Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ചിരിക്കെ കേന്ദ്ര സര്‍ക്കാരിന് ആശങ്ക, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കം

21 FEBRUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്കില്‍ കവര്‍ചിത്രമാക്കാന്‍ പറ്റിയ തൊലിവെളുപ്പില്ല. പറഞ്ഞുരസിക്കാന്‍ വീരസാഹസിക കഥകളുമില്ല. പക്ഷേ, അതുകൊണ്ടുമാത്രം ഈ രോദനം കേള്‍ക്കാതിരിക്കരുത്. കാരണം, ഇത് കര്‍ഷകരാണ്. ഇവരാണ് നമുക്ക് അന്നം തരുന്നവര്‍. ഉണ്ട ചോറിന് നന്ദി കാണിക്കാന്‍ ഇന്ത്യന്‍ ജനതയും ഭരണകൂടവും തയ്യാറായേ പറ്റൂ. ഇന്ത്യയിലെ കോടാനുകോടി വരുന്ന കര്‍ഷകരുടെ പ്രതിനിധികളായ ലക്ഷങ്ങളാണ് മാസങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയില്‍ ഐതിഹാസികമായ നാസിക് കിസാന്‍ ലോങ് മാര്‍ച്ച് നടത്തിയത്. ആ വാര്‍ത്ത മൂടിവയ്ക്കാന്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്രയൊക്കെ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു കര്‍ഷകര്‍ കടന്നുവന്നിരുന്നു. ജീവിച്ചിരിക്കാനുള്ള അവസരത്തിനുവേണ്ടിയാണ് അവര്‍ സമരം നടത്തുന്നത്. അതിജീവനസമരത്തിന്റെ ആ പോരാട്ടത്തില്‍ അവരരുഭവിച്ച ദുരിതങ്ങള്‍ക്ക് കണക്കില്ല. ഒടുവില്‍ മടിച്ചുമടിച്ചെങ്കിലും മാധ്യമങ്ങള്‍ക്ക് ഒരു കോളത്തിലാണെങ്കില്‍പോലും ഇവരുടെ കഥകള്‍ പറയേണ്ടിവന്നു. ആ സഹനസമരക്കാരാണ് ഇപ്പോള്‍ വീണ്ടും പ്രയാണം തുടങ്ങിയിരിക്കുന്നത്. അനുമതി നിഷേധിച്ചും സമരക്കാരെ കസ്റ്റഡിയിലെടുത്തും ലോങ് മാര്‍ച്ചിനെ തടയാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ അവഗണിച്ചു കൊണ്ടാണ് കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.

അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. അതു നേടിയെടുക്കാന്‍ വേണ്ടിയാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍നിന്ന് ആരംഭിച്ചിരിക്കുന്നത്. ആയിരങ്ങളാണ് മാര്‍ച്ചിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സമരത്തെ തകര്‍ക്കാന്‍ ആവുന്നതെല്ലാം പൊലീസ് ചെയ്യുന്നുണ്ട്. മാര്‍ച്ചിന് അവര്‍ അനുമതി കൊടുത്തിട്ടില്ല. നൂറുകണക്കിന് കര്‍ഷകരെ ഇതിനകം അറസ്റ്റ് ചെയ്തു മാറ്റിയിട്ടുണ്ട്. മാര്‍ച്ച് ഏതുനിമിഷവും തടയുമെന്ന ശ്രുതിയും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, എന്തു പ്രകോപനമുണ്ടായാലും സഹനമാര്‍ഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാനാണ് സംഘാടകരുടെ നീക്കം.

എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് മുംബെയില്‍ അവസാനിക്കുക. ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും കിസാന്‍ സഭ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഇതേ പാത ഇവരുടെ സമരം അനുഭവിച്ചറിഞ്ഞതാണ്. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. പൊരിവെയിലത്ത് ചെങ്കൊടിയുടെ മാത്രം തണലില്‍ നഗ്‌നപാദരായി അവര്‍ താണ്ടിയ ദൂരം പൊതുസമൂഹം അനുഭാവത്തോടെയാണ് നോക്കിക്കണ്ടത്. ആ സമരത്തിനു ലഭിച്ച ജനസമ്മതി കണ്ട് അമ്പരന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. പക്ഷേ, അതൊരു വഞ്ചനയായിരുന്നുവെന്ന് പിന്നീട് അവര്‍ക്ക് ബോധ്യമായി. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരോ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ സഹാചര്യത്തിലാണ് കര്‍ഷകര്‍ വീണ്ടും പോരാട്ട പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

ഏതായാലും, കര്‍ഷ കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ ഈ മഹാമുന്നേറ്റം അത്രവേഗം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനു കഴിയില്ല. ജീവിതം കൈയിലെടുത്താണ് അവര്‍ മഹാനഗരത്തിലേക്കു മാര്‍ച്ച് ചെയ്യുന്നത്. പരാമ്പരാഗതമായി മണ്ണില്‍ പണിയെടുത്ത് ഭാരതത്തെ തീറ്റിപ്പോറ്റുന്ന ഇവരെ ഇന്നുവരെ ഭരണകൂടം അവഗണിച്ചിട്ടേ ഉള്ളൂ. വമ്പന്‍ കോര്‍പ്പറേറ്റുകളോടു കാട്ടുന്ന കരുണയുടെ ചെറിയൊരു അംശം പോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. ജീവിതം മണ്ണിലുരുക്കി അവര്‍ ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് നയാപൈസ തികച്ചു പോലും നല്‍കാന്‍ ഇടനിലക്കാര്‍ ഒരുക്കമല്ല. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നാലര ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാനാകാത്തതു കൊണ്ട് ആത്മഹത്യ ചെയ്ത്തത്.

ദുരിതങ്ങളുടെ കടല്‍ താണ്ടി ഒരുമയുടെ തീരത്തെത്തിയ കര്‍ഷകരാണ് ഇപ്പോള്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അവകാശങ്ങള്‍ക്കായി സംഘടിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ തങ്ങള്‍ക്കിനി മനസ്സില്ല എന്നാണ് അവരുടെ നിലപാട്. പകരം, നേരിനുവേണ്ടി പോരാടാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകര്‍ പരാമറടിച്ചു സ്വയം മരിച്ചിരുന്ന കാലത്തെ സുഖം ഇനി ഭരണാധികാരികള്‍ക്കുണ്ടാകില്ല എന്നു ചുരുക്കം. അവര്‍ മഹാനഗരിയിലേക്കെത്തുകയാണ്. ഒന്നല്ല, പത്തല്ല, പതിനായിരങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (2 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (4 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (5 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (5 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (5 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (5 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (6 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (6 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (6 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (9 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (9 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (9 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (10 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (10 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (10 hours ago)

Malayali Vartha Recommends