Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ചവർക്ക് മറുപടി കൊടുക്കാൻ തയ്യാറായി 2500 യുവാക്കൾ; ഇന്ത്യയ്ക്ക് അഭിമാനമായ കാശ്മീര്‍ യുവാക്കള്‍ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി

20 FEBRUARY 2019 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഏതൊരു രാജ്യസ്നേഹിയേയും ഞെട്ടിക്കുന്നതാണ്. നാല്‍പതിലേറെ വരുന്ന ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ച എല്ലാ ഇരുട്ടിന്റെ ശക്തികളെയും ജനം തിരിച്ചറിയുന്നുണ്ട്. അവരോടു പൊറുക്കരുതെന്നു തന്നെയാണ് ആത്മാവില്‍ ത്രിവര്‍ണ പതാക വഹിക്കുന്ന ഓരോ ഭാരതീയരുടെ ആഗ്രഹം. രാഷ്ട്രം അവരോടു കണക്കു ചോദിക്കുന്ന നാളുകള്‍ അടുത്തുവരികയാണ്.

എന്നാല്‍, പുല്‍വാമയില്‍ ഇസ്ലാമിക ഭീകര വാദികള്‍ നടത്തിയ ആക്രമണത്തിന്റെ മറവു പിടിച്ച് കാശ്മീരികളെ മുഴുവന്‍ ഇല്ലാതാക്കണമെന്ന പോര്‍വിളിയാണ് ചില ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഇത് രാജ്യത്തിന്റെ രക്ഷയ്ക്കു വേണ്ടിയല്ല, രാജ്യത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കാശ്മീരികള്‍ക്കെതിരെ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ആക്രമണം നടത്തവേ അവര്‍ക്കു ചുട്ട മറുപടിയുമായി കാശ്മീരിലെ യുവജനത മുന്നോട്ടുവന്ന വാര്‍ത്ത ഏതൊരു ഇന്ത്യാക്കാരന്റെയും അഭിമാനം ഉയര്‍ത്തുന്നതാണ്.

കശ‌്മീർ സ്വദേശികളായ യുവാക്കൾ കൂട്ടത്തോടെ സൈന്യത്തില്‍ ചേരാനെത്തുന്ന വാര്‍ത്തയാണ് ശുഭകരമായിട്ടുള്ളത്. സേനയിലെ 111 ഒഴിവിലേക്കായി 2500 യുവാക്കളാണ‌് അപേക്ഷിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. ബാരാമുള്ളയിലെ റിക്രൂട്ടിങ‌് ക്യാമ്പിലേക്ക‌ാണ‌് യുവാക്കളെത്തിയിരിക്കുന്നത‌്. ജമ്മു കശ‌്മീരിൽ ഇതാദ്യമായാണ‌് ഇത്രയേറെ തദ്ദേശീയർ സേനാ റിക്രൂട്ട‌്മെന്റിനെത്തുന്നത‌്. രാജ്യത്തിന്റെ പല ഭാഗത്തും കാശ്മീരികളെ തിരിഞ്ഞു പിടിച്ച് ആക്രമിക്കാന്‍ തീവ്രഹിന്ദുത്വ വാദികള്‍ ഇറങ്ങിത്തിരിച്ചിരിക്കുമ്പോള്‍ ദേശാഭിമാനികളായ കാശ്മീരി യുവാക്കള്‍ ഇതിലും മനോഹരമായ ഭാഷയില്‍ എങ്ങനെയാണ് അവരോടു പ്രതികരിക്കുക. ത്രിവര്‍ണ പതാക നെഞ്ചില്‍ കുത്തി രാഷ്ട്രത്തിനുവേണ്ടി എരിഞ്ഞുതീരാനാണ് കാശ്മീരിലെ മുസ്ലീം യുവാക്കള്‍ എത്തിയിരിക്കുന്നത്.

താഴ‌്‌‌‌വരയിലെ ജോലിസാധ്യതകൾ വിരളമാണ്. താഴ്വരയിലെ സംഘര്‍ഷം ജീവിതാവസരങ്ങള്‍ കെടുത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ അനാസ്ഥ ഏറെ അനുഭവിക്കുന്ന പ്രദേശവുമാണ് കാശ്മീര്‍. പല യുവാക്കളും തീവ്രവാദികളായതും ഈ സാഹചര്യം മൂലമാണ്. എന്നാല്‍, കുടുംബത്തെ പുലർത്താനും രാജ്യത്തെ സേവിക്കാനുമായി പട്ടാളത്തില്‍ ചേരാനാണ് തങ്ങളുടെ തീരുമാനമെന്ന‌് ക്യാമ്പിലെത്തിയവർ പറയുന്നു. തങ്ങൾക്കായി കൂടുതൽ ഒഴിവുകൾ റിപ്പോർട്ട‌് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. തദ്ദേശീയരെ തന്നെ ഇത്തരം സംഘർഷമേഖലകളിൽ വിന്യസിച്ചാൽ നാട്ടുകാരുമായി വേഗത്തിൽ ആശയവിനിമയം നടത്താനും സംഘർഷം ലഘൂകരിക്കാനുമാകുമെന്നും അവര്‍ പറയുന്നു.

