ഇന്നലെ വരെ മോദിയെ ആക്ഷേപിച്ചവർ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരെയായി ആക്ഷേപം; വോട്ടിങ് യാത്രങ്ങളിൽ ക്രമേക്കേടെന്നാരോപിക്കുന്ന പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

'ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച് കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരെയായി ആക്ഷേപം. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യാത്രങ്ങളിൽ ക്രമേക്കേടെന്നാരോപിക്കുന്ന പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി.
‘ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച് കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരെയായി ആക്ഷേപം.പരാജയഭീതി കാരണമാണ് പ്രതിപക്ഷം ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്’.മോദി പറഞ്ഞു.
പരീക്ഷക്ക് നന്നായി പഠിക്കാത്ത കുട്ടി പരീക്ഷ കഴിയുമ്പോൾ പേപ്പറിനേയും പേനയേയും കുറ്റം പറയുന്നത് പോലെയാണ് പ്രതിപക്ഷം വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പരാജയഭീതി കാരണമാണ് പ്രതിപക്ഷം ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്'.മോദി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും പരാജയം അംഗീകരിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് റൈളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 14 സീറ്റുകളുള്ള ഝാര്‍ഖണ്ഡില്‍ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 29,മെയ് 5,12,19 ദിവസങ്ങളിലാണ് പോളിംഗ്.
https://www.facebook.com/Malayalivartha