Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ ; ഭീകരരയുടെ നുഴഞ്ഞുകയറ്റം എങ്ങനെയും തടയണം എന്ന മോദി സര്‍ക്കാറിന്റെ തീരുമാനം ഏതൊരു പട്ടാളക്കാരനും ഇന്ത്യന്‍ ജനതയ്ക്കും ആശ്വാസം; ഇനി ഒരു ഭീകരനും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയാത്ത വിധം അവരെ തളക്കുമെന്നുള്ള പ്രധാനനന്ത്രിയുടെ ഉറപ്പിൽ രാജ്യം

19 FEBRUARY 2019 02:49 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ നടുക്കിയ ഒട്ടനവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മൗലാന മസൂദ് അസര്‍, കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണത്തിലൂടെ ഒരിക്കല്‍ക്കൂടി രാജ്യാന്തരതലത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഒരിക്കല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു മുന്നില്‍ പൂക്കുലപോലെ വിറച്ചിരുന്നു 'ജയ്‌ഷെ മുഹമ്മദ്' എന്ന ഭീകരസംഘടനയുടെ സ്ഥാപകമേധാവിയായ ഈ കൊടുംഭീകരന്‍.

1994ലാണ് ഇയാള്‍ ആദ്യമായി ഇന്ത്യയില്‍ അറസ്റ്റിലായത്. അന്ന് ഒരു സൈനികന്റെ ഒരേയൊരടിയേറ്റ് അസര്‍ എല്ലാം പറഞ്ഞു. ഒട്ടേറെ തയാറെടുപ്പുകളോടെ ചോദ്യംചെയ്യല്‍ ആരംഭിച്ച ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അമ്പരന്നു. കൂടുതലൊന്നും ചെയ്യേണ്ടിവന്നില്ല, പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതികള്‍ തത്ത പറയുംപോലെ അസര്‍ പറഞ്ഞതായി അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന സിക്കിം മുന്‍ ഡി.ജി.പി: അവിനാശ് മോഹനനെ ഓര്‍മിച്ചു. ഐ.ബിയില്‍ പ്രവര്‍ത്തിച്ച രണ്ടു പതിറ്റാണ്ടിനിടെ അസറിനെ നിരവധി തവണ ചോദ്യംചെയ്തിട്ടുള്ളയാളാണ് അവിനാശ്. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, ബംഗ്ലാദേശിലൂടെ ഇന്ത്യയിലെത്തിയ അസര്‍ 1994 ഫെബ്രുവരിയിലാണ് ദക്ഷിണകശ്മീരിലെ അനന്ത്‌നാഗില്‍ അറസ്റ്റിലായത്. കൃത്യം കാല്‍നൂറ്റാണ്ട് തികയുമ്പോള്‍, ഭീകരര്‍ക്കിടയിലെ വടവൃക്ഷമായി വളര്‍ന്ന അസറിനു കീഴില്‍ ജെയ്‌ഷെ ഭീകരന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തു. ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വത്തിന്റെ ഒരു ഗതികേടില്‍നിന്നാണ്, അടി കിട്ടിയാല്‍ വിറയ്ക്കുന്ന ഈ ഭീകരന്‍ പുരയ്ക്കുമേല്‍ ചാഞ്ഞ വടവൃക്ഷമായി വളര്‍ന്നത്. 1999 ഡിസംബറില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരുടെ ജീവനു പകരം അസര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വാജ്‌പേയി സര്‍ക്കാരിനു വിട്ടയയ്‌ക്കേണ്ടിവന്നു. അന്നു മോചിതനായ അസര്‍ 'ജെയ്‌ഷെ മുഹമ്മദ്' എന്ന ഭീകരസംഘടനയ്ക്കു രൂപം നല്‍കി. പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരേയുണ്ടായ ആക്രമണം, ജമ്മുവിലെയും ഉറിയിലെയും സൈനികതാവളങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണം എന്നിവയെല്ലാം ജയ്‌ഷെ മുഹമ്മദിന്റെ കറുത്തകരങ്ങള്‍ പതിഞ്ഞവയാണ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലിരിക്കേ, അസര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇന്ത്യക്കുനേരേയുള്ള പാക് നിഴല്‍യുദ്ധങ്ങളിലേക്ക് ഇന്നും വെളിച്ചം വീശുന്നവയാണ്. അന്ന് ഇയാളെ ചോദ്യംചെയ്ത അവിനാശ് ഐ.ബിയിലെ കശ്മീര്‍ ഡെസ്‌ക്കിന്റെ തലവനായിരുന്നു. 'കോട്ട് ബല്‍വാള്‍ ജയിലില്‍ അസറിനെ നിരവധി തവണ ഞാന്‍ മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിനായി ഞങ്ങള്‍ക്കു യാതൊരു ബലപ്രയോഗവും വേണ്ടിവന്നിട്ടില്ല. വിവരങ്ങള്‍ അസറില്‍നിന്നു പ്രവഹിക്കുകയായിരുന്നു' അവിനാശ് പറഞ്ഞുഅഫ്ഗാന്‍ ഭീകരര്‍ കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചതും ഹര്‍ക്കത്തുള്‍ മുജാഹിദീനും ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമിയും ലയിച്ച് ഹര്‍ക്കത്തുള്‍ അന്‍സാര്‍ ആയതുമെല്ലാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയത് അസറില്‍നിന്നാണ്.

