Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന അറുമുഖസ്വാമി കമ്മീഷന്‍ റദ്ദാക്കണമെന്ന അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം കോടതി തള്ളി

23 FEBRUARY 2019 08:59 PM IST
മലയാളി വാര്‍ത്ത

മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രി അധികൃതര്‍ ഇപ്പോഴും ഭയക്കുന്നതെന്തിന്? മരണ കാരണം അന്വേഷിക്കാന്‍ നിയമിച്ച അറുമുഖസ്വാമി കമ്മീഷന്‍ പിരിച്ച് വിടണമെന്ന് അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ജയലളിതയുടെ തോഴിയും എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ശശികലയ്ക്ക് മരണത്തില്‍ പങ്കുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് കമ്മീഷനെ നിയമിച്ചത്. തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് ജയലളിതയ്ക്ക് മോശം ചികിത്സ് ലഭ്യമായതെന്ന് അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു.

ഈ ആരോപണം ആശുപത്രിയുടെ റെപ്യൂട്ടേഷനെ ബാധിച്ചെന്നും അതിനാല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പോളോ അധികൃതര്‍ കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതരുടെ വാദങ്ങളൊന്നും കമ്മീഷനെ പിരിച്ചുവിടാന്‍ തക്ക രീതിയിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. രാമ മോഹന റാവു തെറ്റായ തെളിവുകള്‍ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അതിനാല്‍ അന്വേഷണ കമ്മീഷനെ എങ്ങനെയും തെറിപ്പിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നുണ്ട്. മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.

രോഗം കൂടിയതിനെ തുടര്‍ന്ന് ജയലളിതയെ ലണ്ടനില്‍ ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തെ ചീഫ് സെക്രട്ടറി എതിര്‍ത്തെന്നും അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിത കിടന്ന മുറിയുടെ ഭാഗത്തെ സിസിടിവി ക്യാമറകള്‍ ം സ്വിച്ച്ഓഫ് ചെയ്തതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ ആദ്യം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഐസിയു, സിസിയു, ആശുപത്രിയിലെ ചികിത്സാ മുറികള്‍ എന്നിവിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാതിരുന്നത് രാജ്യാന്തര ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. അതേസമയം ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും സുരക്ഷയെ കരുതി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സത്യവാങ്മുലത്തില്‍ വ്യക്തമാക്കിയിരുന്നു.

ജയലളിത ആശുപത്രിയില്‍ അഡ്മിറ്റ് ആയശേഷം 2016 സെപ്റ്റംബര്‍ 23ന് ആദ്യത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയതിനെ ജയലളിത എതിര്‍ത്തിരുന്നു. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കാത്ത വിധത്തില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കണമെന്നാണ് ജയലളിത ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി, രാമ മോഹന റാവു, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗീകരിച്ചതിന് ശേഷമാണ് പുറത്തുവിട്ടതെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പല കാര്യങ്ങളിലും ഇപ്പോഴും സംശയങ്ങള്‍ ബാക്കിയുണ്ട്. 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം 2016 ഡിസംബര്‍ അഞ്ചിനാണു ജയലളിത അന്തരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (27 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (34 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (43 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (47 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends