Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇതെല്ലാം 'ആന്റി-നാഷണല്‍സ്' പറഞ്ഞുണ്ടാക്കുന്നത്; മോദി കടുത്ത ദുഃഖത്തിലാണ്; മോദിയുടെ ദുഖം തളി കെട്ടിക്കിടക്കുകയാണെന്ന് ടെലിഗ്രാഫിന്റെ ട്രോള്‍

23 FEBRUARY 2019 09:43 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

  പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ ട്രോളി ടെലിഗ്രാഫ് പത്രം. ഭീകരാക്രമണം നടന്ന ശേഷം നരേന്ദ്ര മോദി ധരിച്ച വസ്ത്രങ്ങളെല്ലാം എടുത്ത് കാണിച്ചാണ് ടെലിഗ്രൊം കളിയാക്കുന്നത്. അതുകൂടാതെ ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാന്‍ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി എന്നും ടെലിഗ്രാഫ് കളിയാക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും പ്രധാന മന്ത്രിയെ കളിയാക്കുന്നതിനെതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്   പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായതിനു ശേഷം രാജ്യം ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഫോട്ടോഷൂട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ക്കും നിഷേധിക്കാനാകാത്ത വിധത്തിലുള്ള ഫോട്ടോകള്‍ അടക്കമുള്ള ഡാറ്റയുടെ പിന്തുണയോടെയാണ് ഈ ആരോപണങ്ങളെല്ലാം വന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 'രാജ്യം കത്തുമ്പോള്‍ മോദി വീണ വായിക്കു'ന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിട്ടു.   എന്നാല്‍ ഇതെല്ലാം 'ആന്റി-നാഷണല്‍സ്' പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് ടെലഗ്രാഫ് പറയുന്നത്. ഫെബ്രുവരി 14ന് ഭീകരാക്രമണം നടന്നതിനു ശേഷം മോദി കടുത്ത ദുഃഖത്തിലാണ്. ഇത് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍ വ്യക്തമാണ്. കറുപ്പുരാശി പടര്‍ന്ന വസ്ത്രങ്ങളില്‍ മോദിയുടെ ദുഖം തളി കെട്ടിക്കിടക്കുകയാണെന്ന് ടെലിഗ്രാഫിന്റെ ട്രോള്‍. ഓരോ ദിവസവും മോദി ധരിച്ച വസ്ത്രങ്ങളുടെ ഫോട്ടോ സഹിതമാണ് ടെലിഗ്രാഫ് വാര്‍ത്ത ചെയ്തിരിക്കുന്നത്.   ഫെബ്രുവരി 15ന് നടന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഫ്‌ലാഗിങ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രി ധരിച്ചത് വെളുത്ത കുര്‍ത്തയ്ക്കു മുകളില്‍ കറുത്ത കോട്ടും കറുത്ത ഷോളും ആയിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ഒരു ചടങ്ങില്‍ കറുപ്പ് പുള്ളികളുള്ള ഒരു ഷോള്‍ ആണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഫെബ്രുവരി 17ന് നടന്ന മറ്റൊരു ചടങ്ങിലും പ്രധാനമന്ത്രി കറുപ്പ് കോട്ടാണ് ധരിച്ചത്. ഇങ്ങനെ ഫെബ്രുവരി 22 വരെയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി ധരിച്ച വസ്ത്രങ്ങള്‍ വിശകലം ചെയ്തിരിക്കുകയാണ് ടെലിഗ്രാഫ്. എല്ലാം ദുഖത്തിന്റെ കറുപ്പുരാശി പടര്‍ന്ന വസ്ത്രങ്ങള്‍.   ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാന്‍ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി. അവിടെയും കറുപ്പു നിറമുള്ള വസ്ത്രങ്ങളാണ് മോദി ധരിച്ചത്. ഈ ദിവസങ്ങളിലൊന്നും തന്നെ താന്‍ ഒരു ദിവസം ധരിച്ച വസ്ത്രം മറ്റൊരു ദിവസം ആവര്‍ത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ ദിവസവും പുതിയ വസ്ത്രങ്ങള്‍. ദുഖം പുതുക്കിക്കൊണ്ടേയിരുന്നു..   അതുപോലതന്നെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കോണ്‍ഗ്രസ് കടന്നാക്രമിക്കുകയാണ്. പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും നരേന്ദ്ര മോദി പരസ്യ ചിത്രീകരണം നിര്‍ത്തി വെച്ചില്ല എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തളളി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്ത് വന്നിരുന്നു. പുല്‍വാമ ആക്രമണ വാര്‍ത്തയറിഞ്ഞ് മോദി മണിക്കൂറുകളോളം ജലപാനം പോലുമില്ലാതെ അത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് വിശദീകരണം നലേ#കി. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം കരയുമ്പോള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് അറിയാന്‍ പ്രധാനമന്ത്രി 25 മിനുറ്റോളം വൈകി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആക്രമണം ഉണ്ടായ ദിവസം രാവിലെ 7 മണിക്കാണ് മോദി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ എത്തിയത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ 11.15ന് മോദി എത്തി.   എക്കോ സഫാരിയുടേയും ടൈഗര്‍ സഫാരിയുടേയും ഉദ്ഘാടനത്തിന് വേണ്ടി പാര്‍ക്കില്‍ മൂന്ന് മണിക്കൂറാണ് പ്രധാനമന്ത്രി ചെലവഴിച്ചത്. വൈകിട്ട് 3.10നാണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. എന്നാല്‍ മോശം കാലാവസ്ഥയും നെറ്റ്വര്‍ക്കും കാരണം ഈ വിവരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ വൈകി.   മാത്രമല്ല ആക്രമണ വാര്‍ത്ത അറിഞ്ഞതോടെ രുദ്രപൂരിലെ തെരഞ്ഞെടുപ്പ് റാലി മോദി റദ്ദാക്കി. വിവരം അറിയിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി രോഷാകുലനായി എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദില്ലിയിലേക്ക് ഉടന്‍ തന്നെ തിരിക്കാനുളള ശ്രമങ്ങളും ഫലം കണ്ടില്ല. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അനുകൂലമായ കാലാവസ്ഥ അല്ലായിരുന്നതായിരുന്നു കാരണം. രാത്രി വൈകിയോടെ മാത്രമാണ് പ്രധാനമന്ത്രിക്ക് ദില്ലിയില്‍ എത്താന്‍ സാധിച്ചത്. അതുവരെ അദ്ദേഹം ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു.   അതുപോലെതന്നെ മണിക്കൂറുകളോളം മോദി ജലപാനം പോലും കഴിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.   അതേസമയം പ്രധാനനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിന് ബന്ധപ്പെട്ടവരോട് അജിത് ഡോവല്‍ വിശദീകരണം തേടിയിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രധാനമന്ത്രിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ബിജെപി തിരിച്ചടിച്ചത്. പ്രധാനമന്ത്രിയെ പ്രൈം ടൈം മിനിസ്റ്റര്‍ എന്ന് പരിഹസിച്ചും രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends