നാൽപ്പതിലേറെ സി.ആർ.പി.എഫ് ജവാൻമാരുടെ ദാരുണ മരണത്തിനടയാക്കിയ പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാതലത്തിൽ ആഗോളതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്നു
കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്നു. നാൽപ്പതിലേറെ സി.ആർ.പി.എഫ് ജവാൻമാരുടെ ദാരുണ മരണത്തിനടയാക്കിയ പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാതലത്തിൽ പാകിസ്ഥാൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനേയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
പാകിസ്ഥാന്റെ നടപടിയോട് അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് പാകിസ്ഥാനിലെത്താനിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനവും മാറ്റിവച്ചു.
സൗദിയിൽ നിന്നും 21,400 കോടി രൂപയുടെ ധനസഹായം പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് കിരീടാവകാശിയുടെ സന്ദർശനം വൈകുന്നത് എന്ത് പാക്കിസ്ഥാന് തിരിച്ചടിയാണ് . ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെ സൗദിയും അപലപിച്ചിരുന്നു.രാജകുമാരൻ നാളെ എത്തിയേക്കുമെന്ന് സൂചനകളുണ്ടെങ്കിലും,സന്ദർശനം വൈകാനുള്ള കാരണം പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
പാക് സന്ദർശനത്തിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനം .ഈ മാസം 19 നാണ് അദ്ദേഹം ഡൽഹിയിലെത്തുക.
.
അതിനിടെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാര രംഗത്ത് നൽകിയിരുന്ന എം.എഫ്.എന്‍ പദവി (മോസ്റ്റ് ഫേവേഡ് നാഷന്‍സ് അഥവാ ഏറ്റവും വേണ്ടപ്പെട്ട രാജ്യം) ഇന്ത്യ പിന്‍വലിച്ചു
യു.എൻ ഉൾപ്പടെ നിരോധിച്ച ഭീകരസംഘടനയായ ജെയ്ഷിന് പാകിസ്ഥാൻ പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും, ഭീകരസംഘടനയുടെ സ്വാധീനം വർധിപ്പിക്കാൻ പാക് അധികൃതർ കൂട്ടുനിൽക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി
പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട് . തീവ്രവാദത്തിന് മണ്ണൊരുക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കിയ അമേരിക്ക, ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ക്ഷമയ്‌ക്ക് പരിധിയുണ്ടെന്നും ട്രംപ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും ഉപാധികളോടെയാണ് അഫ്ഗാന് പിന്തുണ നല്‍കുകയെന്നും ട്രംപ് പറഞ്ഞു.
ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത ഒളിത്താവളങ്ങള്‍ ഒരുക്കുന്ന പാക്കിസ്ഥാന്റെ നടപടിയെക്കുറിച്ച് ഇനിയും മിണ്ടാതിരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനില്‍ അമേരിക്ക നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടംകൊണ്ട് ഏറ്റവുമധികം ഗുണം ലഭിക്കുന്നത് പാക്കിസ്ഥാനാണ്. എന്നാല്‍ ഭീകരര്‍ക്ക് സുരക്ഷിത ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിലൂടെ ഈ നേട്ടം പാക്കിസ്ഥാന്‍ കളഞ്ഞുകുളിക്കുകയാണ്.
തീവ്രവാദത്തിന് കടിഞ്ഞാണിടാന്‍ പാക്കിസ്ഥാനാവുന്നില്ലെങ്കില്‍ സൈനിക നടപടികളെക്കുറിച്ചുവരെ ആലോചിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. തീവ്രവാദത്തെ നേരിടാന്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറുകളാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്.ഇത് സ്വീകരിച്ചശേഷം അമേരിക്കക്കെതിരെ യുദ്ധം ചെയ്യുന്ന ഭീകരര്‍ക്ക് മറുവശത്ത് സുരക്ഷിത താവളമൊരുക്കുകയാണ് പാക്കിസ്ഥാന്‍. അത് മാറണം, ഉടന്‍ മാറിയേ തീരുവെന്നും ട്രംപ് പറഞ്ഞു
https://www.facebook.com/Malayalivartha