Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇതെല്ലാം 'ആന്റി-നാഷണല്‍സ്' പറഞ്ഞുണ്ടാക്കുന്നത്; മോദി കടുത്ത ദുഃഖത്തിലാണ്; മോദിയുടെ ദുഖം തളി കെട്ടിക്കിടക്കുകയാണെന്ന് ടെലിഗ്രാഫിന്റെ ട്രോള്‍

23 FEBRUARY 2019 09:43 PM IST
മലയാളി വാര്‍ത്ത
  പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ ട്രോളി ടെലിഗ്രാഫ് പത്രം. ഭീകരാക്രമണം നടന്ന ശേഷം നരേന്ദ്ര മോദി ധരിച്ച വസ്ത്രങ്ങളെല്ലാം എടുത്ത് കാണിച്ചാണ് ടെലിഗ്രൊം കളിയാക്കുന്നത്. അതുകൂടാതെ ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാന്‍ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി എന്നും ടെലിഗ്രാഫ് കളിയാക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും പ്രധാന മന്ത്രിയെ കളിയാക്കുന്നതിനെതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്   പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായതിനു ശേഷം രാജ്യം ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഫോട്ടോഷൂട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ക്കും നിഷേധിക്കാനാകാത്ത വിധത്തിലുള്ള ഫോട്ടോകള്‍ അടക്കമുള്ള ഡാറ്റയുടെ പിന്തുണയോടെയാണ് ഈ ആരോപണങ്ങളെല്ലാം വന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 'രാജ്യം കത്തുമ്പോള്‍ മോദി വീണ വായിക്കു'ന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിട്ടു.   എന്നാല്‍ ഇതെല്ലാം 'ആന്റി-നാഷണല്‍സ്' പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് ടെലഗ്രാഫ് പറയുന്നത്. ഫെബ്രുവരി 14ന് ഭീകരാക്രമണം നടന്നതിനു ശേഷം മോദി കടുത്ത ദുഃഖത്തിലാണ്. ഇത് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍ വ്യക്തമാണ്. കറുപ്പുരാശി പടര്‍ന്ന വസ്ത്രങ്ങളില്‍ മോദിയുടെ ദുഖം തളി കെട്ടിക്കിടക്കുകയാണെന്ന് ടെലിഗ്രാഫിന്റെ ട്രോള്‍. ഓരോ ദിവസവും മോദി ധരിച്ച വസ്ത്രങ്ങളുടെ ഫോട്ടോ സഹിതമാണ് ടെലിഗ്രാഫ് വാര്‍ത്ത ചെയ്തിരിക്കുന്നത്.   ഫെബ്രുവരി 15ന് നടന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഫ്‌ലാഗിങ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രി ധരിച്ചത് വെളുത്ത കുര്‍ത്തയ്ക്കു മുകളില്‍ കറുത്ത കോട്ടും കറുത്ത ഷോളും ആയിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ഒരു ചടങ്ങില്‍ കറുപ്പ് പുള്ളികളുള്ള ഒരു ഷോള്‍ ആണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഫെബ്രുവരി 17ന് നടന്ന മറ്റൊരു ചടങ്ങിലും പ്രധാനമന്ത്രി കറുപ്പ് കോട്ടാണ് ധരിച്ചത്. ഇങ്ങനെ ഫെബ്രുവരി 22 വരെയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി ധരിച്ച വസ്ത്രങ്ങള്‍ വിശകലം ചെയ്തിരിക്കുകയാണ് ടെലിഗ്രാഫ്. എല്ലാം ദുഖത്തിന്റെ കറുപ്പുരാശി പടര്‍ന്ന വസ്ത്രങ്ങള്‍.   ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാന്‍ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി. അവിടെയും കറുപ്പു നിറമുള്ള വസ്ത്രങ്ങളാണ് മോദി ധരിച്ചത്. ഈ ദിവസങ്ങളിലൊന്നും തന്നെ താന്‍ ഒരു ദിവസം ധരിച്ച വസ്ത്രം മറ്റൊരു ദിവസം ആവര്‍ത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ ദിവസവും പുതിയ വസ്ത്രങ്ങള്‍. ദുഖം പുതുക്കിക്കൊണ്ടേയിരുന്നു..   അതുപോലതന്നെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കോണ്‍ഗ്രസ് കടന്നാക്രമിക്കുകയാണ്. പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും നരേന്ദ്ര മോദി പരസ്യ ചിത്രീകരണം നിര്‍ത്തി വെച്ചില്ല എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തളളി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്ത് വന്നിരുന്നു. പുല്‍വാമ ആക്രമണ വാര്‍ത്തയറിഞ്ഞ് മോദി മണിക്കൂറുകളോളം ജലപാനം പോലുമില്ലാതെ അത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് വിശദീകരണം നലേ#കി. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം കരയുമ്പോള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് അറിയാന്‍ പ്രധാനമന്ത്രി 25 മിനുറ്റോളം വൈകി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആക്രമണം ഉണ്ടായ ദിവസം രാവിലെ 7 മണിക്കാണ് മോദി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ എത്തിയത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ 11.15ന് മോദി എത്തി.   എക്കോ സഫാരിയുടേയും ടൈഗര്‍ സഫാരിയുടേയും ഉദ്ഘാടനത്തിന് വേണ്ടി പാര്‍ക്കില്‍ മൂന്ന് മണിക്കൂറാണ് പ്രധാനമന്ത്രി ചെലവഴിച്ചത്. വൈകിട്ട് 3.10നാണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. എന്നാല്‍ മോശം കാലാവസ്ഥയും നെറ്റ്വര്‍ക്കും കാരണം ഈ വിവരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ വൈകി.   മാത്രമല്ല ആക്രമണ വാര്‍ത്ത അറിഞ്ഞതോടെ രുദ്രപൂരിലെ തെരഞ്ഞെടുപ്പ് റാലി മോദി റദ്ദാക്കി. വിവരം അറിയിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി രോഷാകുലനായി എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദില്ലിയിലേക്ക് ഉടന്‍ തന്നെ തിരിക്കാനുളള ശ്രമങ്ങളും ഫലം കണ്ടില്ല. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അനുകൂലമായ കാലാവസ്ഥ അല്ലായിരുന്നതായിരുന്നു കാരണം. രാത്രി വൈകിയോടെ മാത്രമാണ് പ്രധാനമന്ത്രിക്ക് ദില്ലിയില്‍ എത്താന്‍ സാധിച്ചത്. അതുവരെ അദ്ദേഹം ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു.   അതുപോലെതന്നെ മണിക്കൂറുകളോളം മോദി ജലപാനം പോലും കഴിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.   അതേസമയം പ്രധാനനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിന് ബന്ധപ്പെട്ടവരോട് അജിത് ഡോവല്‍ വിശദീകരണം തേടിയിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രധാനമന്ത്രിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ബിജെപി തിരിച്ചടിച്ചത്. പ്രധാനമന്ത്രിയെ പ്രൈം ടൈം മിനിസ്റ്റര്‍ എന്ന് പരിഹസിച്ചും രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (27 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (34 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (43 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (47 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends