Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ ; ഭീകരരയുടെ നുഴഞ്ഞുകയറ്റം എങ്ങനെയും തടയണം എന്ന മോദി സര്‍ക്കാറിന്റെ തീരുമാനം ഏതൊരു പട്ടാളക്കാരനും ഇന്ത്യന്‍ ജനതയ്ക്കും ആശ്വാസം; ഇനി ഒരു ഭീകരനും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയാത്ത വിധം അവരെ തളക്കുമെന്നുള്ള പ്രധാനനന്ത്രിയുടെ ഉറപ്പിൽ രാജ്യം

19 FEBRUARY 2019 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

ഇന്ത്യയെ നടുക്കിയ ഒട്ടനവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മൗലാന മസൂദ് അസര്‍, കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണത്തിലൂടെ ഒരിക്കല്‍ക്കൂടി രാജ്യാന്തരതലത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഒരിക്കല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു മുന്നില്‍ പൂക്കുലപോലെ വിറച്ചിരുന്നു 'ജയ്‌ഷെ മുഹമ്മദ്' എന്ന ഭീകരസംഘടനയുടെ സ്ഥാപകമേധാവിയായ ഈ കൊടുംഭീകരന്‍.

1994ലാണ് ഇയാള്‍ ആദ്യമായി ഇന്ത്യയില്‍ അറസ്റ്റിലായത്. അന്ന് ഒരു സൈനികന്റെ ഒരേയൊരടിയേറ്റ് അസര്‍ എല്ലാം പറഞ്ഞു. ഒട്ടേറെ തയാറെടുപ്പുകളോടെ ചോദ്യംചെയ്യല്‍ ആരംഭിച്ച ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അമ്പരന്നു. കൂടുതലൊന്നും ചെയ്യേണ്ടിവന്നില്ല, പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതികള്‍ തത്ത പറയുംപോലെ അസര്‍ പറഞ്ഞതായി അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന സിക്കിം മുന്‍ ഡി.ജി.പി: അവിനാശ് മോഹനനെ ഓര്‍മിച്ചു. ഐ.ബിയില്‍ പ്രവര്‍ത്തിച്ച രണ്ടു പതിറ്റാണ്ടിനിടെ അസറിനെ നിരവധി തവണ ചോദ്യംചെയ്തിട്ടുള്ളയാളാണ് അവിനാശ്. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, ബംഗ്ലാദേശിലൂടെ ഇന്ത്യയിലെത്തിയ അസര്‍ 1994 ഫെബ്രുവരിയിലാണ് ദക്ഷിണകശ്മീരിലെ അനന്ത്‌നാഗില്‍ അറസ്റ്റിലായത്. കൃത്യം കാല്‍നൂറ്റാണ്ട് തികയുമ്പോള്‍, ഭീകരര്‍ക്കിടയിലെ വടവൃക്ഷമായി വളര്‍ന്ന അസറിനു കീഴില്‍ ജെയ്‌ഷെ ഭീകരന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തു. ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വത്തിന്റെ ഒരു ഗതികേടില്‍നിന്നാണ്, അടി കിട്ടിയാല്‍ വിറയ്ക്കുന്ന ഈ ഭീകരന്‍ പുരയ്ക്കുമേല്‍ ചാഞ്ഞ വടവൃക്ഷമായി വളര്‍ന്നത്. 1999 ഡിസംബറില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരുടെ ജീവനു പകരം അസര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വാജ്‌പേയി സര്‍ക്കാരിനു വിട്ടയയ്‌ക്കേണ്ടിവന്നു. അന്നു മോചിതനായ അസര്‍ 'ജെയ്‌ഷെ മുഹമ്മദ്' എന്ന ഭീകരസംഘടനയ്ക്കു രൂപം നല്‍കി. പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരേയുണ്ടായ ആക്രമണം, ജമ്മുവിലെയും ഉറിയിലെയും സൈനികതാവളങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണം എന്നിവയെല്ലാം ജയ്‌ഷെ മുഹമ്മദിന്റെ കറുത്തകരങ്ങള്‍ പതിഞ്ഞവയാണ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലിരിക്കേ, അസര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇന്ത്യക്കുനേരേയുള്ള പാക് നിഴല്‍യുദ്ധങ്ങളിലേക്ക് ഇന്നും വെളിച്ചം വീശുന്നവയാണ്. അന്ന് ഇയാളെ ചോദ്യംചെയ്ത അവിനാശ് ഐ.ബിയിലെ കശ്മീര്‍ ഡെസ്‌ക്കിന്റെ തലവനായിരുന്നു. 'കോട്ട് ബല്‍വാള്‍ ജയിലില്‍ അസറിനെ നിരവധി തവണ ഞാന്‍ മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിനായി ഞങ്ങള്‍ക്കു യാതൊരു ബലപ്രയോഗവും വേണ്ടിവന്നിട്ടില്ല. വിവരങ്ങള്‍ അസറില്‍നിന്നു പ്രവഹിക്കുകയായിരുന്നു' അവിനാശ് പറഞ്ഞുഅഫ്ഗാന്‍ ഭീകരര്‍ കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചതും ഹര്‍ക്കത്തുള്‍ മുജാഹിദീനും ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമിയും ലയിച്ച് ഹര്‍ക്കത്തുള്‍ അന്‍സാര്‍ ആയതുമെല്ലാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയത് അസറില്‍നിന്നാണ്.

ഹര്‍ക്കത്തുള്‍ അന്‍സാറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു അസര്‍. 1994ല്‍ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തിയ ഇയാള്‍ കശ്മീരിലേക്കു പോകുന്നതിനു മുമ്പ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെത്തി. അവിടെവച്ചാണു വിഘടനവാദികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഹര്‍ക്കത്തുള്‍ അന്‍സാറിനു രൂപം നല്‍കിയത്. കറാച്ചിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'സദാഇമുജാഹിദ്'എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ പ്രതിനിധിയെന്ന നിലയില്‍, പാകിസ്താന്‍കാരായ ചില മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം അസര്‍ 1993ല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പിന്തുണ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാകിസ്താനും ഐ.എസ്.ഐക്കും ഏറെ വേണ്ടപ്പെട്ട തന്നെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അധികകാലം കസ്റ്റഡിയില്‍ വച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. അതു വെറും വീമ്പിളക്കലായിരുന്നില്ലെന്നു പിന്നീടു തെളിഞ്ഞു. 1994 ഫെബ്രുവരിയില്‍ അസര്‍ അറസ്റ്റ് ചെയ്യപ്പെട്ട് 10 മാസത്തിനുശേഷം ഡല്‍ഹിയില്‍നിന്നു ചില വിദേശികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അസറിന്റെ മോചനമായിരുന്നു ഭീകരരുടെ ആവശ്യം. എന്നാല്‍, ഒമര്‍ ഷെയ്ഖിന്റെ അറസ്‌റ്റോടെ ആ നീക്കം പരാജയപ്പെട്ടു. പിന്നീട്, 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനേത്തുടര്‍ന്ന് അസറിനൊപ്പം ഒമറിനെയും ഇന്ത്യക്കു മോചിപ്പിക്കേണ്ടിവന്നു. അതേ ഒമര്‍ ഷെയ്ഖാണു പിന്നീടു പാകിസ്താനില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ഡാനിയല്‍ പേളിന്റെ തലയറുത്ത സംഭവത്തില്‍ നിര്‍ണായകപങ്ക് വഹിച്ചത്. ഐ.ബിയില്‍നിന്നു സ്ഥലംമാറുന്നതിനു മുമ്പ് കോട്ട് ബല്‍വാള്‍ ജയിലില്‍ ഒരിക്കല്‍ക്കൂടി അസറിനെ കണ്ടതായി അവിനാശ് ഓര്‍മിച്ചു. 1997ലായിരുന്നു അത്. പുതിയ നിയമനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അസര്‍ തനിക്ക് ആശംസ നേര്‍ന്നു. പിന്നീടു കേള്‍ക്കുന്നത്, 1999 ഡിസംബര്‍ 31ന് അസറിന്റെ മോചനവാര്‍ത്തയാണ്തന്നെ പാകിസ്താനിലെത്തിക്കാന്‍ ഐ.എസ്.ഐ. എന്തും ചെയ്യുമെന്ന അസറിന്റെ വാക്കുകള്‍ അപ്പോള്‍ മനസിലെത്തിയെന്ന് അവിനാശ് പറയുന്നു. ഭീകരരയുടെ നുഴഞ്ഞുകയറ്റം എങ്ങനെയും തടയണം എന്ന മോദി സര്‍ക്കാറിന്റെ തീരുമാനം ഏതൊരു പട്ടാളക്കാരനും ഇന്ത്യന്‍ ജനതയ്ക്കും ആശ്വാസമാണ്. ഇനി ഒരു ഭീകരനും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയാത്ത വിധം അവരെ തളക്കുമെന്നുള്ള പ്രധാനനന്ത്രിയുടെ ഉറപ്പിലാണ് രാജ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (26 minutes ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (40 minutes ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (49 minutes ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (55 minutes ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (58 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (1 hour ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (1 hour ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (1 hour ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (9 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (9 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (9 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (9 hours ago)

Malayali Vartha Recommends