അതേസമയം, കാശ്മീരി ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഈ അവസരം ചില കൂട്ടര്‍ മറയായി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭീകരരുടെ ഭീഷണി വകവയ്ക്കാതെ എഴുപതു ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത കാശ്മീരി ജനത ഇന്ത്യയിലെ മറ്റേതു പ്രദേശത്തെ ഇന്ത്യാക്കാരെയും പോലെ ജനാധിപത്യ വിശ്വാസികളാണ്. അവരെ ഇല്ലാതാക്കാനുള്ള സുവര്‍ണാവസരമായാണ് ഇരുട്ടിന്റെ ശക്തികള്‍ ഈ ആക്രണത്തെ കാണുന്നത്.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണവും ഭീഷണിയുമാണ് ജനാധിപത്യവിരുദ്ധര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡെറാഡൂണിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരേ ആക്രമണത്തിന് പരസ്യമായി ആഹ്വാനം ചെയ്തത് വിശ്വഹിന്ദു പരിഷത്ത് നേതാവാണ്. അതേസമയം, അവര്‍ക്ക് സുരക്ഷ നല്‍കാനാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ഷെഹ്ല റാഷിദിനെതിരെ ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന തരത്തില്‍ വ്യാജപ്രചരണം അഴിച്ചുവിട്ടെവന്നാരോപിച്ച് കേസെടുക്കുകയും ചെയ്തിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

പല ഉന്നതരും ഇത്തരം ജാനാധിപത്യവിരദ്ധതയുടെ സന്ദേശവാഹകരായി രംഗത്തു വന്നിട്ടുണ്ട് എന്നതാണ് ഖേദകരം. കശ്മീരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയുടെ വാക്കുകള്‍ ഇതിനുാദാഹരമമണാണ്. ട്വിറ്ററിലൂടെയാണ് തഥാഗതാ റോയി വിവാദമായ പ്രസ്താവന നടത്തിയിരിക്കുന്നത്. കൊലവിളി നടത്തുന്ന വെറും ഹിന്ദുത്വ വാദിയുടെ നിലവാരത്തിലേക്ക് അദ്ദേഹം താഴ്ന്നുപോയി. ”കശ്മീര്‍ സന്ദര്‍ശിക്കുകയോ രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോവുകയോ ചെയ്യരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്. പ്രത്യേകിച്ചും എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ കാശ്മിരികളുടെ എല്ലാ ഉത്പ്പന്നങ്ങളും ബഹിഷ്‌കരിക്കണം”- ഇതാണ് മേഘാലയാ ഗവര്‍ണറുട ആഹ്വാനം.

എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. വിവാദ പ്രസ്താവന നടത്തിയ ഗവര്‍ണറെ കേന്ദ്രം പുറത്താക്കണമെന്നാണ് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി. നൂറുകണക്കിന് പട്ടാളക്കാരെ കൊന്നതിന് എതിരെയുള്ള ഏറ്റവും അഹിംസാത്മകമായ പ്രതികരണമാണമായിരുന്നു അതെന്നായിരുന്നു ഗവര്‍ണറുടെ കുറിപ്പ്.

അതേസമയം, കാശ്മീരി ജനതയ്ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള എല്ലാ അവസരവും രാജ്യത്തുണ്ടാകണമെന്ന് സിപിഎം നേതാവും ജമ്മു കാശ്മീര്‍ നിയമസഭയിലെ എംഎല്‍എയുമായ മുഹമ്മദ‌് യൂസഫ‌് തരിഗാമിയുടെ പ്രസ്താവന വേറിട്ട ശബ്ദമായി. രാജ്യത്ത‌് അരക്ഷിതാവസ്ഥ നേരിടുന്ന കശ‌്മീരികൾക്ക‌് സുരക്ഷയുറപ്പാക്കേണ്ടതുണ്ടെന്ന് പറഞ്ഞ തരിഗാമി, സംഘപരിവാർ ഭീഷണി നേരിടുകയോ ആക്രമണത്തിനിരയാവുകയോ ചെയ‌്ത ഏത‌് സംസ്ഥാനത്തുനിന്നുള്ള കശ‌്മീരികളോടും സിപിഐ എം ‌ഹെൽപ‌് ലൈൻ നമ്പറുകളില്‍ ബന്ധപ്പെടാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്തായാലും, കാശ്മീരി യുവാക്കള്‍ കൂട്ടത്തോടെ രാജ്യസേവനത്തിനു വന്നതായ വാര്‍ത്ത എല്ലാത്തരം വര്‍ഗീയവാദികളുടെയും നാവടച്ചിരിക്കുകയാണ്. മുസ്ലീം- ഹിന്ദുത്വ വര്‍ഗീയതയ്ക്കപ്പുറമാണ് ജനാധിപത്യഭാരതം എന്നു വിളിച്ചുപറയുകയാണ് നമ്മുടെ രാജ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (40 minutes ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (46 minutes ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (1 hour ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (1 hour ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (1 hour ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (1 hour ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (1 hour ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (1 hour ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (1 hour ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (1 hour ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (2 hours ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (2 hours ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (3 hours ago)

Malayali Vartha Recommends