ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയത് കളിച്ചുകൊണ്ടിരുന്ന സ്ഥലത്ത് നിന്ന് ; ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചപ്പോൾ കുട്ടി എതിർത്തു ; എതിർത്തതോടെ കഴുത്ത് ഞെരിച്ചു കുട്ടിയെ കൊലപ്പെടുത്തി ; മൃതദേഹവുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരൻ ; കേസിൽ ഒരാൾക്കു കൂടി പങ്കുണ്ടെന്ന് മാതാപിതാക്കൾ

ആറുവയസുകാരിയായ കുഞ്ഞു കുട്ടിയെ കൊലപ്പെടുത്തി മൃദദേഹവുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട കാവൽക്കാരൻ പിടിയിൽ . ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഈ നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത് . വെള്ളിയാഴ്ച ഒരു തെരുവിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയ പെണ്‍കുട്ടിയ പിന്നീട് കാണാതാവുകയായിരുന്നു.
തുടർന്ന് പ്രതി സമീപത്തെ വനമേഖലയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ കുട്ടി എതിർത്തപ്പോൾ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. സമീപത്തെ ഒരു പൗൾട്രി ഫാമിന്റെ കാവൽ ജോലിക്കാരനായി ജോലിചെയ്യുന്ന സോനു എന്നയാളാണ് പ്രതി . ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി പ്രദേശവാസികൾ മൊഴി നൽകിയതിനെ തുടർന്നാണ് പോലീസ് സോനുവിനെ അറസ്റ്റ് ചെയ്യുന്നത്.
ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. മദ്യലഹരിയിലാണ് കുറ്റം ചെയ്തെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പണിയെടുത്ത പാടത്തിനു തൊട്ടടുത്തുവച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കൾ ഉത്തർപ്രദേശിലെ ബിജ്നോറിൽനിന്നുള്ള ദിവസവേതനക്കാരാണ്. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
മറ്റൊരാൾക്കു കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഇയാൾക്കെതിരേയും അന്വേഷണം നടക്കുകയാണ്
https://www.facebook.com/Malayalivartha