പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ കുറ്റം പാക്കിസ്ഥാനുമേൽ ആരോപിക്കുന്നത് അസംബന്ധം; അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടൽ വേണമെന്ന ആവശ്യവുമായി യു എന്നിന് പാകിസ്ഥാന്റെ കത്ത്
ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ കുറ്റം പാക്കിസ്ഥാനുമേൽ ആരോപിക്കുന്നത് അസംബന്ധമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടണം. പുല്‍വാമ സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ഖുറേഷി കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം ജമ്മുകശ്മീരിലെ പുല്‍വാമയിൽ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാല്‍ അക്രമത്തിന് ഒരുങ്ങിയാല്‍ പാക്കിസ്ഥാന്‍ ഉറപ്പായും തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
അതേസമയം ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്‍റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്‍റെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാകിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
https://www.facebook.com/Malayalivartha