ഹര്‍ക്കത്തുള്‍ അന്‍സാറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു അസര്‍. 1994ല്‍ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തിയ ഇയാള്‍ കശ്മീരിലേക്കു പോകുന്നതിനു മുമ്പ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെത്തി. അവിടെവച്ചാണു വിഘടനവാദികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഹര്‍ക്കത്തുള്‍ അന്‍സാറിനു രൂപം നല്‍കിയത്. കറാച്ചിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'സദാഇമുജാഹിദ്'എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ പ്രതിനിധിയെന്ന നിലയില്‍, പാകിസ്താന്‍കാരായ ചില മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം അസര്‍ 1993ല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പിന്തുണ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാകിസ്താനും ഐ.എസ്.ഐക്കും ഏറെ വേണ്ടപ്പെട്ട തന്നെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അധികകാലം കസ്റ്റഡിയില്‍ വച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. അതു വെറും വീമ്പിളക്കലായിരുന്നില്ലെന്നു പിന്നീടു തെളിഞ്ഞു. 1994 ഫെബ്രുവരിയില്‍ അസര്‍ അറസ്റ്റ് ചെയ്യപ്പെട്ട് 10 മാസത്തിനുശേഷം ഡല്‍ഹിയില്‍നിന്നു ചില വിദേശികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അസറിന്റെ മോചനമായിരുന്നു ഭീകരരുടെ ആവശ്യം. എന്നാല്‍, ഒമര്‍ ഷെയ്ഖിന്റെ അറസ്‌റ്റോടെ ആ നീക്കം പരാജയപ്പെട്ടു. പിന്നീട്, 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനേത്തുടര്‍ന്ന് അസറിനൊപ്പം ഒമറിനെയും ഇന്ത്യക്കു മോചിപ്പിക്കേണ്ടിവന്നു. അതേ ഒമര്‍ ഷെയ്ഖാണു പിന്നീടു പാകിസ്താനില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ഡാനിയല്‍ പേളിന്റെ തലയറുത്ത സംഭവത്തില്‍ നിര്‍ണായകപങ്ക് വഹിച്ചത്. ഐ.ബിയില്‍നിന്നു സ്ഥലംമാറുന്നതിനു മുമ്പ് കോട്ട് ബല്‍വാള്‍ ജയിലില്‍ ഒരിക്കല്‍ക്കൂടി അസറിനെ കണ്ടതായി അവിനാശ് ഓര്‍മിച്ചു. 1997ലായിരുന്നു അത്. പുതിയ നിയമനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അസര്‍ തനിക്ക് ആശംസ നേര്‍ന്നു. പിന്നീടു കേള്‍ക്കുന്നത്, 1999 ഡിസംബര്‍ 31ന് അസറിന്റെ മോചനവാര്‍ത്തയാണ്തന്നെ പാകിസ്താനിലെത്തിക്കാന്‍ ഐ.എസ്.ഐ. എന്തും ചെയ്യുമെന്ന അസറിന്റെ വാക്കുകള്‍ അപ്പോള്‍ മനസിലെത്തിയെന്ന് അവിനാശ് പറയുന്നു. ഭീകരരയുടെ നുഴഞ്ഞുകയറ്റം എങ്ങനെയും തടയണം എന്ന മോദി സര്‍ക്കാറിന്റെ തീരുമാനം ഏതൊരു പട്ടാളക്കാരനും ഇന്ത്യന്‍ ജനതയ്ക്കും ആശ്വാസമാണ്. ഇനി ഒരു ഭീകരനും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയാത്ത വിധം അവരെ തളക്കുമെന്നുള്ള പ്രധാനനന്ത്രിയുടെ ഉറപ്പിലാണ് രാജ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends