റഫാൽ ; സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച വേണമെന്ന് അറ്റോര്‍ണി ജനറല്‍ , പറ്റില്ല , നാല് ദിവസമേ തരുകയുള്ളുവെന്ന് സുപ്രീംകോടതി ; ആപ്പിലായി കേന്ദ്രസർക്കാർ

റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. മറുപടി നല്‍കാന്‍ നാലാഴ്ച സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും നാല് ദിവസമേ തരാനാകൂ എന്നായിരുന്നു സുപ്രീംകോടതി മറുപടി നൽകിയത്.
മെയ് 4-നകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസർക്കാരിനോട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. കേസ് മെയ് 6-ന് പരിഗണിക്കും.
ഏപ്രില്‍ 10-ന് കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പുകള്‍ അവഗണിച്ച് കേസില്‍ പുതിയ രേഖകള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും, കേന്ദ്രസര്‍ക്കാരിന്‍റെ ഈ സ്വകാര്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേൾക്കുമ്പോൾ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി.
പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് 'ചോര്‍ന്ന' റഫാല്‍ രേഖകള്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha