Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ചിരിക്കെ കേന്ദ്ര സര്‍ക്കാരിന് ആശങ്ക, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കം

21 FEBRUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

ഫേസ്ബുക്കില്‍ കവര്‍ചിത്രമാക്കാന്‍ പറ്റിയ തൊലിവെളുപ്പില്ല. പറഞ്ഞുരസിക്കാന്‍ വീരസാഹസിക കഥകളുമില്ല. പക്ഷേ, അതുകൊണ്ടുമാത്രം ഈ രോദനം കേള്‍ക്കാതിരിക്കരുത്. കാരണം, ഇത് കര്‍ഷകരാണ്. ഇവരാണ് നമുക്ക് അന്നം തരുന്നവര്‍. ഉണ്ട ചോറിന് നന്ദി കാണിക്കാന്‍ ഇന്ത്യന്‍ ജനതയും ഭരണകൂടവും തയ്യാറായേ പറ്റൂ. ഇന്ത്യയിലെ കോടാനുകോടി വരുന്ന കര്‍ഷകരുടെ പ്രതിനിധികളായ ലക്ഷങ്ങളാണ് മാസങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയില്‍ ഐതിഹാസികമായ നാസിക് കിസാന്‍ ലോങ് മാര്‍ച്ച് നടത്തിയത്. ആ വാര്‍ത്ത മൂടിവയ്ക്കാന്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്രയൊക്കെ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു കര്‍ഷകര്‍ കടന്നുവന്നിരുന്നു. ജീവിച്ചിരിക്കാനുള്ള അവസരത്തിനുവേണ്ടിയാണ് അവര്‍ സമരം നടത്തുന്നത്. അതിജീവനസമരത്തിന്റെ ആ പോരാട്ടത്തില്‍ അവരരുഭവിച്ച ദുരിതങ്ങള്‍ക്ക് കണക്കില്ല. ഒടുവില്‍ മടിച്ചുമടിച്ചെങ്കിലും മാധ്യമങ്ങള്‍ക്ക് ഒരു കോളത്തിലാണെങ്കില്‍പോലും ഇവരുടെ കഥകള്‍ പറയേണ്ടിവന്നു. ആ സഹനസമരക്കാരാണ് ഇപ്പോള്‍ വീണ്ടും പ്രയാണം തുടങ്ങിയിരിക്കുന്നത്. അനുമതി നിഷേധിച്ചും സമരക്കാരെ കസ്റ്റഡിയിലെടുത്തും ലോങ് മാര്‍ച്ചിനെ തടയാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ അവഗണിച്ചു കൊണ്ടാണ് കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.

അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. അതു നേടിയെടുക്കാന്‍ വേണ്ടിയാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍നിന്ന് ആരംഭിച്ചിരിക്കുന്നത്. ആയിരങ്ങളാണ് മാര്‍ച്ചിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സമരത്തെ തകര്‍ക്കാന്‍ ആവുന്നതെല്ലാം പൊലീസ് ചെയ്യുന്നുണ്ട്. മാര്‍ച്ചിന് അവര്‍ അനുമതി കൊടുത്തിട്ടില്ല. നൂറുകണക്കിന് കര്‍ഷകരെ ഇതിനകം അറസ്റ്റ് ചെയ്തു മാറ്റിയിട്ടുണ്ട്. മാര്‍ച്ച് ഏതുനിമിഷവും തടയുമെന്ന ശ്രുതിയും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, എന്തു പ്രകോപനമുണ്ടായാലും സഹനമാര്‍ഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാനാണ് സംഘാടകരുടെ നീക്കം.

എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് മുംബെയില്‍ അവസാനിക്കുക. ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും കിസാന്‍ സഭ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഇതേ പാത ഇവരുടെ സമരം അനുഭവിച്ചറിഞ്ഞതാണ്. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. പൊരിവെയിലത്ത് ചെങ്കൊടിയുടെ മാത്രം തണലില്‍ നഗ്‌നപാദരായി അവര്‍ താണ്ടിയ ദൂരം പൊതുസമൂഹം അനുഭാവത്തോടെയാണ് നോക്കിക്കണ്ടത്. ആ സമരത്തിനു ലഭിച്ച ജനസമ്മതി കണ്ട് അമ്പരന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. പക്ഷേ, അതൊരു വഞ്ചനയായിരുന്നുവെന്ന് പിന്നീട് അവര്‍ക്ക് ബോധ്യമായി. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരോ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ സഹാചര്യത്തിലാണ് കര്‍ഷകര്‍ വീണ്ടും പോരാട്ട പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

ഏതായാലും, കര്‍ഷ കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ ഈ മഹാമുന്നേറ്റം അത്രവേഗം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനു കഴിയില്ല. ജീവിതം കൈയിലെടുത്താണ് അവര്‍ മഹാനഗരത്തിലേക്കു മാര്‍ച്ച് ചെയ്യുന്നത്. പരാമ്പരാഗതമായി മണ്ണില്‍ പണിയെടുത്ത് ഭാരതത്തെ തീറ്റിപ്പോറ്റുന്ന ഇവരെ ഇന്നുവരെ ഭരണകൂടം അവഗണിച്ചിട്ടേ ഉള്ളൂ. വമ്പന്‍ കോര്‍പ്പറേറ്റുകളോടു കാട്ടുന്ന കരുണയുടെ ചെറിയൊരു അംശം പോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. ജീവിതം മണ്ണിലുരുക്കി അവര്‍ ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് നയാപൈസ തികച്ചു പോലും നല്‍കാന്‍ ഇടനിലക്കാര്‍ ഒരുക്കമല്ല. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നാലര ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാനാകാത്തതു കൊണ്ട് ആത്മഹത്യ ചെയ്ത്തത്.

ദുരിതങ്ങളുടെ കടല്‍ താണ്ടി ഒരുമയുടെ തീരത്തെത്തിയ കര്‍ഷകരാണ് ഇപ്പോള്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അവകാശങ്ങള്‍ക്കായി സംഘടിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ തങ്ങള്‍ക്കിനി മനസ്സില്ല എന്നാണ് അവരുടെ നിലപാട്. പകരം, നേരിനുവേണ്ടി പോരാടാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകര്‍ പരാമറടിച്ചു സ്വയം മരിച്ചിരുന്ന കാലത്തെ സുഖം ഇനി ഭരണാധികാരികള്‍ക്കുണ്ടാകില്ല എന്നു ചുരുക്കം. അവര്‍ മഹാനഗരിയിലേക്കെത്തുകയാണ്. ഒന്നല്ല, പത്തല്ല, പതിനായിരങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (9 hours ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (9 hours ago)

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ  (10 hours ago)

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി  (10 hours ago)

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (11 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (11 hours ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (11 hours ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (11 hours ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (12 hours ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (12 hours ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (12 hours ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (12 hours ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (12 hours ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (13 hours ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (13 hours ago)

Malayali Vartha Recommends