശക്തമായ ഒരു ആയുധം കൂടിയാണ് പുൽവാമ .മോഡി ഭരണത്തിൽ രാജ്യസുരക്ഷ കൂടുതൽ ദുർബലപ്പെട്ടുവെന്ന‌് പ്രതിപക്ഷ പാർട്ടികൾ അടച്ചാക്ഷേപിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ഭാവി തീരുമാനിക്കുന്നത് ഇപ്പോൾ മോദിയെടുക്കുന്ന തീരുമാനങ്ങളാകുമെന്നതിൽ സംശയമില്ല.
കുറച്ചാഴ്ചകൾക്കു മുൻപ് ഇന്ത്യന്‍ സൈന്യം 2016 ല്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെകുറിച്ച് പരാമർശിച്ചപ്പോൾ മുംബൈ ആക്രമണത്തെ തുടർന്ന് മൻമോഹൻ സിങ് അന്നെടുത്ത നിലപാടിനെ മോഡി എതിർത്തിരുന്നു. 2014 മെയ‌് മാസത്തിൽ മോഡി സർക്കാർ അധികാരമേറ്റശേഷം കശ‌്മീരിലെ സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടെന്ന‌് കേന്ദ്രസർക്കാരും ബിജെപിയും അവസരം കിട്ടുമ്പോഴെല്ലാം ആവർത്തിച്ചു. എന്നാൽ, കശ‌്മീരിൽ സമാധാനവും വികസനവും ഉറപ്പാക്കുമെന്ന വാഗ‌്ദാനം പാലിക്കാൻ എൻഡിഎ സർക്കാർ ഒരു നീക്കവും നടത്തിയില്ല എന്നതിന് പ്രത്യക്ഷ തെളിവായിമാറി ഈ ആക്രമണം.
പുല്‍വാമ ഭീകരാക്രമണത്തിന് കാരണം ദേശീയ സുരക്ഷയിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിച്ചുവരികയായിരുന്നു.അധികാരമേറ്റതു മുതല്‍ പാക്കിസ്ഥാനുമായി നല്ലബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മോദി. കശ്മിരില്‍ മാത്രം ഈ സര്‍ക്കാരിന്റെ കാലത്ത് 400 സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നിട്ടും മോദി നിശബ്ദത പാലിക്കുകയാണ്. പ്രകോപനമില്ലാതിരുന്നിട്ടും പാകിസ്താനില്‍ നിന്ന് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നേരിടുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി
പുല്‍വാമ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു . ഇനി വരുന്ന ഒന്നുരണ്ടു ദിവസങ്ങളില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകില്ലെന്നും ഇതുമായി ബന്ധപ്പെട്ട മോദിയുടെ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണയുണ്ടാകുമെന്നുംഅറിയിച്ചു
തുടർന്ന് വെള്ളിയാഴ്ചയുണ്ടായ യോഗത്തിൽ പാക്കിസ്ഥാന് നല്‍കിയ സൗഹൃദരാഷ്‌ട്രപദവി ഇന്ത്യ പിന്‍വലിച്ചു. വാഗാ അതിര്‍ത്തി വഴി പാകിസ്‌താനിലേക്കുള്ള വ്യാപാരബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അറിയിച്ചു. അന്താരാാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു . പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കൂടാതെ സൈനിക തലവന്‍മാരും പങ്കെടുത്തിരുന്നു
പുൽവാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികൾ ആലോചിക്കാൻ ഇന്ന് ദില്ലിയിൽ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മോദി സർക്കാരിന്‍റെ കാലത്ത് സർവകക്ഷിയോഗം വിളിക്കുന്നത്. ആദ്യത്തെ തവണ സർവകക്ഷിയോഗം വിളിച്ചത് സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ശേഷം നടന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ്. 2016 സെപ്റ്റംബറിൽ നടന്ന അന്നത്തെ സർവകക്ഷിയോഗം ചർച്ചകൾ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനാണ് ഇന്നത്തെ യോഗം.
https://www.facebook.com/Malayalivartha