പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുൻ ബി.എസ്. എഫ് ജവാൻ തേജ് ബഹാദൂറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. എസ്പി സ്ഥാനാര്‍ഥി ശാലിന് യാദവിനെ മാറ്റിയാണ് പാര്‍ട്ടി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിഎസ്എഫില്‍നിന്നു പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവാണ് എസ്പിയുടെ പുതിയ സ്ഥാനാര്‍ഥി.
ബിഎസ്എഫ് കോണ്സ്റ്റബിളായിരിക്കവെയാണ് ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെതിരെ തേജ് ബഹാദൂര്‍ രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ തേജ് ബഹാദൂറിനെ സര്‍വീസില്‍ നിന്ന് പരിച്ചിവിടുകയായിരുന്നു. 2017ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.
വാരാണസിയില്‍ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശാലിനി യാദവിനെ മാറ്റി തേജ് ബഹാദൂറിനെ എസ്പി വാരാണസിയില്‍ ഇറക്കിയത്. ഏപ്രില്‍ 22നാണ് ശാലിനിയെ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാഥിയായി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha